Monday, April 23, 2007

അത്താഴപൂജക്കു ബിരിയാണി

അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?
വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?
ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?
ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്?

129 comments:

padmanabhan namboodiri said...

അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?
വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?
ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?
ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്?

Anonymous said...

ഈ പരിപ്പ് ബ്ലോഗിന്റെ അടുപ്പില്‍ വേവില്ല നമ്പൂതിരി.ചര്‍ച്ചയുടെ പേരില്‍ സ്വന്തം ചിന്തകള്‍ അടിച്ചേല്‍പ്പിച്ചാല്‍ അതു തൊണ്ടതൊടാതെ വിഴുങ്ങാന്‍ ബ്ലോഗര്‍മാര്‍ മന്ദബുദ്ധികള്‍ അല്ല.

വേറേ എന്തെങ്കിലും ഉണ്ടോ കയ്യില്‍ ?

ആദ്യ ചര്‍ച്ചയില്‍ തിരിഞ്ഞുവന്ന ഭൂരിപക്ഷ അഭിപ്രായം ഇതുവരെ പറഞ്ഞില്ല. അത് ആദ്യം കേള്‍ക്കട്ടെ.

oru blogger said...

ഈ മിണ്ടാതിരി ഒരു മിണ്ടാപ്രാണിയാണോ?:)

ആരെടാ ഇവന്‍?:) ബ്ലോഗു കണ്ട്രോള്‍ ചെയ്യുന്നവനോ?:)

വിചാരം said...

ഈ പരിപ്പ് ബ്ലോഗിന്റെ അടുപ്പില്‍ വേവില്ല നമ്പൂതിരി.ചര്‍ച്ചയുടെ പേരില്‍ സ്വന്തം ചിന്തകള്‍ അടിച്ചേല്‍പ്പിച്ചാല്‍ അതു തൊണ്ടതൊടാതെ വിഴുങ്ങാന്‍ ബ്ലോഗര്‍മാര്‍ മന്ദബുദ്ധികള്‍ അല്ല.

വേറേ എന്തെങ്കിലും ഉണ്ടോ കയ്യില്‍ ?

ആദ്യ ചര്‍ച്ചയില്‍ തിരിഞ്ഞുവന്ന ഭൂരിപക്ഷ അഭിപ്രായം ഇതുവരെ പറഞ്ഞില്ല. അത് ആദ്യം കേള്‍ക്കട്ടെ.

( ഈ കമന്‍റ് മിണ്ടാതിരിയുടെതാണെങ്കിലും എന്‍റേയും ഇതു തന്നെ -കോപ്പി റൈറ്റിന് അവകാശി മിണ്ടാതിരി-

asdfasdf asfdasdf said...

ഇനി ഏതെങ്കിലും വിശ്വാസി(കുണ്ടാമണ്ടികള്‍) അടിച്ച്(നാലെണ്ണം വിട്ടിട്ട്) കയറിയാലോ ?

Anonymous said...

തമ്പിയളിയോ..
മിണ്ടാതെ ഒരു സൈഡിലൂടെ പോണ മിണ്ടാതിരിയോട് വേണ്ടകളി.

തമ്പിയളിയന്‍ തമ്പിയളിയന്റെ കാര്യം നോക്കിയാല്‍ മതി. പോലീസുകളിക്കണ്ട. ആ സമയം ഉണ്ടെങ്കില്‍ ഈ നമ്പൂതിരിയോട് ഞാന്‍ ചോദിച്ച (പിന്നെ വിചാരവും ചോദിച്ച) ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാന്‍ പറയു.

Anonymous said...

വിചാരത്തിന് പറ്റിയ കൂട്ടാണല്ലോ...

Anonymous said...

വേറെ പണിയില്ലേ ചേട്ടന്മാരേ?

oru blogger said...

മിണ്ടാതിരി എന്ന പേരില്‍ക്കൂടിത്തന്നെ മിണ്ടുന്നവരോടൊരു പേടി:) എന്തിന് സുഹ്രുത്തെ?

പപ്പനാഭന്‍ സാറേ, അങ്ങു കൌമുദിയുടെയോ ദീപികയുടേയോ എന്തിന്റെയെങ്കിലും എഡിറ്റര്‍ ആണെങ്കില്‍..
അങ്ങു സംസാരിക്കൂ സാറേ....

Areekkodan | അരീക്കോടന്‍ said...

ഇതെന്താ നിയമസഭയോ?

Anonymous said...

ഏതടുപ്പിലും വേവുന്ന പരിപ്പ്...വെക്കം വരിന്‍ കിലോക്ക് പന്ത്രണ്ടണ.
വരിന്‍ വരിന്‍,
ഏതു നമ്പൂതിരിക്കും വേവിക്കാം
ഏതു പൂജക്കും നിവേദിക്കാം
ഏതു വിചാരത്തിനും കട്ടെടുക്കാം
ആമമാര്‍ക്ക പരിപ്പ്
വേഗം വരിന്‍

Vakkom G Sreekumar said...

മലയാളികളെ എന്നും വിഡ്ഡികളാക്കുന്ന രാഷ്ട്രീയക്കാരന്‍‌റ്റെ വെറുമൊരു നംബര്‍ മാത്രമാണിത്. ഈ എല്ലിങ്കഷണം കുറച്ചുനാള്‍ എല്ലാപേരുംകൂടി കടിച്ചു പറിച്ചു കൊള്ളും എന്ന് അവര്‍‌ക്ക് നന്നായി അറിയാം. ഏതു സ്വഭാവക്കാരായിരുന്നാലും ‘മന്ത്രിയായാല്‍‘ അതിന്‍‌റ്റെ അന്തസ്സു സൂക്ഷിക്കുന്നത് നന്നായിരിക്കും.
യേശുദാസ് എന്ന ഗായകന് മലയാളിയുടെ മനസ്സില്‍ ശക്തമായ ഒരു സ്ഥാനമുണ്ട് ആ ശക്തി കുറക്കുക എന്നതു മാത്രമേ ഇതുകൊണ്ട് നേടാനാവൂ. എന്തായാലും ഇത് അദ്ദേഹത്തിന്റെ നന്മയ്ക്ക് വേണ്ടിയല്ല. അദ്ദേഹത്തിന്റെ സമയദോഷം എന്നു പറഞ്ഞാല്‍ മതി ഈ ചാണകം പൂശല്‍.

വിചാരം said...

പരിപ്പ് വര്‍മ്മ said...
ഏതടുപ്പിലും വേവുന്ന പരിപ്പ്...വെക്കം വരിന്‍ കിലോക്ക് പന്ത്രണ്ടണ.
വരിന്‍ വരിന്‍,
ഏതു നമ്പൂതിരിക്കും വേവിക്കാം
ഏതു പൂജക്കും നിവേദിക്കാം
ഏതു വിചാരത്തിനും കട്ടെടുക്കാം
ആമമാര്‍ക്ക പരിപ്പ്
വേഗം വരിന്‍

കൊള്ളാം ... ഹ ഹ ഹ എനിക്കിഷ്ടായി :)

Anonymous said...

ചര്‍ച്ച തീര്‍ന്നില്ലെ?നിര്‍ത്തിക്കൂടെ ഈ പ്രാന്ത്?

P M NARAYANAN said...

That was an amazing piece..
Nadodumpol Naduve
odan daivathine arum padipikendallo??
Good.. work keep up

P M NARAYANAN said...

Biriyani ugran!!
keep it up

Anonymous said...

മിസ്റ്റര്‍ വിചാരം, താങ്കള്‍ക്ക് ശുദ്ധ ഭ്രാന്താണെന്ന് പറയുന്നത് പറയാതിരിക്കുന്നതിലും ഭേദമല്ലേയെന്ന് പറയുന്നതെന്ന് തോന്നുന്നത് ?

ഇടിവാള്‍ said...

ശരിക്കും ചിരിപ്പിച്ചു...പ്രത്യ്യേകിച്ച് ആ‍ാ വാല്‍കഷ്ണവും കമന്റും!

വി. കെ ആദര്‍ശ് said...

അവിശ്വാസിക്കു ദേവസ്വം ബോര്‍ഡ് ഭരിക്കാം. മറ്റു മതസ്തര്‍ക്കു ഗുരുവായൂര്‍ നടയില്‍ കേറാം എങ്കില്‍ നാളെ അദ്വാനിക്കു എ കെ ജി സെന്ററില്‍ ഒരു ഇരിപ്പിടം കൊടുത്തുകളയാം എന്നു സുധാകരന്‍ തന്ത്രി പറഞ്ഞു കളയുമോ ആവൊ. ലഗ്നവശാല്‍ അങ്ങനെ കാണുന്നു വല്ലൊ വിഷു ഫലത്തില്‍

വി കെ ആദര്‍ശ്

padmanabhan namboodiri said...

ബിരിയാണി ഇഷ്ട്പ്പെട്ട്വര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും നന്ദി.

absolute_void(); said...

യേശുദാസിന്റെ അമ്പലപ്രവേശത്തില് ഒരു തീരുമാനമായ സ്ഥിതിക്ക് ഒരു ബിരിയാണി ആവാം. ബുഫേ തന്നെ...

padmanabhan namboodiri said...

കഴിക്കാലോ ചിക്ക്ന്‍ ബിരിയാണി
നിവേദ്യം കഴിയട്ടെ

Inji Pennu said...

നല്ല രസികന്‍ ലേഖനം.

ഓഫ്: കമന്റൊക്കെ വായിച്ചിട്ട് എനിക്ക് ശരിക്കും ഒരു ചിക്കന്‍ ബിരിയാണി തിന്നാന്‍ തോന്നണു.:(

padmanabhan namboodiri said...

തിന്നാലോ ചിക്കന്‍ ബിരിയാന്ണി.
അതിനല്ലേ വച്ചതു?

Anonymous said...

flash പോലയുള്ള സായാഹ്ന്‍ പത്രത്തില്‍ എഴുതി തെളിഞ്ഞ ഈ വിദ്വന്റെ ഈ പോറ്റിപ്പും തൊങ്ങലും വച്ച കച്ചഡകള്‍ വായിച്ച് ചര്‍ച്ചചെയ്യാന്‍ എത്തിയ നിങ്ങളോടൊക്കെ അമര്‍ഷം റ്റോന്നുന്നു.

Anonymous said...

ജാതീയ ഗുണം തൂത്താല്‍ പോകുമോ

padmanabhan namboodiri said...

അത്താഴപൂജയുടെ സമയം കഴിഞ്ഞു. രാത്രി വളരെ വൈകി.ഇനി നാളെ രാവിലെ പ്രാതല് കഴിക്കാം.

padmanabhan namboodiri said...

സഹര്‍ഷന്‍ said...

ജാതീയ ഗുണം തൂത്താല്‍ പോകുമോ

April 23, 2007 10:30 PM

ഇല്ല.അങനെ പോവരുതല്ലൊ.

Anonymous said...

സഹര്‍ഷന്‍ said...
ജാതീയ ഗുണം തൂത്താല്‍ പോകുമോ
April 23, 2007 10:30 PM ഇല്ല.അങനെ പോവരുതല്ലൊ.

