Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, December 31, 2007

വാര്‍ഷിക വിളവെടുപ്പ്


മാന് ഓഫ് ദ ഇയര് ആരെന്ന കാര്യത്തില് പലര്‍ക്കും തര്‍ക്കം കാണും. എന്നാല് തര്‍ക്കിച്ചു നില്‍ക്കാന് സമയമില്ല.സോണിയാജി വിളിക്കുന്നുണ്ട്.
തര്‍ക്കം പിന്നെ, ഇപ്പോള് കാര്യം നടക്കട്ടെ.

Monday, December 24, 2007

സ്വാമിയെ കണ്ടാല്?

സ്വാമിയെ കണ്ടാല്?
മോക്ഷം കിട്ടും.
എന്നാല് അരവണ കിട്ടാന്
സുധാകരനെത്തന്നെ കാണേണ്ടിവരും

Monday, December 10, 2007

അച്ഛനെ തല്ലിയാലും രണ്ടുണ്ടു പക്ഷം


അച്ഛനെ തല്ലിന്നതിനും ഉണ്ടു ചില ന്യായങ്ങള്.
അതു എന്തെല്ലാമെന്നു പറയാന് മുരളീധരനു കഴിയും

Friday, November 30, 2007

മോരും മുതിരയും

മോരും മുതിരയും


പലര്‍ക്കും ഒരു ധാരണയുണ്ട്.

കോണ്‍ഗ്രസ് മാതിരിയുള്ള ഒരു പാര്‍ട്ടി തന്നെയാണു സി.പി.എമ്മും.

തീര്‍ത്തും തെറ്റാണ്‍.

സിന്‍ഡിക്കേറ്റുകാരുടെ കഥകള് കേട്ട് ചെവിയില് ഗീബത്സു കയറിക്കൂടിയതിന്റെ ലക്ഷണമാണത്.

കോണ്‍ഗ്രസ്സുമായി ഒരു താരതമ്യമേ സാധ്യമല്ല.

ഇപ്പോള് തന്നെ നോക്കുക.

വിഭാഗീയതയെന്നു മണിക്കൂറില് നൂറു തവണയെങ്കിലും കേള്‍ക്കുന്നു. കേട്ടു കേട്ട് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം തന്നെയാണു സി.പി.എമ്മിലെ വിഭാഗീയതയും എന്നു നാമങ്ങു തീരുമാനിച്ചു.

ഇവിടാണു പിഴച്ചത്.

സംഗതി രണ്ടും ഇസം തന്നെയാണ്‍.

എന്നാല് വിഭാഗീയത ഗ്രൂപ്പിസമേയല്ല.

ജന്മം കൊണ്ടും കര്‍മ്മം കൊണ്ടൂം രണ്ടും രണ്ടാണ്‍.

ഗ്രൂപ്പിസം അധികാര മോഹത്തില് നിന്നാണ്‍ ഉണ്ടാവുന്നത്.ഖദറിടാന് തുടങ്ങിയാല് താനേ ചൊറിഞ്ഞു പൊന്തുന്നതാ‍ണ്‍ അത്.

എന്നാല് വിഭാഗീയത ഉണ്ടാവുന്നതു അധികാര ദുര്‍മ്മോഹത്തില് നിന്നല്ല,പാര്‍ലമെന്ററി വ്യാമോഹത്തില് നിന്നാണ്‍.

ഒരാള്‍ക്കു അധികാര ‍മോഹം പിടിപെട്ടാല് എളുപ്പം തിരിച്ചറിയാന് പറ്റും.രാത്രി കരുണാകരന്റെ എച്ചിലിലയില് അത്താഴമുണ്ണുകയും ഒന്നിച്ചു കിടക്കാന് പോവുകയും ചെയ്ത ആളെ രാവിലെ പ്രാതലിനു വിളിക്കുമ്പം കണികാണാന് കിട്ടില്ല.ആള് ഉമ്മന് ചാണ്ടിയുടെ അടുക്കളപ്പുറത്തായിരിക്കും.

ഏതാണ്ടു ജൂദാസിന്റെ ലൈന്.

സി.പി.എമ്മില് ഇതു അത്രക്കു പച്ചമലയാളത്തില് പ്രയോഗിക്കാറില്ല.സംസ്കൃതീകൃതമാണ്‍.പ്രത്യയശാസ്ത്രവ്യതിയാനമാണ്‍. ചില സിദ്ധാന്തങ്ങളൊക്കെ അതിനുമുണ്ട്.

ഒരാള് വിഭാഗീയനാണോ എന്നറിയാന് ലിറ്റ്മസ് ടെസ്റ്റ് നടത്തുന്നത് ഈ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തിലാണ്‍.

മൂക്ക് താഴോട്ടായ മനുഷ്യര്‍ക്കെല്ലാം കാര്യം പിടി കിട്ടിയാലും മൂക്കു മേലോട്ടായ പാര്‍ട്ടി മെഷിനറിക്കു വിഭാഗീയനെ കണ്ടെത്താ‍ന് കുറച്ചൊന്നുമല്ല പങ്കപ്പാട്.

രാവും പകലും ഉറക്കമൊഴിച്ചിരുന്ന് അയാളുടെ ഫോണ് ചോര്‍ത്തണം. ആയത് ഏരിയാ കമ്മറ്റി വഴി മേല് ഘടകത്തില് സമര്‍പ്പിക്കണം.മേല് ഘടകം വീണ്ടും അതിന്റെ മേല് ഘടകത്തിനയക്കും.

അങ്ങനെ അപ്പനപ്പൂപ്പന്മാരായിട്ടുള്ള ഒരു മാതിരി എല്ലാ മേല് ഘടോല്‍ക്കചന്മാരും പരിശോധിക്കും. ആ പരിശോധനയുടെ റിപ്പോര്‍ട്ട് കണ്ട്രോള് കമ്മീഷനു സമര്‍പ്പിക്കും.കണ്ട്രോള് കമ്മീഷന് ഡല്‍ഹിയിലും കല്‍ക്കത്തയിലും അറ്റ്കൈക്കു ഉപ്പിന് കലത്തിലും യോഗം ചേരും.

എന്നിട്ടു വിഭാഗീയനെന്ന ഇഷ്ടന് ഇഷ്ടമില്ലാത്ത അച്ചിയാണോ എന്നു തീരുമാനുക്കും.

യെസ് എന്നാണ്‍ ഉത്തരമെങ്കില് അയാളുടെ നീക്കങ്ങള് പ്രത്യയശാസ്ത്ര വ്യതിയാനം എന്ന പട്ടികയില് ഉള്‍പ്പെടുത്തും.

കോണ്‍ഗ്രസ്സുകാരുടെ അവസരവാദം പോലെ ഉളുപ്പില്ലാത്ത ഏര്‍പ്പാടല്ല ഇത്.

അവസര വാദത്തിനു മരുന്നില്ല; എന്നാല്,പ്രത്യയശാസ്ത്രവ്യതിയാനത്തിനു അതുണ്ട്.

ശ്രീമദ് മൂലധനത്തിന്റെ പ്രഥമ സ്കന്ദം തൊട്ട് പുനര്‍വായന നടത്തുക.പറ്റുമെങ്കില് പുനര്‍വിദ്യാഭ്യാസവും നേടുക.

പി.ജിയെപോലഉള്ള സൈദ്ധാന്തികര് തൊട്ട് പി.ബിയിലെ ഉന്നത മേമ്പ്രന്മാര് വരെ ഈ ചികിത്സ കഴിഞ്ഞ് രോഗം ഭേദന്മായിട്ടുണ്ട്.

എന്നാല് പത്തോ പന്ത്രണ്ടോ കൊല്ലം പാര്‍ലമെന്ററി വ്യാമോഹം പിടിപെട്ടു കഴിഞ്ഞാല് പിന്നെ ഒരു ചികിത്സയും ഫലിക്കില്ല.രാഘവനും ഗൌരി അമ്മയും ഒക്കെ ഈ ഗണത്തില് പെടും.

അടിസ്ഥാനപരമായ ഇത്തരം വ്യത്യാസങ്ങള് തിരിച്ചറിയാതെ കോണ്‍ഗ്രസ്സിന്റെ മണ്ഡലം സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്ന ലാഘവത്തോടെ സി.പി.എമ്മിന്റെ ഏരിയാ സമ്മേളനങ്ങള് റിപ്പോര്‍ട്ട് ചെയ്താല് വന് അബദ്ധം പറ്റും.’അടിപിടി സംഘര്‍ഷം; സമ്മേളനം നിര്‍ത്തി വച്ചു’ എന്നൊക്കെ വാര്‍ത്തകള് വരുന്നതു അതുകൊണ്ടാണ്‍.