ആ ഗുണം അങ്ങനെ പോകാന്‍ പാടില്ലാല്ലോ നമ്പൂതിരി. അതിങ്ങനെ ആരുടെയോ ആസനത്തില്‍ കുരുത്ത ആലുപോലെ വളരണം. അതിങ്ങനെ നായ്ക്കുരണപുരട്ടി ചൊറിയും പോലെ ചൊറിഞ്ഞു കൊണ്ടേയിരിക്കണം. എന്നാലേ വിശ്വാസത്തിന്റെ തേരിലേറി അണികളെത്തു. നിങ്ങടെ (ഹിന്ദുക്കളുടെ എന്നു പറയാന്‍ പാടില്ല. കാരണം ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ താങ്കളെപോലെ മതഭ്രാന്തനായ ഹിന്ദുവല്ല)
ഒക്കെ മനസു തൃപ്തമാകൂ.
നടക്കട്ടെ. പക്ഷെ അതിവിടെ വില്‍പ്പനയ്ക്കു വയ്ക്കല്ലെ. ആ ചര്‍ച്ചയില്‍ വന്ന ഭൂരിഭാഗം, ഭൂരിഭാഗം മാത്രമല്ല ഏകദേശം എല്ലാവരും, നിങ്ങളുടെ കാഴ്ചപ്പാടുകളോട് എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അതെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ആ മുളച്ച ആല്‍മരത്തിന്റെ തണലില്‍ ഇരുന്നു ക്ഷീണം തീര്‍ക്കുക. ഇവിടെ പലരും പറഞ്ഞതുപോലെ ആ ചര്‍ച്ചയുടെ ഭൂരിപക്ഷ അഭിപ്രായം ഒളിച്ചുവയ്ക്കാനാണൊ ഇപ്പോഴും ശ്രമം?

Kaippally said...

പദ്മനാഭന് നമ്പൂതിരി അണ്ണ.
ഈ ലേഖനത്തെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ ചില പ്രശ്നങ്ങള്‍ ബാക്കി നില്ക്കുന്നു. അതെല്ലാം തീര്ത്തിട്ടാവാം ചര്‍ച്ച്.

അണ്ണനു് എന്നേക്കാള്‍ പ്രായവും പക്വതയും ഉള്ള വ്യക്തിയാണു് എന്നു ഞാന്‍ കരുതുന്നു. എങ്കിലും എന്റെ വക ഒരു ഉപദേശം:

താങ്കള്‍ ഒരു കാര്യം ദയവായി മനസിലാക്കണം. പ്രതികരണ ശേഷിയില്ലാതെ പത്രം വായിക്കുന്നവരുടെ കണക്കല്ല ബ്ലോഗ് വായനക്കരെ കൂട്ടരുത്‍. എന്തും തുറന്ന് പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. സാധാരണ ഈ പത്ര പ്രവര്‍ത്തകന്റെ ജാഡ ലൈന്‍ ഇവിടെ ആരും ബഹുമാനിക്കാറുമില്ല (എനിക്ക് പിന്നെ തീരെ പറ്റൂല്ല !) പത്രത്തിന്റെ shield of protection ഇവിടെ ഉണ്ടാവില്ല. എന്ത് എഴുതിവിട്ടാലും വിഴുങ്ങുന്നവരല്ല bloggers. (എന്നുകരുതി താങ്കളുടെ എഴുത്ത് മോശമാണെന്നു അര്‍ത്ഥമില്ല കേട്ടോ) print mediaയുടെ ഒരു electronic version അല്ല blog. So your material should be produced to suite this consumer group. അച്ചടിച്ച സാദനം സ്തിരമായി ഇവിടെ ഇടണമെന്നില്ല. പത്രത്തില്‍ എഴുതാന്‍ കഴിയാത്ത പല വിഷയങ്ങളും കാണില്ലെ താങ്കള്‍ക്ക് പങ്കുവെക്കാന്‍. ധൈര്യമായിട്ട് എഴുതു. അതു വായിക്കാന്‍ ഞാനടക്കമുള്ള അനേകം ബ്ലോഗ്ഗേഴ്സ് ഉണ്ടാവും. അല്ലാതെ അവിടെ അച്ചടിച്ച് പഴകിയ സാദനത്തിന്റെ post mortem ഇവിടിട്ട് നടത്തല്ലെ.

ബൂലോകരുടെ പ്രതികരണങ്ങള്‍ മാത്രം പ്രതീക്ഷിച്ച് പത്രത്തില്‍ അച്ചടിച്ച സാദനം സ്തിരമായി ഇവിടെ കൊണ്ടുവന്ന് ഇടുന്ന പരിപാടി എനിക്ക് എന്തോ ശെരിയാണെന്ന് തോന്നുന്നില്ല. കഴിഞ്ഞ ചര്‍ച്ചയില്‍ താങ്കള്‍ വിശതമായി മറുപടികള്‍ ആര്‍ക്കും എഴുതി കണ്ടതുമില്ല. അതെല്ലാം കലിപ്പുണ്ടാക്കുന്ന കാര്യങ്ങളല്ലേ?

So, start getting involved in the discussion with a more participatory attitude.
മാറും എന്ന് പ്രതീക്ഷിക്കുന്നു.

വിഷമം തോന്നരുത്. തോന്നിയാലും സാരമില്ല. നന്നാവാനല്ലെ.

സസ്നേഹം.

Mr. K# said...

എനിക്കു പറയാനുള്ളത്.
1. അനൊണിമസ് കമന്റ് അനുവദിക്കരുത്.
2. സ്റ്റാറ്റ് കൌന്‍ഡര്‍ ഉപയോഗിക്കൂ.
3. ഇന്നലെ ഇടക്കു വച്ച് എല്ലാം അവസാനിപ്പിച്ചെന്ന മട്ടില്‍ കമന്റ് ഇട്ടത് ശരിയായില്ല.
4. ഓരൊ കമന്റിനും മറുപടി പറയണ്ടാ. മൂന്നൊ, നാലോ, അഞ്ചൊ കമന്റിനെ ഒന്നിച്ചു പറഞ്ഞാല്‍ മതിയാകും.
5. കഴമ്പുള്ള കമന്റിനു മാത്രം മറുപടി പറയുക. അല്ലാത്തവയെ അവഗണിക്കുക, നിരുത്സാഹപ്പെടുത്തുക. താങ്കളെ പ്രകോപിക്കാന്‍ മാത്രം ഇട്ട കമന്റുകള്‍ ഒരു പാട് കണ്ടു.
എന്റെങ്കിലും സഹായം വേണമെങ്കില്‍ ഒരു പോസ്റ്റിട്ടു ചോദിക്കൂ. ഒരു പാട് പേരുണ്ടാവും സഹായിക്കാന്‍ ബൂലോകത്ത്, ഞാനടക്കം.

kalippumachan \ കലിപ്പുമച്ചാന്‍ said...

ഇവിടെ വരുന്നവര്‍ക്കെല്ലാ അത്താഴത്തിനു ബിരിയാണി കൊടുക്കുന്നുണ്ടെന്നു കേട്ടു. എന്‍റെ ബിരിയാണി കിട്ടിയിരുന്നെങ്കില്‍ പോയേക്കാമായിരുന്നു...

ദേവന്‍ said...

ഒന്നാന്തരം ഐഡിയ.
ശിവനു പണ്ടു കുറവനായിരുന്ന നൊസ്റ്റാള്‍ജിയക്കു പുറമേ ഗോത്രവര്‍ഗ്ഗ പാര്യമ്പര്യവും ഉളതിനാല്‍ ചുട്ട പന്നിയിറച്ചി, മാനിറച്ചി ഒക്കെയാവും പഥ്യം. യാദവനായ കൃഷ്ണനു ചിക്കന്‍ ഫ്രൈ മതിയാവും. കാളിക്കും അതൊക്കെ മതി..

ഇവരെ പാലും നെയ്യും ഊട്ടിക്കുന്ന പൌരോഹിത്യം കൊടും ചതിയാണു ചെയ്യുന്നത്‌. ആ സാമദ്രോഹികളെ നരകത്തീയില്‍ റോസ്റ്റ്‌ ചെയ്യണം.

ദൈവങ്ങളുടെ എത്നിക്ക്‌ ബാക്ക്ഗ്രൌണ്ട്‌ കണക്കിലെടുക്കാത്ത പൂജാരിമാരെ അടിച്ചോറ്റിച്ച്‌ ദൈവങ്ങള്‍ക്കു പ്രിയപ്പെട്ടവ മാത്രം നിവേദിക്കുകയും കഴിക്കുകയും ചെയ്യുന്നവരെ നിയമിക്കാന്‍ സമയമായി.

ലവലേശം ഭക്തി ബാക്കിയുള്ള ജനങ്ങള്‍ പാവം ദൈവങ്ങളെ അവര്‍ക്കിഷ്ടമുള്ള ഡയറ്റ്‌ തുടരാനെങ്കിലും അനുവദിക്കുകയും അതു നിഷേധിക്കുന്നവര്‍ ദൈവദോഷികളാണെന്ന് തിരിച്ചറിയുകയും വേണ്ടതാണ്‌.

പരാജിതന്‍ said...

ദേവാ, കൊട്‌ കൈ.

ഇപ്പോള്‍ കൈ തന്നില്ലെങ്കില്‍ പിന്നെ എപ്പോള്‍ തന്നിട്ടെന്തുകാര്യം? :)

കാളിയമ്പി said...

യേശുദാസിനെ മാത്രമല്ല മനുഷ്യരെയെല്ലാം അമ്പലത്തില്‍ കയറ്റണം..അങ്ങനെ പാടില്ല എന്ന് ഏത് താന്ത്രിക ശാസ്ത്ര ഗ്രന്ധത്തിലാണോ ആവോ നമ്പൂതിരി സാറേ പറയുന്നത്..കോട്ട് ചെയ്യൂ..മനുഷ്യനായിപ്പിറാന്നവന്‍ കൃസ്ത്യാനി എന്ന തന്തയ്ക്കും തള്ളയ്ക്കും പിറന്നുപോയാല്‍ ദേവാലയങ്ങളില്‍ കയറ്റരുതെന്ന് പറയുന്ന താന്ത്രിക ഗ്രന്ധം ഭാരത ചരിത്രത്തിലെ ഒരു ഭയങ്കര കണ്ടുപിടുത്തമാകും...അല്ല ഇതൊക്കെ കൃസ്ത്യാനിയ്ക്ക് മുന്‍പ് എഴുതപ്പെട്ടതെന്നല്ലേ വിശാരം..

അതൊന്ന് പുറത്ത് വിടൂ...

പിന്നെ ചിക്കന്‍ ഗുനിയ..ശ്ശെ ചിക്കന്‍ ബിരിയാണീടേ കാര്യം...പശുവിനേം കുതിരേമൊക്കെ അറുത്ത് തിന്നിരുന്നു യാഗങ്ങളില്‍..അതൊക്കെ നിര്‍ത്തലാക്കിയത് സംഘപരിവാരങ്ങള്‍ ഹിന്ദുവെന്ന് ഇന്നങ്ങോട്ട് തെകച്ച് കൂട്ടാന്‍ കൂട്ടാക്കിയില്ലാത്ത ബുദ്ധഭഗവാനാണ്.ബൗദ്ധ ചിന്തകരാണ്..ആചാര്യ ശങ്കര ഭഗവത്പാദര്‍ അതങ്ങട് നിലനിര്‍ത്തിയെന്നേയുള്ളൂ.അതില്ലാരുന്നേ ചെലപ്പൊ ബിരിയാണിയില്ലെങ്കിലും പശുവിറച്ചി നൈവേദ്യം കിട്ടിയേനേ ശ്രീമാന്‍ നമ്പൂതിരീ..

പിന്നെ പത്ത് രണ്ടായിരത്തോളം വര്‍ഷങ്ങളായി വേടനും പറയനും അരയനും എല്ലാം ത്യജിച്ച രാജാക്കന്മാര്‍ക്കും ഒക്കെ വെളിപ്പെട്ടു കിട്ടിയ ശ്രുതിയുടെ കാവലാളായി നിയമിതനായി ,കാമക്രോധമാകുന്ന പശുവിനേയും കുതിരയേയും കൊല്ലണമെന്ന് പറഞ്ഞിടത്ത് മാംസക്കൊതിമൂത്ത് പശുവിനെ പൊരിച്ച് തിന്ന്,മദിച്ച്, കിട്ടിയ അവസരം പ്രക്ഷിപ്തങ്ങള്‍ക്കുപയോഗിച്ച് , ആ ശാസ്ത്രത്തെ തന്റേതാക്കി അതിന്റെ തീറവകാശം (മാക്സ് മുള്ളര്‍ വരുന്നതുവരെ ..സായിപ്പിനെ കണ്ടപ്പൊ കവാത്ത് മറന്നു..അതും നന്നായി..)തറവാട്ടുവകയായി സുഖിച്ച് അതിന്റെ ഉള്ളിലേയ്ക്ക് ചുഴിഞ്ഞൊന്ന് നോക്കാന്‍ പോലും മെനക്കെടാതെ (അത് ഭാഗ്യായി..:) ഓത്തി കാണാതെ പഠിച്ചുരുവിട്ട് സംബന്ധവും സദ്യയും കൂടി നടന്ന അങ്ങയുടെ സഫിക്സ്..ന്റെ ആ സമൂഹക്കാരുണ്ടല്ലോ..അവരാണ് ഔറംഗസേബിനെക്കാളും ഈ സംസ്കാരത്തിന്റെ നാമ്പടര്‍ത്തവര്‍..അവരുണ്ടാക്കിയ കേട് തീര്‍ക്കാനായിന്ന് ഒത്തിരി അവതാരങ്ങള്‍ വേണ്ടി വന്നു..ഔരംഗസേബിന് കാലം എന്ന ഒരു ഒറ്റ അവതാരത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ..

അതിലൊരവതാരത്തിന്റെ ചിത്രം..കേരളാ കൗമുദിയിലല്ലേ ലാവണം.. മുന്നിലുള്ള ഏതെങ്കിലും ഭിത്തിയിലുണ്ടാവും..മനസ്സിലായില്ലേ..തന്നെപ്പോലുള്ളവരുടെ ജാതിക്കാര്‍ ‍സിമന്റ് നാണു എന്ന് വിളിയ്ക്കുന്ന സാക്ഷാല്‍ ശ്രീനാരായണന്‍ തന്നെ..ആ ചിത്രത്തിനെങ്ങാനും ചൈതന്യം വച്ചാല്‍..പണ്ട് പാഞ്ഞടുത്ത പപ്പനാവന്‍ നമ്പൂരിമാരോട് ഈഴവശിവനാണിതെന്ന് പറഞ്ഞ ആ അറിവ് ..അത് അവിടെയെവിടെയെങ്കിലുമുണ്ടെങ്കില്‍ നേരായ ഒരു മറുപടി തന്നേനെ നമ്പൂരീ..

പുലവാലായ്മക്കാരാണ് കൃസ്ത്യാനികളത്രേ (കഴിഞ്ഞ പോസ്റ്റിലെ കമന്റാണ്..താങ്കളുടേ) അതിനുള്ള മറുപടിയാണ് ട്ടോ..നി സുഖായങ്ങ്ട് .. ആ ചോവന്റെ ഇന്‍സ്പ്രേഷനിലുണ്ടായ പ്രസ്ഥാനത്തിന്റെ ലാവണം വാങ്ങി മൃഷ്ടാന്നം ഭുജിയ്ക്കുക...അങ്ങട് സുഖാവട്ടേ..

കൊള്ളാവുന്ന ചേകവച്ചെക്കന്മാരെയൊന്നും കിട്ടുന്നില്ലേ ഈ കൗമുദിയ്ക്ക്?

കാളിയമ്പി said...

ദേവേട്ടാ..കമന്റ് വന്നിട്ടാണ്‍ അങ്ങയുടെ കമന്റ് കണ്ടത്..എന്റെ വകയും കൈ..:)

മൂന്നുനാലു ദിവസമായി ചൊറിഞ്ഞ് ചൊറിഞ്ഞ് ഇരിയ്ക്കുകയായിരുന്നു..എന്റെ മൊഴി വര്‍ക്ക് ചെയ്യുന്നില്ല..ഇതങ്ങോട്ട് പറയാതെ ഉറക്കം വരുന്നത് പോലുമില്ല..അപ്പോഴാണ് ഒരു വെളിവ് കിട്ടിയത് വരമൊഴി ഓണ്‍ലൈന്‍ ഉണ്ടല്ലോ എന്ന്..(പെരിങ്ങ്സിനൊരു സ്പെഷ്യല്‍ ടാങ്ക്സ്..)

Kaippally കൈപ്പള്ളി said...
This comment has been removed by the author.
Kaippally said...

Dear അംബി Ambi

More eloquence and a little less passion will maintain the decorum of this venue. വളരെ അധികം വികാരം വേണ്ട. ആ രീതിയില്‍ തുടര്‍ന്നാല്‍ വേദി ചളമാക്കും. താങ്കളുടെ വികാരം മനസിലാക്കാന്‍ എനിക്ക് കഴിയുന്നു, എങ്കിലും ലേഖകനെ വ്യക്തിപരമായി വിമര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കു.

padmanabhan namboodiri said...

പ്രിയ കൈപ്പള്ളി,
സ്നേഹാദരങ്ങള്ക്കു നന്ദി.ഞാന് ബ്ലോഗിനായിട്ടൂ നല്‍കുന്ന ഒന്നല്ല പൊടിപ്പും തൊങ്ങലും.എല്ലാ തിങ്കളാഴ്ചകളിലും ഫ്ലാഷില് പ്രസിദ്ധീകരിക്കുന്നു.പ്രിന്റില് അതു കാണാത്തവര്‍ക്കാ‍ായി ബ്ലോഗില് ഇടുന്നുവെന്നേയുള്ളു.മാത്രമല്ല ബ്ലോഗില് ഞാന് തുടക്കക്കാരനുമാ‍ണു.മറ്റൊരു പരിമിതിയും എനിക്കുണ്ടു.പൂര്‍ണ്ണമായ വിലാസ്ത്തോടെ ഫോണ് നമ്പര് പോലും ഉള്പ്പെടുത്തിയാണു ഞാന് ബ്ലോഗില് പ്രവേശിച്ചതു.tranparent ആണു ഞാന്.ഒളിച്ചു നിന്നല്ല കാര്യങ്ങള് പറയുന്നതു.
എല്ലാ വിമര്‍ശനങങളും നല്ലതനാണു.വിമര്‍ശനങ്ങള് കേള്ക്കാനുള്ള കാതു എനിക്കുണ്ട്.നാവിന്റെ കാര്യത്തില്‍ മാത്രമേ ഞാന് പിറകിലാവുകയുള്ളൂ.
സ്നേഹത്തോടെ നല്‍കിയ ഉപദേശ്ങ്ങള്‍ക്കു വീണ്ടും നന്ദി.

പ്രിയംവദ-priyamvada said...

ഒവി വിജയന്റെ ഒരു കഥയുണ്ടു
ദേവരാഗം
.. കുറച്ചു പൂരിയും കരിയും കിട്ടുമൊ ഈ പായസം തിന്നു മടുത്തു..
എന്നു മഥുരക്കരാനായ കൃഷ്ണന്‍ Delhi ക്കരിയായ ഭക്തയോടു ചോദിക്കുന്നതായിട്ടു .
കഥയുടെ പേരു മറന്നു..

അഭയാര്‍ത്ഥി said...

മിര്യാഡുകള്‍- ജനസഞ്ചയങ്ങള്‍,അഭിപ്രായങ്ങള്‍- അഭിപ്രായങ്ങള്‍, തത്വശാസ്ത്രങ്ങള്‍ മുറുകെ പിടിക്കുന്നവ മെദുവായി പിടിക്കുന്നവ,
തര്‍ക്കവിതര്‍ക്കങ്ങള്‍- തര്‍ക്കത്തിന്നുവേണ്ടി തര്‍ക്കം- നിയോഗിക്കപ്പെട്ടതിനു വേണ്ടി തര്‍ക്കം- നേരം കൊല്ലി തര്‍ക്കം.

അങ്ങിനെ മതവും രാഷ്ട്രീയവും ചര്‍ച്ചകളില്‍ ബ്ലോട്ടിംഗ്‌ പേപ്പറിലെ മഷി പോലെ പരന്ന്‌ രൂപാന്തരം പ്രാപിക്കുന്നു. അല്ലെങ്കില്‍ അമീബയെപ്പോലെ ഉടല്‍ മുറിഞ്ഞ്‌ പെരുകുന്നു.

ചാത്തന്റെ തെങ്ങുകയറ്റത്തില്‍ ആകൃഷ്ടയായ അടിവസ്ത്രമില്ലാതെ ഫ്രോക്കണിഞ്ഞ മദാമ്മ, തളാപ്പ്‌ വാങ്ങി തെങ്ങില്‍ കയറി ഇറങ്ങി,വീണ്ടും കയറി ഇറങ്ങി. തുറിച്ച കണ്ണുകളില്‍ ആരോഹണാവരോഹണം വീക്ഷിക്കുന്ന
ചാത്തനോട്‌ മദാമ്മ-" കണ്ടോ നീയെന്റെ എബിലിറ്റി"?.
ചാത്തന്റെ മറുപടി :_"കണ്ടു പക്ഷെ ഞങ്ങ വേറെ പേരിലാണ്‌ വിളിക്കുക, എബിലിറ്റിയെന്നല്ല".

മദാമ്മ എന്ത്‌ കണ്ടുവെന്നാണുദ്ദേശിച്ചത്‌ ചാത്തന്‍ കണ്ടതെന്ത്‌, തെങ്ങുകയറ്റത്തിന്റെ പാഠങ്ങളെന്ത്‌.....

അന്തമില്ലാത്ത വിഷയം........

ചര്‍വ്വിത ചര്‍വ്വണം- ഗീര്‍വാണ നിര്‍ഘോഷം

padmanabhan namboodiri said...

രസികന് ഗന്ധര്‍വ്വാ രസികന്.
എവിടന്നു കിട്ടി ഈ എബിലിറ്റി
അസ്സലായി.ഉഗ്രന്.

Unknown said...

ദേവേട്ടന്‍ വന്നല്ലോ.. ഹാവൂ..

ഇനി ഞാന്‍ മാറിയിരുന്ന് കാണട്ടെ ചര്‍ച്ച. :-)

Rasheed Chalil said...

ദേവേട്ടാ ആ കൈയൊന്ന് തന്നെ... പ്ലീസ്.

ഹേയ് അഭിനന്ദിക്കാന്‍ തന്നെ...

രാജേഷ് ആർ. വർമ്മ said...

ഹിന്ദി സംവിധായകന്‍ സയിദ്‌ മിര്‍സ 'സലീം ലാംഗ്‌ഡേ പേ മത്‌ രോ' എന്ന തന്റെ പടത്തില്‍ ബോംബെയിലെ മുസ്ലിങ്ങളുടെ ജീവിതത്തെപ്പറ്റി ചില അപ്രിയസത്യങ്ങള്‍ പറഞ്ഞപ്പോള്‍ വലിയ ഒച്ചപ്പാടായി. അന്നദ്ദേഹം പറഞ്ഞു, എന്റെ പേര്‌ മോഹന്‍ ജോഷിയെന്നോ ആല്‍ബെര്‍ട്ട്‌ പിന്റോ എന്നോ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു എന്ന്.