വാസ്തവത്തില് കൊച്ചിയിലും ചേര്‍ത്തലയിലും മറ്റും എന്താണുണ്ടായത്?

അണ്ടിയോ മാവോ മൂത്തത് എന്ന സമസ്യയെ പാര്‍ട്ടി പരിപ്രേക്ഷ്യത്തില് വിചിന്തനം ചെയ്യുകയും ആയതിനെ ചൊല്ലി ബൌദ്ധിക വ്യായാമത്തില് ഏര്‍പ്പെടുകയുമല്ലേ ഉണ്ടായതു?

പക്ഷേ, പത്രങ്ങളില് വന്നതോ?

മൂത്തത് വിഭാഗീയത ആണെന്നും സമ്മേളനങ്ങള് നിര്‍ത്തിവച്ചു എന്നും.

ഘടനാപരമായ വ്യത്യാസങ്ങള് തിരിച്ചറിഞ്ഞില്ലെങ്കില് ഇങ്ങനെ വലിയ അബദ്ധം പറ്റും.

കോണ്‍ഗ്രസ് ഏകദൈവവിശ്വാസത്തില് അധിഷ്ഠിതമാണ്‍. ആ വിഗ്രഹത്തില് വിശ്വാസമുണ്ടെന്നു പരസ്യമായി പറഞ്ഞാല് ഏതു കരുണാകരനും വാളെടുക്കാം; വെളിച്ചപ്പാടാകാം.

എന്നാല് സി.പി.എം. അങ്ങനെയല്ല.

അവിടെ പി.ബിയില് തന്നെ ഒരു ഡസണ് ദൈവങ്ങളുണ്ട്. പിന്നെ, സീ സീ, ഡീസീ, ഏസീ തുടങ്ങി ക്രിസ്തുവിനു മുമ്പുള്ള ബീസീ വരെയുള്ള മുപ്പത്തി മുക്കോടി ദൈവങ്ങള്.

‘ക’ യെന്നോ ‘മ’ യെന്നോ ഒരക്ഷരം പറയാതെ വിധേയരായി കഴിയുന്നതാണ്‍ അവിടത്തെ രീതി. കോണ്‍ഗ്രസ്സില് ‘മ’ യെന്നല്ല മദാമ്മയെന്നു പറഞ്ഞാലും ഒന്നും സംഭവിക്കില്ല.

ഇനി പറയൂ.

ഗ്രൂപ്പിസമാണോ വിഭാഗീയത?

ഇനിയുമുണ്ട് സമ്മേളനങ്ങള്.

കോട്ടയത്തു സംസ്ഥാന സമ്മേളനം.

കോയമ്പത്തൂരില് പാര്‍ട്ടി കോണ്‍ഗ്രസ്സ്.

നിങ്ങള്‍ക്കൊന്നും ഈ പാറ്ട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ലെന്നു മഹാനായ ലെനിന്റെ പിന് ഗാമി പറഞ്ഞതു വെറുതെയല്ല.

സുഹൃത്തേ, ഒരു നല്ല നമസ്കാരം.

വാലറ്റം:ആലപ്പുഴയില് താന് ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിചുചേര്‍ത്തുവെന്ന പ്രചാരണം പാറ്ട്ടിയെ താറടിക്കാനെന്നു പിണറായി

കമന്റ്: വിളിച്ചത് വിഭാഗീയ യോഗം!

Monday, November 26, 2007

അരവണ വിപ്ലവം സിന്ദാബാദ്


അരവണക്കുടത്തില് കയ്യിട്ടാലും നക്കാന് തോന്നും. ആണവക്കുടത്തിലായാലും അങ്ങനെ തന്നെ

Monday, October 15, 2007

മന്തിനും വേണ്ടേ ഒരു ചെയ്ഞ്ച്?


വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തി ഇതേ സിറ്റേരിയോ ഉണ്ടാക്കാന്‍ ജെ.എന്‍.യു.വില്‍ പഠിക്കണമെന്നില്ല. പ്രകാശ് കാരാട്ട് എന്നു പേരും വേണ്ട.

Monday, September 3, 2007

ആകാശവും ഭൂമിയും കഴിഞ്ഞു; ഇനി?


ആകാശവും ഭൂമിയും കഴിഞ്ഞു; ഇനി?
പാതാളം അളക്കാന്‍ ആളെ വേണം. ആരാവും അടുത്ത ഇര?