വെള്ളാപ്പള്ളി മുതല്‍ ഈ ബൂലോകത്തു പലരും വരെ കേരളത്തില്‍ ഒരുപാടുപേര്‍ പറയുന്ന അഭിപ്രായം ഇവിടെ പറഞ്ഞയാളുടെ പേരില്‍ ഒരു നമ്പൂതിരിയുണ്ടായതിന്റെ പേരില്‍ ബൂലോക പുലികള്‍ അദ്ദേഹത്തെ കടിച്ചുകീറിയതു കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണ്‌. അദ്ദേഹത്തിന്റെ പേര്‌ നടേശനെന്നായിരുന്നെങ്കില്‍!

Mr. K# said...

ചാഞ്ഞ തെങ്ങേല്‍ ഓടിക്കേറുക, നനഞ്ഞിടം കുഴിക്കുക തുടങ്ങിയ കലാപരിപാടികളാണല്ലേ, നടക്കട്ടെ, ഞാന്‍ മാറി നിന്നു കണ്ടോളാം. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വിവരമില്ലാത്തവരലല്ലല്ലോ? പാണ്ഡിത്യപ്രകടനമായിരിക്കും ലക്ഷ്യം. പോരട്ടെ... എന്തായാലും എന്നേക്കാള്‍ വിവരമുള്ളവരാണെന്ന് എനിക്കറിയാം. അതു കൊണ്ടു ഞാന്‍ ഒന്നും പറയുന്നില്ല. എനിക്കും പഠിക്കാന്‍ എന്തൊങ്കിലും കിട്ടുമല്ലോ. പിന്നെ മേമ്പോടിയായിട്ട് നല്ല ഒന്നാന്തരം തമാശകളും. തമ്മില്‍ തമ്മില്‍ തല്ലാതെ ആരാണു ഇതിന്റെയൊക്കെ പുറകില്‍ എന്നു മനസ്സിലാക്കൂ എന്ന് ഞാന്‍ പറയുന്നില്ല. കാരണം അതാരാണെന്നു നിങ്ങള്‍ക്കൊക്കെ അറിയാം എന്നു തന്നെ. നടക്കട്ടെ മാഷേ, നടക്കട്ടെ.

padmanabhan namboodiri said...

പ്രിയ രാജേഷ് വര്‍മ്മ,
അഭിപ്രായ പ്രകടനത്തിനു ഓരൊരുത്തര്‍ക്കും ഓരോരോ വഴിയുന്ടു. ഭാഷയുണ്ടു. ചിലര്‍ വൈകാരികമായി പ്രതികരിക്കും. മറ്റു ചിലര് വൈചാരികമായും.രണ്ടും കുഴപ്പമൊന്നുമില്ല. അതിലെ പ്രസക്ത കാര്യം മാത്രം എടുത്താല് മതിയല്ലൊ.കടിച്ചു കീറുകയാണെന്നു തോ‍ന്നേണ്ടതില്ല

Khadar Cpy said...

ഇക്കാലത്ത് മത മൈത്രിയൊന്നും വിലപ്പോവില്ല.... ഒരു നല്ല കാര്യം ചെയ്യാന്‍ മന്ത്രിയേയും സമ്മതിക്കില്ലേ?
ആന ഇല്ലാണ്ടാകുന്ന ഒരു കാലം വന്നാ അതും ചെയ്യേണ്ടി വരും... നടത്തിക്കുന്നത് മോശമല്ലേ???
ഇനി മലബാര്‍ ചിക്കന്‍ ബിരിയാണി മതിയെങ്കില്‍ ഇവിടെ അന്വേഷിക്കുക

അഭയാര്‍ത്ഥി said...
This comment has been removed by the author.
അഭയാര്‍ത്ഥി said...

മിണ്ടാതിരി എന്ന ബ്ലോഗര്‍ ഐ ഡി ഉണ്ടാക്കിയ ആള്‍ക്ക്‌ രസികശിരൊമണി പട്ടം
കരമൊഴിവായിതീറ്‌ തന്നിരിക്കുന്നു.

വെള്ളാനി പഞ്ചായത്താഫീസില്‍ വരിക സൗകര്യം പോലെ.

സോ ക്യൂട്‌

Dear all,

Also it is better to refrain from insulting cast and religion as Mr.Rajesh said.
It surpasses civility.

padmanabhan namboodiri said...

പ്രിയ പ്രിന്‍സി,
ചിക്കന് ബിരിയാണി തീറ്റിച്ചാല് മതമൈത്രി ഉണ്ടാവുമോ?

chithrakaran ചിത്രകാരന്‍ said...

പ്രിയ പത്മനാഭന്‍,
താങ്കളോട്‌ എനിക്ക്‌ വ്യക്തി വിര്‍വോധമൊന്നുമില്ല. എങ്കിലും താങ്കളുടെ പൊസ്റ്റിലെ വര്‍ഗീയ അടിയൊഴുക്കുകള്‍ നിര്‍ദോഷമല്ലാത്തതിനാല്‍ ഖേദപൂര്‍വം താങ്കളുടെ പൊസ്റ്റിനൊട്‌ വിയോജിക്കുന്നു.


( ജാതിപ്പേര്‍ താങ്കള്‍ക്ക്‌ ബിസിനസ്‌ കാര്‍ഡണെങ്കിലും എനിക്കത്‌ വളരെ ജീര്‍ണിച്ച തിന്മയുടെ മുഖമാണ്‌. അതുകൊണ്ട്‌ ജാതിപ്പേരു വിളിക്കുന്നില്ല, ക്ഷമിക്കുമല്ലോ.)

അംബലത്തില്‍ ബീഫ്‌ ബിരിയാണി വച്ചാല്‍ കുഴപ്പമൊന്നുമില്ല. കണ്ണൂരില്‍ മുത്തപ്പന്‍ മീന്‍ തിന്നുന്നതും, കള്ളുകുടിക്കുന്നതും കണ്ടുനിന്ന് തൊഴാന്‍ ബ്രഹ്മണര്‍ക്കും, സവര്‍ണര്‍ക്കും ഒരു വിഷമവും അനുഭവപ്പെടാറില്ല.
കൃഷ്ണന്‍ എന്നാല്‍ കറുത്തവന്‍ എന്നാണെന്നും,ഒ ബി സി ക്കാരനായ , ബീഫ്‌ ബിരിയാണി കഴിക്കുന്നവനാണെന്ന് താങ്കള്‍ക്ക്‌ അറിയാവുന്നതാണല്ലോ ??!! ഒരു ഈഴവ പത്രത്തിന്റെ കോളമെഴുത്തുകാരനായിരുന്ന് അവന്റെ തലച്ചോറിലേക്ക്‌ ബ്രാഹ്മണ വര്‍ഗീയത കലാസാഹിത്യരൂപങ്ങളിലൂടെ വിഷമായി കുത്തിവക്കുന്ന താങ്കളുടെ ബുദ്ധി അപാരം തന്നെ..!!!

ബ്രാഹ്മണന്‍ ഉണ്ടാക്കിവച്ച മിഥ്യാധാരണകളുടെ കല്ലിളകുംബോള്‍ പാരംബര്യ ബോധത്തോടെ ഓട്ടയടക്കാന്‍ ഒരു ഹാസ്യ ലേഖനവുമായി പുരപ്പുറത്തുകയറിയതാണല്ലേ ??

കൈപ്പള്ളിയുടെ പൊസ്റ്റിലിട്ട ഒരു കമന്റുകൂടി താങ്കളുടെ ബ്ലൊഗില്‍ ചാര്‍ത്തട്ടെ-




അന്യരേ ബഹുമാനിക്കുന്ന ഏതു മനുഷ്യനും അംബലത്തിലോ, പള്ളിയിലോ കയറാനും ആരാധനയില്‍ പങ്കെടുക്കുന്നതിനും കഴിയണം. കഴിയുന്നില്ലെങ്കില്‍ അത്‌ അതാതു മതവിശ്വാസികളുടെ അപരിഷ്കൃതത്വത്തിന്റെ ശേഷിപ്പുകളായിത്തന്നെ മനസ്സിലാക്കപ്പെടണം.

കേരളത്തില്‍ ഹിന്ദുക്കളെന്ന് പൊതുവെ വിളിക്കപ്പെടുന്നവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഉണ്ടാകാനിടയുള്ളു. പാരംബര്യമായി സിദ്ധിച്ച ക്ഷേത്രാവകാശങ്ങളുമായി ഉപജീവിക്കുന്ന ഇവരുടെ ജീര്‍ണ സംസ്കാരമാണ്‌ ഹൈന്ദവ സങ്കുചിത താല്‍പ്പര്യങ്ങളായി, "അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല" എന്ന ബോര്‍ഡായി ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ തൂങ്ങുന്നത്‌. ( സംഘടിത- വര്‍ഗീയ കൂട്ടായ്മകളോടുള്ള ഒരു പ്രതിരോധ ശ്രമം എന്നും ഈ ബോര്‍ഡിനെ വ്യാഖ്യാനിക്കാം. ആരോഗ്യകരമല്ലാത്ത ഈ വ്യാഖ്യാനം വര്‍ഗീയതയെ വര്‍ഗീയതകൊണ്ട്‌ നേരിടുന്നു.)

ഹിന്ദു എന്ന പേരില്‍ അഭിമാനിക്കുന്ന ഇസ്ലാം മത വിശ്വാസിയും,ക്രിസ്തിയ മത വിശ്വാസിയും തീര്‍ച്ചയായും നമ്മുടെ സംസ്കാരത്തിന്‌ അലങ്കാരമായേക്കാം. എന്നാല്‍, ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്ന ഹിന്ദുവെന്നുവിളിക്കപ്പെടുന്ന സമൂഹം നമ്മുടെ സംസ്കാരത്തിന്‌ അപമാനമാണെന്നാണ്‌ ചിത്രകാരന്റെ അഭിപ്രായം.(ബ്രിട്ടീഷുകാരനോ, ബ്രാഹ്മണനോ ചൂണ്ടിക്കാണിച്ചുതരുന്ന ആളെ അച്ഛനെന്നു വിളിക്കുന്നതിലെ അനൌചിത്യം പൊറുക്കാവുന്നതല്ല.)
പൂണൂലിനും ജാതീയതക്കും ഇടമില്ലാത്ത ഭാരതീയ സനാതന സംസ്കാരത്തിന്റെ പിന്മുറക്കാര്‍ എന്ന അഭിമാനകരമായ ഒരു ദേശീയതയായി വിളിക്കപ്പെടുന്നതല്ലെ ഉചിതം ?

ബ്രാഹ്മണരും, ബ്രിട്ടീഷുകാരും,വര്‍ഗീയ ഹിന്ദു കോമരങ്ങളും വൃത്തിഹീനമാക്കിയ ഹിന്ദു എന്ന വാക്കിനെ എങ്ങിനെയും ഉപേക്ഷിക്കണമെന്ന് ചിത്രകാരന്‍ ആഗ്രഹിക്കുന്നു.

padmanabhan namboodiri said...

ചിത്രകാരനു നന്ദി.നലല ചിത്രം.

Jijo said...

പ്രിയ പദ്മനാഭന്‍ നംബൂതിരി,
ആദ്യം തന്നെ താങ്കളുടെ പോസ്റ്റിന്റെ ലേബലില്‍ നിന്നും ‘നര്‍മ്മം’ എന്നത് എടുത്ത് മാറ്റുക. പ്ലീസ്! പകരം വേണമെങ്കില്‍ ‘വളിപ്പ്’ എന്നാക്കാം.
ഈ വിഷയം താങ്കള്‍ അവതരിപ്പിക്കുന്ന രീതി കണ്ടിട്ടാണ് ഞാനിതു പറയുന്നത്. ഇതിലെ നര്‍മ്മം ഇവിടെ കമന്റിയ ആര്‍ക്കും തന്നെ മനസ്സിലായിട്ടില്ല എന്നാണ് എനിക്ക് മനസ്സിലായത്.
ജന്മം കൊണ്ട് ക്രിസ്ത്യാനിയായ ഞാന്‍ മൂന്ന് പ്രാവശ്യം ഗുരുവായൂരില്‍ വരികയും ഭഗവാനെ കാണുകയും മനസ്സ് നിറഞ്ഞു തിരിച്ചു പോരുകയും ചെയ്തിട്ടുണ്ട്. തെറ്റാണെന്ന് എനിക്കു തോന്നിയിട്ടില്ല. ഗുരുവായൂരില്‍ നടക്കുന്നത് കച്ചവടമാണെന്ന രീതിയിലുള്ള താങ്കളുടെ കമന്റുകള്‍ (മുന്‍പത്തെ പോസ്റ്റില്‍) എനിക്കു വളരെ വിഷമകരമായി തോന്നി. നിര്‍ഗുണനും നിരാമയനും അരൂപിയുമൊക്കെയായ ദൈവത്തെ ശിലയില്‍ ആവാഹിച്ച് നടത്തുന്ന ഒരു കച്ചവടമാണ് എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്നതെന്ന് താങ്കള്‍ പറഞ്ഞില്ലേ. ദൈവങ്ങളോട് എനിക്കിപ്പോള്‍ ഭയങ്കര സഹതാപമാണ്. അവരെ ഈ ശിലകളില്‍ നിന്നും ആരെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍!
എത്രയൊക്കെയായാലും താങ്കളെ പോലെ ഉത്തരവാദിത്തമുള്ള (?) പത്രപ്രവര്‍ത്തകര്‍ ഇതുപോലെ ബയസ്ഡ് ആയി പെരുമാറുന്നത് കാണുമ്പോള്‍ വളരെ വിഷമവും ഭയവും തോന്നുന്നു. ഭാവിയിലെ ഒരു യുദ്ധത്തിന്റെ മുന്നോടിയാണോ ഈശ്വരാ ഇത്?!

padmanabhan namboodiri said...

പ്രിയ ജിജോ,
വളിപ്പു എന്നു അടുത്ത ലക്കം തൊട്ടു ലേബല് മാറ്റാം. വായനക്കാരുടെ നിര്ദ്ദേശങ്ങളില് എളുപ്പം നടപ്പാക്കാന് പറ്റിയ ഒന്നു അതാണ്‍. അതിനു വലിയ ചെലവുമില്ല.thank you

ശ്രീ മുത്തപ്പന്‍ Sree Muthapan said...

കേരള കൌമുദിക്ക്‌ കേരള സംസ്ഥാന രൂപികരണംവരെ ഉശിരുള്ള,കഴിവുള്ള എഡിറ്റര്‍മാര്‍ സ്വന്തം കുടുംബത്തില്‍തന്നെ ഉണ്ടായിരുന്നു എന്നാണ്‌ കേട്ടിട്ടുള്ളത്‌.
എന്നാല്‍ , അതിനു ശേഷം കലാകൌമുദിയിലും , കേരള കൌമുദിയിലും സവര്‍ണ പണ്ടാരികളായി എസ്‌. ജയചന്ദ്രന്‍ നായരും,എംടിയും,ആര്‍ട്ടിസ്റ്റ്‌ നബൂതിരിയും,എം. കൃഷ്ണന്‍ നായരും, ഭട്ടതിരിമാരുമൊക്കെയായിരുന്നു ...
"മത്രുഭൂമി"യെ അനുകരിക്കാന്‍ സദ്യവിളംബിയിരുന്ന സവര്‍ണ ജാതിവാലുള്ള സാഹിത്യ കുശിനിക്കാര്‍.

ഇപ്പൊള്‍, ബ്രഹ്മണ വര്‍ഗീയവിഷം പേറുന്ന ശ്രീ പത്മനാഭന്‍ നംബൂതിരി ന്യൂസ്‌ എഡിറ്റര്‍ കൂടിയായപ്പോള്‍ മഹത്തായ പാരംബര്യമുള്ള കേരള കൌമുദി മന്ദബുദ്ധികളായ വെറും പത്രക്കച്ചവടക്കാരുടെ കുടുംബമായി തരംതാഴ്ന്നതായി മനസ്സിലാക്കേണ്ടി വരുന്നു.

padmanabhan namboodiri said...

മുത്തപ്പന്മാര് ചെറു മക്കളെ ഉപദേശിച്ചു നേരെയാക്കുകയല്ലേ വേണ്ടതു. വഴിപിഴച്ചു പോയ ചിന്തയാണെങ്കില്‍ തിരുത്താന് നേര്‍വഴി ഉപദേശിക്കുകയല്ലേ വേണ്ടതു?

Pramod.KM said...

പ്രിയപ്പെട്ട മുത്തപ്പാ..
പദ്മനാഭന്‍ നമ്പൂതിരിയുടെ ക്വാളിഫിക്കേഷന്‍സ് ശ്രദ്ധിക്കുമല്ലോ..Won C.H Muhammed koya memmorial award for best reporting.awarded Dr.S.Radhakrishnan memmorial gold medal for 1st rank in M.A.Done research in Ayyappapanicker's poems and got M.Phil degree...
അതിനാല്‍ മന്ദബുദ്ധികളായ പത്രക്കാര്‍ എന്ന നിരയിലേക്ക് അദ്ദേഹത്തെ തരം താഴ്ത്താതിരിക്കുക.
സ്വന്തം കുടുമ്പം,ബ്രാഹ്മണകുടുമ്മ്പം എന്നൊക്കെ തരം തിരിച്ചു പറയുന്ന നിങ്ങളിലല്ലേ യഥാറ്ത്ഥത്തില്‍ വറ്ഗ്ഗീയ ചിന്ത മുത്തപ്പാ...?
വിമറ്ശനങ്ങള്‍ വ്യക്തിഹത്യയിലൂടെ ആകരുത് എന്നു പലരും ഇവിടെ പറഞ്ഞത് ഞാന്‍ ആവറ്ത്തിക്കുന്നു.

ഗുപ്തന്‍ said...

ശ്രീ നമ്പൂതിരിയുടെ ശൈലിയോടും ഒരുപരിധിവരെ ആശയങ്ങളോടും വിയോജിപ്പുള്ളതുകൊണ്ട് വളരെനേരത്തെ ഇവിടുത്തെ ചര്‍ച്ചകളില്‍ നിന്നു പിന്മാറിയ ഒരാളാണുഞാന്‍. പക്ഷേ പ്രതികരണങ്ങള്‍ നിലവിട്ടു പോകുമ്പോള്‍ ശരിക്കും ദുഃഖമുണ്ട്. പ്രമോദിനെ പോലെ ഒരു ചെറുപ്പക്കാരന്‍ - ശ്രീ നമ്പൂതിരിയുടെ ആശയങ്ങളോട് തികച്ചും എതിര്‍പ്പുണ്ടാകാന്‍ ഇടയുള്ള ആള്‍- നന്നായി പ്രതികരിച്ചതില്‍ ആശ്വാസവും.

എഴുതുന്ന ആളിനെയും അദ്ദേഹത്തിന്റെ ജീവിതപരിചയത്തെയും ബഹുമാനിക്കുക. തെറ്റ് പറയുന്നവരെ തിരുത്താന്‍ -അത് അമ്പലത്തിലെ തന്ത്രിയായാലും വെളിച്ചപ്പാടുണ്ടാകുന്ന മന്ത്രിയാണെങ്കിലും- എല്ലാവര്‍ക്കും അവകാശമുണ്ട്. ഔചിത്യം വിടരുത് എന്ന് ഒരപേക്ഷ.

oru blogger said...

ഒരു വിദൂഷകനോട്ടം എന്നു പറഞ്ഞല്ലെ അദ്ദേഹം തുടങ്ങുന്നതു? ഈ എഴുതി എഴുതി കാടു കയറുന്നവര്‍ ആ തുടക്കം ഒന്നു ശ്രദ്തിച്ചെങ്കില്‍!

പിന്നെ അദ്ദേഹം എല്ലാവര്‍ക്കും മറുപടിയും പറയുന്നു!

എന്നോടൂ മറുപടി പറഞ്ഞില്ല എങ്കിലും, വിദൂഷക, താങ്കള്‍ എഴുതൂ!!
:)

അനാഗതശ്മശ്രു said...

പ്രശ്നത്തില്‍ കാണുന്നത്‌ 4-ല്‍ ഗുളികന്‍ വിലസുന്നു - അതിനര്‍ത്ഥം ബാധോപദ്രവം തന്നെ. രാഹുവിന്റെ ദൃഷ്ടി കൂടിയായപ്പോള്‍ പിന്തിരിപ്പന്മാരുടെ ശക്തി കൂടി. (രാഹുവിന്റെ യാത്ര പിന്നോട്ടാണല്ലോ) സൂക്ഷ്മമായി ഗണിച്ചതില്‍ നിന്ന്‌ ബാധ ജീവിച്ചിരിക്കുന്നതായി മനസ്സിലായി.
ചരരാശിയായതിനാല്‍ അടുത്തതിലേക്ക്‌ ചാടാന്‍ അധികം വൈകില്ല. പ്രശ്നവശാല്‍ ഒന്നേ കരണീയമായുള്ളൂ - ബാധയെ ഒരു മൂലയ്ക്ക്‌ ഒതുക്കുക - പാര്‍ട്ടിക്കാര്‍ക്ക്‌ ചെയ്യാന്‍ കഴിയില്ലെങ്കില്‍ ബാധയെ ആവാഹിച്ച്‌ എസ്‌. രാമചന്ദ്രന്‍ പിള്ളയാക്കുക - (ഇവിടെ കേരളത്തില്‍ പ്രശ്നം ഉണ്ടാവില്ലല്ലോ?)

padmanabhan namboodiri said...

മനുവും തമ്പിയളിയനും പ്രമോദും അനാഗതശ്മശ്രുവും ഒക്കെ രംഗത്തു വന്നു സംസാരിക്കുന്നു. സംസാരവും വാദവും വ്യക്തിപരമല്ലാതിരുന്നാല് മികച്ച ആസയസംവാദം നടക്കും. എത്ര മോശപ്പെട്ട നിലപാടായാലും ആ നൊലപാടിനെ വേണം കാണാന്. ആനിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടാം. പാളിച്ച ഉന്നയിക്കാം. പിന്തിരിപ്പന്‍ സ്വഭാ‍ാവം ച്ര്ച്യില്‍ കൊണ്ടു വരാം. അതൊക്കെ നല്ലതാണു. അങ്ങനെ അല്ലാത്തതും കുഴപ്പമില്ല. അതു മറ്റൊരു ശൈലിയാണെന്നു മാത്രം.വേറൊരു ചിന്താരീതി.

എല്ലാം നല്ലതു.
എല്ലാവര്‍ക്കും നന്ദി

പരാജിതന്‍ said...

ചിത്രകാരാ, മുത്തപ്പാ,

കേരളകൗമുദിയോട്‌ എനിക്ക്‌ വിശേഷിച്ച്‌ താല്‌പര്യമൊന്നുമില്ല. പക്ഷേ, അവര്‍ ഈഴവരല്ലാത്തവരെ പത്രത്തില്‍ ജോലിക്ക്‌ നിയമിച്ചത്‌ എങ്ങനെ കുഴപ്പമാകുമെന്ന് മനസ്സിലാകുന്നില്ല. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഏതു മതത്തിലുള്ളവര്‍ക്കും കയറാം, എന്നാല്‍ 'ഈഴവരുടെ പത്രം' എന്ന ലേബലുള്ള ഒരു പ്രസ്ഥാനത്തില്‍ മറ്റു ജാതിക്കാര്‍ ജോലി ചെയ്താല്‍ അന്യായം! അതെങ്ങനെ ശരിയാകും?