Monday, July 16, 2007

വിമോചന സമരം പാരട്ടി സ്പോണ്‍സേഡ്


വിമോചന സമരം എന്നാല്‍ വി.എസ്.മോചന സമരം എന്നാവുമ്പോള്‍ പള്ളിക്കും പട്ടക്കാര്‍ക്കും ജോലി കുറഞ്ഞു കിട്ടും. ആ പണി ചെയ്യാന്‍ പാര്‍ട്ടിയില്‍ തന്നെ ധാരാളം പേരുണ്ടു.പിണറായി വിജയന്‍ തൊട്ട് ഇ.പി.ജയരാജന്‍ വരെ. നിങ്ങള്‍ക്കെന്തു തോന്നുന്നു?

Tuesday, July 3, 2007

മാര്‍ട്ടിന്റെ കോടിയും മാതയുടെ ആടും


ദേശാഭിമാനിയുടെ ഫണ്ട് പിരിക്കാന്‍ ചെന്ന ഇ.എം.എസ്സിനു കണ്ണൂരിലെ പാലോറ മാത നല്‍കിയതു തന്റെ ജീവിത മാര്‍ഗ്ഗമായ ആടിനെ.ഇപ്പോള്‍ എം.വി.ജയരാജന്‍ പിരിക്കാന്‍ ചെന്നപ്പോള്‍ ലോട്ടറി മാഫിയക്കാരന്‍ നല്‍കിയതും തന്റെ ജീവിത സമ്പാദ്യമായ 5000 കോടിയില്‍ നിന്നു ഒരു വിഹിതം. അതില്‍ തെറ്റൊന്നുമില്ല. നന്നായി പത്രം നടത്തണമെങ്കില്‍ കാശു പിരിക്കേണ്ടി വരും. മാതയുടെ കാലതു ആട്. മാര്‍ട്ടിന്റെ കാലതു കോടി. മണിചന്റെ കാലത്തും ഇങ്ങനെ തന്നെ ആയിരുന്നു. അന്നു മദ്യത്തിന്റെ രൂപത്തില്‍. എല്ലാം ഒന്നു തന്നെ. തത്ത്വമസി.അഹം ബ്രഹ്മാസ്മി.

Monday, June 25, 2007

കൊതുകിനെ കൊല്ലാന്‍ ബോഫോഴ്സ്

കൊതുകിനെ കൊല്ലാന്‍ ബോഫോഴ്സ് വേണോ?
വേണമെന്നു നമ്മുടെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി.
പനി മാറ്റാന്‍ കരുപ്പട്ടിയും കട്ടന്‍ കാ‍പ്പിയും മതിയായിരുന്നു മലയാളിക്കു.ഏറി വന്നാല്‍ ഒരു പാരാസെറ്റാമോള്‍ കൂടി.ഇതിപ്പോള്‍ പട്ടാളം വേണം മുറ്റമടിക്കാന്‍.ബോഫോഴ്സ് വേണം കൊതുകിനെ നേരിടാന്‍.

Monday, May 7, 2007

നീ പോ മോനേ എംബടഡേയ്


ഞങ്ങളെ പാര്‍ട്ടി എംബഡ്ഡ് ആയാല്‍
നിങ്ങക്കെന്താ കോണ്‍ഗ്രസ്സേ?

മാധ്യമ സിന്‍ഡിക്കേറ്റ് വന്ന്ത് എവിടെ നിന്നെന്നു കണ്ടെത്തി.ഇറാഖിലെ മണലാരണ്യത്തില്‍.അതും പോരാഞ്ഞ് ഇനി മാധവന്‍ കുട്ടിയും പിണറായിയും ചേര്‍ന്നു ചര്‍ച്ച ചെയ്തു കണ്ടു പിടിക്കുന്നു .അണ്ടിയോ മൂത്തതു അതോ മാങ്ങയോ?
അപ്പോള്‍ മതികെട്ടാനിലും മറയൂരിലും എന്നു വേണ്ടാ വി.എസ്. പോയേടത്തെല്ലാം എംബഡ്ഡഡ് ആയി കൊണ്ടു നടന്നു വാര്‍ത്ത എഴുതിച്ച കഥയോ?കഥയില്‍ ചോദ്യമില്ല.ഞങ്ങളെ പാര്‍ട്ടി എംബഡ്ഡ് ആയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസ്സേ?

പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുക.

Monday, April 23, 2007

അത്താഴപൂജക്കു ബിരിയാണി

അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?
വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?
ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?
ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്?