അവര്‍ണ്ണനോ സവര്‍ണ്ണനോ ആരുമായിക്കൊള്ളട്ടെ, തങ്ങള്‍ക്ക്‌ ബോധ്യമുള്ള 'ക്വാളിഫിക്കേഷനുകള്‍' ഉള്ളവരെ നിയമിക്കാനുള്ള അവകാശം കേരളകൗമുദിക്കില്ലേ? അതോര്‍ത്ത്‌ നമ്മളെന്തിന്‌ ബേജാറാകണം? തന്നെയുമല്ല, 'ഈഴവരുടെ പത്രം' എന്നറിയപ്പെട്ടിട്ടും അന്യജാതിക്കാരെ പ്രധാനതസ്തികകളില്‍ നിയമിച്ചത്‌ അവരുടെ ആര്‍ജ്ജവത്തെ കാണിക്കുന്നതാണെങ്കിലോ?

കേരളകൗമുദിയിലും കലാകൗമുദിയിലും ജോലി ചെയ്തിരുന്ന, താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്ന, 'സവര്‍ണ്ണരുടെ' ലിസ്റ്റില്‍ ആരാണ്‌ മോശക്കാര്‍? സവര്‍ണ്ണരായതു കൊണ്ട്‌ മാത്രം ആ തസ്തികകളിലെത്തപ്പെട്ടവര്‍? കൊള്ളാവുന്ന ഒരെഴുത്തുകാരനെന്നതു പോട്ടെ, മാതൃഭൂമിയില്‍ എഡിറ്ററായിരുന്ന് മികച്ച ഒരു പറ്റം എഴുത്തുകാരെ മലയാളിയുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിച്ച എം.ടി. വെറുമൊരു 'സവര്‍ണ്ണ'നാണല്ലേ? എല്ലായിടങ്ങളിലും ഈ സവര്‍ണ്ണ-അവര്‍ണ്ണ ലേബല്‍ അടിച്ചുകയറ്റി മനുഷ്യരെ വെറുപ്പിക്കണോ?

പത്മനാഭന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ ഒരു വാദം ഇവിടെ അവതരിപ്പിച്ചു. പല എതിര്‍വാദങ്ങളും വന്നിട്ടും അദ്ദേഹം ഏതാണ്ട്‌ അന്ധമായിത്തന്നെ തന്റെ വാദത്തിലുറച്ചു നില്‌ക്കുകയും ചെയ്തു. അതൊക്കെ ശരി തന്നെ. പക്ഷേ ആരെയും അദ്ദേഹം അവഹേളിച്ചില്ല. ആരോടും മോശമായി സംസാരിച്ചില്ല. എതിരഭിപ്രായം പറഞ്ഞോളൂ. വ്യക്തിപരമായും ജാതിപ്പേര്‌ പറഞ്ഞും ആക്ഷേപിക്കരുത്‌.

രാജേഷ്‌ വര്‍മ്മ പറഞ്ഞ പോലെ, ഒരു ഈഴവനാണ്‌ ഈ പോസ്റ്റിട്ടിരുന്നതെങ്കിലോ? അന്യമതക്കാര്‍ അമ്പലത്തില്‍ കയറരുതെന്ന് അഭിപ്രായമുള്ള ഈഴവന്മാരാരും കാണില്ലെന്ന് പറയാമോ? മിനിമം നൂറുപേരുടെ ലിസ്റ്റ്‌ അയച്ചുതരാം, വേണമെങ്കില്‍.

പത്മനാഭന്‍ നമ്പൂതിരി അടുത്തിടെയാണ്‌ ബ്ലോഗില്‍ വന്നതെന്ന് തോന്നുന്നു. ജാതിപ്പേര്‌ പറഞ്ഞ്‌ അദ്ദേഹത്തെ ബ്ലോഗില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ ആരു ശ്രമിച്ചാലും യോജിക്കാന്‍ പറ്റില്ല. അതെന്തൊരേര്‍പ്പാട്‌?

ബയാന്‍ said...

ഓ: ടോ: ജാതിപ്പേരിന്റെ കാര്യം വായിച്ചപ്പോള്‍ ഒരു ശങ്ക - കീഴ്ജാതിയില്‍പെട്ട ആള്‍ക്കാരു പേരിനോടുകൂടി ജാതിവാല്‍ കൂട്ടിച്ചേര്‍ക്കുന്നത്‌ കാണുന്നില്ല. ? ( ഞാന്‍ മുണ്ടു മടക്കിക്കുത്തി; ചെരിപ്പൂരി കയ്യില്‍ പിടിച്ചിട്ടുണ്ട്‌; ഇനി തോട്ടിന്റെ അക്കരെവെച്ചു കാണാം)

കാളിയമ്പി said...

ശ്രീമാന്‍ പദ്മനാഭന്‍ നമ്പൂതിരിയെ വ്യംഗ്യമായി ജാതിപ്പേര്‍ വിളിച്ചുള്ള കളി ഇവിടെ ആദ്യമായി തുടങ്ങിയത് ഞാനായത് കൊണ്ടെന്റെ കമന്റിന്മേലൊരു ചെറിയ വിശദീകരണം..

അദ്ദേഹം ആദ്യത്തെ പോസ്റ്റിട്ടപ്പോഴും ആ അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ പിന്നീട് വന്ന നൂറോളം കമന്റുകള്‍ക്കുള്ള മറുപടിയിട്ടപ്പോഴും വായിയ്ക്കുകയായിരുന്നു .ഒരു ബഹളത്തില്‍ ചെന്നു ചാടി കമന്റ് മറുകമന്റ് എന്ന നിലയില്‍ മെനക്കെടുത്താന്‍ തീരെ സമയമില്ലാത്തതുകൊണ്ടും കമ്പ്യൂട്ടറില്‍ എന്തുകൊണ്ടോ വരമൊഴി പല റീ ഇന്‍സ്റ്റലേഷനു ശേഷവും പണിമുടക്കിയിരിയ്ക്കുന്നതുകൊണ്ടും അതില്‍ കമന്റിട്ടിരുന്നില്ല.ദില്‍ബാസുരനൊക്കെ, ഏതൊരു കൊച്ചുകുട്ടിയ്ക്കും മനസ്സിലാകുന്ന യുക്തിയില്‍ പറയുമ്പോഴും നാടുനീളെ നടന്ന് ഹിന്ദുവാദത്തിന് സയന്റിഫിക് അടിസ്ഥാനം ചൊരണ്ടുന്ന ചില ഡോ ഗോപാലകൃഷ്ണന്‍മാരെപ്പോലെ ചൈതന്യമെന്നും പുലവാലായ്മയെന്നും സഗുണ നിര്‍ഗുണോപാസനയെന്നും മറ്റും പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ കമന്റ് യുദ്ധം.

അതു കഴിഞ്ഞു..അടുത്ത പോസ്റ്റും ഇട്ടു, ഒരു മുഖ്യധാരാ പത്രത്തിന്റെ ഉച്ചപ്പതിപ്പില്‍:) ഇതിലെ പടമായിട്ടിരിയ്ക്കുന്ന സാധനം ശ്രീമാന്‍ നമ്പൂതിരി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ഇനി ഈ സാധനത്തിലോട്ടൊന്ന് നോക്കാം..യേശുദാസ് (യൂസഫ് അലി തുടങ്ങിയ മറ്റുള്ളവര്‍,മറ്റു മതക്കാര്‍ ) ഹിന്ദുക്കളല്ലെന്നതുകൊണ്ട് ഗുരുവായൂരമ്പലത്തില്‍ കയറരുതെന്നതിന് അദ്ദേഹത്തിന്റെ ഹാസ്യ വീക്ഷണം കേള്‍ക്കുക

"അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?
വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?
ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?
ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്? "

(പ്രസിദ്ധീകരിച്ചതില്‍ മാര്‍ഗ്ഗം കളി ഒപ്പന ദഫ്മുട്ട് തുടങ്ങിയവയും കൂടെ എനിയ്ക്ക് ഡൗണ്‍ലോഡായി വന്ന സാധനത്തിലെഴുതിയിട്ടുണ്ട്)

ഇതിലെ ബിരിയാണി ഒപ്പന തുടങ്ങിയതൊക്കെ പലനാളായി കേള്‍ക്കുന്നതാണ്..
ഇതേ വിഷയത്തില്‍ മറ്റൊരു മനുഷ്യന്റെ കമന്റ്..അങ്ങനെ പറഞ്ഞാല്‍ ഇനി ജോസഫിനെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാക്കുമല്ലോ എന്ന്(ബ്ലോഗിലെ കമന്റല്ല)

കാര്യം ഹാസ്യം..പക്ഷേ ഹാസ്യത്തിനായി എക്സാജറേറ്റ് ചെയ്യുന്ന സാധനം എവിടെയൊക്കെ പോയി കൊള്ളുന്നുവെന്ന് ചുമ്മാ ആലോചിയ്ക്കുക.

അപ്പൊ ആ ഹാസ്യം എഴുതാന്‍ ജാതിയോ മതമോ മറ്റുള്ളവരുടെ വികാരമോ നോക്കാത്തയാള്‍ക്ക് കിട്ടുന്ന മറുപടി എന്തായിരിയ്ക്കണം?പിന്നെ വേറൊരുകാര്യം അദ്ദേഹത്തിന്റെ കമന്റുകളും പോസ്റ്റുമൊക്കെ നോക്കിയാല്‍ ഉറപ്പായും മനസ്സിലാകും നമ്പൂതിരിയെന്നവാല്‍ ഈയെംഎസ് നമ്പൂതിരിയെന്ന വാലു വച്ചിരുന്നതുപോലെയല്ലെന്ന്.(ഇതില്‍ ഈയെം ന്റെ കാര്യത്തില്‍ ഓടോ ഇല്ല:)

പിന്നെ ഈ പറയപ്പെടുന്ന പുരാതന ഭാരതീയ ചിന്തയില്‍ സവര്‍ണ്ണനിസം കൊണ്ടുവന്ന തെമ്മാടിത്തരങ്ങളില്ലാതാക്കാന്‍ വേണ്ടിയാണ് പത്ത് രണ്ടായിരം വര്‍ഷങ്ങളായി ഈ ദേശത്തെ ,മനസ്സൂകളില്‍ ദൈവം ജീവിച്ചിരിയ്ക്കുന്ന മനുഷ്യരെല്ലാം ശ്രമിച്ചത്..ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്..

ഇനിയും ഇത്രയും ശാസ്ത്രീയജ്ഞാനമൊക്കെയുള്ള ഈ സമയത്ത് സയന്റിഫിക്കായി വളരെയേറെ മനുഷ്യനെ ഒന്നാണെന്ന്, (പണ്ട് ചോര മാത്രമേ പറയാന്‍ പറ്റുമാരുന്നുള്ളൂ..ഇന്ന് ജീനും കൂടെ പറയാം) ജാതിയും ക്ണാപ്പുകളൊന്നുമില്ലെന്ന് എല്ലാ നിലയില്‍ നിന്നും അറിയുമ്പോള്‍‍ യേശുദാസിന്റെ ദേഹം ആ വളപ്പില്‍ കയറിയാല്‍ ചൈതന്യം അടിച്ച് പോകുമെന്ന് പറയുന്നവര്‍ക്ക് എന്തു മറുപടി നല്‍കണം?

ഈഴവന്‍ ശിവനെ പ്രതിഷ്ടിയ്ക്കാന്‍ പറ്റില്ല ശിവന് ചൈതന്യമുണ്ടാകില്ല എന്നാണ് പണ്ട് കുറേ ടീമുകള്‍ പറഞ്ഞത്.. ക്ഷേത്രത്തിന്റെ വഴിയിലൂടെ മനുഷ്യന്‍ നടന്നാല്‍ ചൈതന്യം ക്ഷയിയ്ക്കും എന്നും പറഞ്ഞു.ക്ഷേത്രത്തില്‍ ചെല നിറക്കാര്‍ കയറിയാല്‍ ചൈതന്യം ഉണ്ടാകില്ല എന്നും പറഞ്ഞിരുന്നു.പണ്ട്..മണിയടിച്ചാല്‍ പുറത്തടിയ്ക്കുന്ന നായരെ എലനക്കി 'മനുഷ്യന്മാരെന്നല്ല' ഒരു തന്തയ്ക്ക് പെറന്ന പിള്ള വിളിച്ചത്..എലനക്കി നായര്‍..എലനക്കിനായര് പുറത്തടിയ്ക്കും..

ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കു പകരം, നമ്മക്ക് പറ്റിയതിതാണെന്ന അപകര്‍ഷതയില്‍ കുരുങ്ങിക്കിടന്നിരുന്നു കുറേ പാവങ്ങള്‍. പച്ചയിറച്ചിയും കള്ളും അവനവന്‍ കുഴിച്ചിട്ട കല്ലിനു മുന്നില്‍ വച്ച് അതിനെ ദൈവമാക്കി..അത് തുടര് എന്നാരും പറഞ്ഞില്ല..

വെവരമുള്ളവര്‍ ഒരു ചെറിയ വടികൊണ്ട് ആ കല്ലുകളെയെല്ലാം തട്ടിമാറ്റി..മുന്നോട്ട് നടന്നു..അതില്‍ നിന്ന് ഒരു സമൂഹത്തിനെ കണ്ണാടിയുടെ മുന്നില്‍ നിര്‍ത്തി തൊഴുവിച്ചു..അവനവനകത്തേയ്ക്ക് നോക്കിച്ചു..ചെത്ത് തൊഴിലാളി സ്കൂളുകളല്ല തുടങ്ങിയത്..ഭാഷയും സാഹിത്യവും സയന്‍സും ഒക്കെ പഠിപ്പിയ്ക്കുന്ന കോളേജുകള്‍ തുടങ്ങി, വ്യവസായ ശാലകളും കൈത്തൊഴില്‍ കേന്ദ്രങ്ങളും തുടങ്ങി..ഒരു ജനതതി മാനസികമായ സ്വാതന്ത്ര്യം അറിഞ്ഞു..

പിന്നേം കണാകുണന്ന്‍ പറഞ്ഞോണ്ട് വന്നാ എന്തോ പറയണം..അവര്‍ണ്ണന്റെ പലസമയത്തെ നിര്വചനങ്ങളേ മാറുന്നുള്ളൂ

മെക്കയിലും മദീനയിലുമൊന്നും സര്‍ക്കാര്‍ അമുസ്ലീമുകളേ പോകാനനുവദിയ്ക്കില്ലെന്നും ഏതോ മനുഷ്യന്‍ അവിടെ കയറിയതിന് പിടിച്ച് ജയിലിലിട്ടെന്നും പറഞ്ഞ് എന്തൊരു വികാരമായിരുന്നു കുറേനാള്‍ മുന്‍പ് നമുക്ക്..ആ സര്‍ക്കാരിനോട് നമുക്ക് തോന്നിയ വികാരം എന്തുകൊണ്ട് ഗുരുവായൂര്‍ തന്ത്രിയോട് തോന്നുന്നില്ല..അതേ വികാരം തന്നെ കുറേ കൂടിയ അളവില്‍ പദ്മനാഭന്‍ നമ്പൂതിരിയോടും തോന്നണം , കാരണം ഇതൊന്നും ശരിയല്ലെന്ന് പറയാനാണ് നികുതിപ്പണം മൊടക്കി ഒരു സമൂഹം എം ഫില്‍ വരെ അദ്ദേഹത്തെ പഠിപ്പിച്ചത്..കേരള കൗമുദി ശമ്പളം കൊടുക്കുന്നത്...അങ്ങേര്‍ക്കെഴുതാന്‍ പത്രക്കടലാസ് സബ്സിഡി റേറ്റിനു കൊടുക്കുന്നത്.. ജനതയുടേ (ഭൂരിപക്ഷ അഭിപ്രായമാവണമെന്നില്ല) നന്മയില്‍ ബാധ്യതയുണ്ടാവണം.

ഇതൊന്നും ഒരു സമൂഹം ചെയ്തിട്ടില്ലെങ്കിലും "മനുഷ്യജാതിയിലൊന്നുകുറവു വന്നുപോയി എന്ന അപഖ്യാതി ഉണ്ടാവാതരിയ്ക്കാനെക്കൊണ്ടെങ്കിലും " ഒരു..ഒരു..നന്മ വേണം...

ഇനി അതിനു ശേഷം കൈപ്പള്ളിയണ്ണന്‍ എഴുതിയ കമന്റ് കണ്ട് പിന്നീട് അങ്ങോരെഴുതിയ ഒന്നാംക്ലാസ് പോസ്റ്റും കണ്ട് എല്ലാറ്റിനും തീരുമാനമായിക്കാണുമെന്ന് സന്തോഷിച്ചിരിയ്ക്കുമ്പോഴാണ് മുത്തപ്പന്‍ മുതല്പേരുടെ രംഗപ്രവേശം.

ആ പറഞ്ഞരിയ്ക്കുന്ന അഭിപ്രായങ്ങളിലൊന്നും യാതൊരു യോജിപ്പുമില്ല. ജയചന്ദ്രന്‍ നായരെന്ന ഒന്നാംക്ലാസ് കോ- ഓഡിനേറ്റര്‍/എഡിറ്ററേയും(പലപ്പോഴു എഡിറ്റോറിയലൊക്കെ വായിച്ച് തരിച്ചിരുന്നിട്ടുണ്ട് ), നമ്പൂതിരിയേയും കൃഷ്ണന്‍‍ നായര്‍ സാറിനേയുമൊക്കെ പറ്റി പറഞ്ഞത് വായിച്ച് ചിരിച്ചു തള്ളാം എന്നല്ലാതെ എന്തുപറയാന്‍.കലാകൗമുദിയില്‍ , പിന്നെ കൂടോടെ പറിച്ച് സമകാലീന മലയാളമായപ്പോള്‍ അവിടേ കോളങ്ങളേഴുതിയിരുന്ന ഗുരു നിത്യയും, ഓവീ വിജയന്റേയുമൊക്കെ പേരും ഇവിടെ എഴുതിവയ്ക്കാമായിരുന്നു. കുമാരനാശാന്‍ ഹൈന്ദവ കവിയാണല്ലോ നമുക്ക്.

പിന്നെ അത്താഴപൂജയ്ക്ക് നല്ല്ല ഒന്നാംക്ലാസ് വെജിറ്റബിള്‍ ബിരിയാണി,പനീര്‍ കറി, നേദിച്ചത് കഴിച്ചിട്ടാണ് (ഇവിടത്തെ കൃഷ്ണന്റെ അമ്പലത്തില്‍)ഞാനിരിയ്ക്കുന്നത്..അപ്പോ ബിരിയാണിയ്ക്കെന്താ കുഴപ്പം.:)

(അല്ല ഇവിടതൊക്കെ നേദിച്ചിട്ടായിരിയ്ക്കുമോ ആവോ തരിക..സിക്കുകാരാണ് കൂടുതലും ഈ അമ്പലത്തില്‍ വരിക..നടത്തുന്നത് ഗുജറാത്തികളും..അപ്പൊപ്പിന്നെ അവിടെ ചൈതന്യമൊന്നും കാണില്ല...


(പിന്മൊഴി നിറഞ്ഞ് ഈ കമന്റിടാന്‍ പാതിരാത്രിയായതുകൊണ്ട് ധൈര്യപ്പെടുന്നു..അല്ലേലെന്നെ പുത്തന്‍ ബൂലോകനിര്വചനം വച്ച് ആരെങ്കിലും ബു.ജി എന്ന് വിളിച്ചാലോ..:) പിന്നെ പണ്ട് അപ്പൂപ്പന്‍ ജാതകത്തിലെഴുതിച്ചേര്‍ത്തേക്കുന്ന പോരും നാളുമൊക്കെയങ്ങെഴുതാം..അല്ലേല്‍ വലിയ വലിയ കണ്‍ഫ്യൂഷസുകളുണ്ടാകും..:)

മാത്രമല്ല ഞാനായിട്ട് അഡ്രസ്സ് വച്ചില്ലെന്ന് വേണ്ടാ

എസ് .വീ .മാധവനുണ്ണിത്താന്‍
ശതഭിഷക് നക്ഷത്രം(കയ്യിലിരുപ്പ് കാരണം അത്രടം പോകുമെന്ന് തോന്നുന്നില്ല)
മാധവവിലാസം ബംഗ്ലാവ്
പള്ളിമണ്‍. പീ ഓ
കൊല്ലം
പിന്‍ 691576
(അഡ്രസ്സു കണ്ടോണ്ട് കൊട്ടേഷനുമായിട്ട് ആരും വീട്ടിച്ചെല്ലണ്ടാ..ഞാനവിടില്ല..:)

padmanabhan namboodiri said...

പ്രിയ അമ്പി,
പറശ്ശിനിക്കടവില് നായക്കു വിലക്കില്ല.അകത്തു പ്രവേശിക്കാം.അതു വിശ്വാസം.
ഗുരുവായൂരില് മറ്റ് ഏതു ക്ഷേത്രത്തിലും നായ അകത്തു കടന്നാല് ശുദ്ധിക്രിയ നടത്തും.
രണ്ടും അമ്പലമാണു. ഒന്നിലെ വിശ്വാസമല്ല മറ്റൊന്നില്.
അമ്പി അറിഞ്ഞിരിക്കാന് വേണ്ടി പറഞു എന്നു മാത്രം.

കാളിയമ്പി said...

എന്റെ മാഷേ മനുഷ്യനും നായയും തമ്മിലുള്ള കാര്യമല്ല.മനുഷ്യനും മനുഷ്യനും തമ്മിലുള്ള കാര്യമാണ് ഇവിടെ പറയുന്നത്.നായയെ മനുഷ്യനുമായി താരതമ്യം ചെയ്തുള്ള ഈ വാദത്തിന് എന്താ പറയുക..ഹൊ..ഞാന്‍ ജീവിതം വെറുത്തു തുടങ്ങി..

പിന്നെ പറശ്ശിനിക്കടവിലെ കാര്യം..മുത്തപ്പന്‍ വൈദിക രീതികളില്‍ വിശ്വസിയ്ക്കുന്ന ആളല്ല..പുള്ളി തനി വേടനാണ്.അവിടെ ശുദ്ധികലശം എന്നൊക്കെ പറഞ്ഞോണ്ട് ചെന്നാല്‍ പിണറായി വരെ തൊഴിയ്ക്കും..
:)

ഉഡുപ്പി എന്നൊരു സ്ഥലമുണ്ട്..മംഗലാപുരത്തുനിന്ന് ഒരു ഒന്നു രണ്ട് മണിയ്ക്കൂര്‍..(അറിയാം എന്നറിയാം..)അവിടെ ഒരു കൃഷ്ണന്റെ അമ്പലമുണ്ട്..നമ്മ ഉഡുപ്പി ശ്രീകൃഷ്ണന്‍..ഓട്ടേക്കൂടെ നോക്കിയ യഥാര്‍ത്ഥ ഭക്തന് (അവര്‍ണ്ണന്..അന്ന് അവര്‍ണ്ണനായിരുന്നല്ലോ ചൈതന്യം നശിപ്പിയ്ക്കുന്ന നായകള്‍..അവര്‍ക്ക് കാണാനായി ഒരു ഓട്ടയിട്ടുകൊടുത്തിരുന്നു അമ്പലം പണിഞ്ഞപ്പോള്‍..അകത്തുകയറാന്‍ പാടില്ല..) കാണാനായി ഓട്ടേടെ നേര്‍ക്ക് തിരിഞ്ഞിരുന്നു..പൂജാരിയ്ക്ക് തന്റെ ചന്തി കാണിച്ച് കൊടുത്തു ബാലഗോപാലന്‍..:)

ആ ഭക്തനും
ഒരു ദാസനായിരുന്നു..

അവിടെ ഈയിടെ..എന്നു പറഞ്ഞാല്‍ എണ്‍പതുകളിലെപ്പോഴോ കര്‍ണ്ണാടക സംഗീതത്തിന്റെ ഒരു കുഞ്ഞ് ചെന്നു.ശ്രീമാന്‍ ജോണ്‍ ഹിഗ്ഗിന്‍സ്..അമേരിയ്ക്കക്കാരന്‍ ജാസ് സംഗീതജ്ഞന്‍..മുണ്ടും ജൂബായുമായിരുന്നു വേഷമെങ്കിലും സായിപ്പിനെ കണ്ടപ്പോള്‍ നമ്മുടെ നായയെക്കണ്ട ഗുരുവായൂരുകാരെപ്പോലെ ഹോയ് ഹോയ് വിളിച്ചു ദ്വാരപാലകര്‍..സായിപ്പ് ഓട്ടേടെ മുന്നിലുള്ള തിട്ടയിലിരുന്ന് നീട്ടി "ബേഗനേ ബാരോ" ന്ന് പാടി വിളിച്ചു..കേട്ടിട്ടുണ്ടോ സായിപ്പിന്റെ "ബ്ബേഗനേ ബാരോ"..മ്യൂസിക് ഇന്‍ഡ്യാ ഓണ്‍ലയിനില്‍ കാണും..കേട്ടുനോക്കുക..കല്ലല്ല പൂജാരിമാര്‍..അവരെല്ലാം ഇറങ്ങിവന്ന് സായിപ്പിനെ സ്വീകരിച്ച് ശ്രീകോവിലിലേയ്ക്ക് ആനയിച്ചു എന്ന് ചരിത്രം..പുള്ളി അല്ലേല്‍ ഇറങ്ങി സായിപ്പിന്റെ കൂടെ അമേരിയ്ക്കക്കയിലോട്ട് പോയിക്കളയും എന്നവര്‍ക്കറിയാം..

കൃഷ്ണാ...ഇതൊക്കെയാലോചിച്ചാല്‍ ജീവിതത്തെ എങ്ങനെ വെറുക്കും..:)

padmanabhan namboodiri said...

പ്രിയ അമ്പി,
നായയെ മനുഷ്യനുമായി ഉപമിക്കുകയല്ല ചെയ്തതു.ഓരോ തരം വിശ്വാസം ചൂണ്ടിക്കാട്ടുകയാണു.തൂണിലും തുരുമ്പിലും ഉള്ള ആളാണു ദൈവം. എന്നിട്ടും എല്ലാ തൂണും തുരുമ്പും ക്ഷേത്രങ്ങളിള് കടത്തുന്നല്ലല്ലൊ?
ശബരിമലയില് സ്ത്രീകള്‍ക്കു പ്രവേശനമില്ലല്ലൊ.അതിലേറെ തിരക്കു പിടിച്ച ക്ഷേത്രങ്ങളില് പ്രവേശ്നം നല്‍കുന്നുമുണ്ടു.

വീണ്ടും പറയട്ടെ,
ഓരോ ഇടത്തും ഓരോ ആചാരമുണ്ട്.യുക്തിയുടെ അളവുകോല് വച്ചു അളന്നാല് പിടികിട്ടണമെന്നില്ല. യുക്തിക്കു നിരക്കാത്തതായാല് പോലും അതെല്ലാം വച്ചു പുലര്‍ത്താന് അവകാശം നല്‍കിയിട്ടുണ്ടു.അതില് ഇടപെടാമോ എന്ന സിമ്പിള് ചോദ്യമാണു കാടു കയറി സങ്കീര്ണ്ണമാക്കുന്നതു

പൊന്നപ്പന്‍ - the Alien said...

പ്രിയപ്പെട്ട പദ്മനാഭന്‍ നമ്പൂതിരീ..
താങ്കളുടെ പോസ്റ്റും അതിന്റെ കമന്റുകളും ഒക്കെ കണ്ടു.
എല്ലാര്‍‌ക്കും എല്ലാം മനസ്സിലായിട്ടുമുണ്ടാവും.
എനിക്കു മനസ്സിലാകാത്തത് താങ്കള്‍ എഴുതിയ ഈ ഒരൊറ്റ വരിയാ..

"ഓരോ ഇടത്തും ഓരോ ആചാരമുണ്ട്.യുക്തിയുടെ അളവുകോല് വച്ചു അളന്നാല് പിടികിട്ടണമെന്നില്ല. യുക്തിക്കു നിരക്കാത്തതായാല് പോലും അതെല്ലാം വച്ചു പുലര്‍ത്താന് അവകാശം നല്‍കിയിട്ടുണ്ടു.അതില് ഇടപെടാമോ എന്ന സിമ്പിള് ചോദ്യമാണു കാടു കയറി സങ്കീര്ണ്ണമാക്കുന്നതു "

സംശയം ഒന്ന് : ഇതു സിമ്പിള്‍ ചോദ്യമാണോ..?
സംശയം രണ്ട് : ഇതിന്‍ പ്രകാരം സതിക്കും മനുഷ്യബലിക്കും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എന്തായിരുന്നു കുഴപ്പം? അവയൊക്കെ യുക്തിക്കു നിരക്കാത്തതാണെങ്കിലും ചില ജനതതികളുടെ ആചാരങ്ങളായിരുന്നല്ലോ..
സംശയം മൂന്ന് : ഒരു ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു കൊണ്ടു തന്നെ യുക്തിയെ തള്ളിപ്പറയുന്നതില്‍ എന്തോ അയുക്തിയില്ലേ ? (എനിക്കയുക്തിയാവാം. എന്റെ വാക്കുകള്‍ ബ്രേക്ക്ഫാസ്റ്റ് ആവാറില്ല.. കുട്ടികള്‍ വായിക്കുന്നതും കുറവാണ്..)
സംശയം നാല് : ഇല്ല.. അതെനിക്കു ചുമ്മാ തോന്നിയതാ... :)

കാളിയമ്പി said...

ചങ്ങാതീ

പണ്ട് ആചാരമെന്നാല്‍ അവര്‍ണ്ണര്‍ എന്നു പറയപ്പെടുന്ന മനുഷ്യരെ അമ്പലത്തിനകത്ത് കയറ്റരുതെന്നായിരുന്നു.ആ അചാരത്തില്‍ മഹാത്മാക്കള്‍ ഇടപെട്ടതുകൊണ്ടാണ് അതു മാറി ഇന്ന് അവര്‍ണ്ണര്‍ക്ക് അമ്പലത്തില്‍ കയറാവുന്ന സ്ഥിതിവിശേഷം വന്നിരിയ്ക്കുനത്.തമിഴ്നാട്ടിലെ ഒരു സവര്‍ണ്ണ ക്ഷേത്രത്തില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലെന്ന് ഈയിടെ വായിച്ചു..ഭരണഘടനാ ലംഘനമാണത്..ആചാരം മാറ്റേണ്ടങ്കില്‍ അതു തുടരണമെന്നാണൊ താങ്കള്‍ പറയുക.?

മാഷേ, ഇതിനൊക്കെ അനാചാരമെന്നാണ് മലയാളത്തില്‍ വാക്ക്..അങ്ങനെയുള്ള അനാചാരങ്ങളെ കഥയിലെ ഉഡുപ്പി കൃഷ്ണന്‍ തന്നെ മാറ്റിയതിന്റെ കഥയാണ് മുന്‍പ് പറഞ്ഞത്..ജോണ്‍ ഹിഗിന്‍സിന്റെ കാര്യത്തില്‍ സംഗീതംകേട്ട പൂജാരിമാര്‍/ക്ഷേത്ര ഭാരവാഹികള്‍ തന്നെ അനാചാരം തിരുത്തി

ഏത് ആചാരമായാലും അത് അനുഷ്ഠിയ്ക്കുന്ന സമൂഹത്തിന്റെ മാനസിക സാംസ്കാരിക വളര്‍ച്ചയയുടെ മാപിനിയാണ്. സതി ഒരുകാലത്ത് ആചാരമായിരുന്നു..ശൈശവ വിവാഹം ഇന്നും ആചാരമാണ് ചിലയിടങ്ങളില്‍..ഒന്നുരണ്ട് കൊല്ലം മുന്‍പ് അതിനെ ചോദ്യം ചെയ്ത ഒരു സാമൂഹ്യ പ്രവര്‍ത്തകയെ ഒരു നേതാവ് വെട്ടിയതൊന്നും മറന്നുകാണില്ലല്ലോ..ആ ആചാരത്തെ എങ്ങനെ കാണുന്നു.?

ബഹുഭാരാത്വം, സ്മര്‍ത്തവിചരം, സംബന്ധം ഇതൊക്കെ ആചാരങ്ങളായിരുന്നല്ലോ..യോഗക്ഷേമ സഭ അതിനെതിരേ ശബ്ദമുയര്‍ത്തിയപ്പോള്‍ അചാരലംഘകരെ എങ്ങനെയാണ് യാഥാസ്ഥിതിക സമൂഹം നേരിട്ടതെന്ന് ഞാനായിട്ട് പറയേണ്ടതില്ലല്ലോ.?

അതായത് ..ഇടപെടണം എന്ന സിമ്പിള്‍ ഉത്തരമാണ് ഇതുവെരെ പറഞ്ഞുകൊണ്ടിരുന്നത്..ഇപ്പോഴും പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്..

കാളിയമ്പി said...

പൊന്നപ്പന്‍ ദ അളിയനുമെത്തിയോ..പൊന്നപ്പാ..:)

padmanabhan namboodiri said...

പ്രിയ അമ്പി,
ഇടപെടണം എന്ന സിമ്പിള്‍ ഉത്തരമാണ് ഇതുവെരെ പറഞ്ഞുകൊണ്ടിരുന്നത്..ഇപ്പോഴും പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്..

അതു തന്നെയാണു ഞനും പറയുന്നതു.നിയമ നിര്‍മ്മാണ സഭയോ കോടതിയോ ഒക്കെയല്ലേ ഇടപെടേണ്ടതു? അല്ലാതെ മറ്റുള്ളവരല്ലല്ലൊ.സതി പോലെ ഒന്നല്ല ഇതു.അതു കൊലപാതകമാ‍ണു.

പൊന്നപ്പന്‍ - the Alien said...

...
സം‌ശയം 5 : നിയമ നിര്‍‌മാണ സഭ എന്നത് ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് ഒരു തെരഞ്ഞെടുക്കപ്പെട്ട സഭയല്ലേ..? അപ്പോള്‍ ആ സഭയില്‍ ച‌ര്‍‌ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ജനപ്രതിനിധികളോ അല്ലെങ്കില്‍ പൊതുജനങ്ങളോ ചര്‍‌ച്ച ചെയ്യുന്നതെങ്ങിനെ തെറ്റാവും?

സം‌ശയം 6 : അതോ ചര്‍‌ച്ച ചെയ്യുന്നത് അതാത് വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമേ ആകാവൂ എന്നുണ്ടോ..? അങ്ങിനെയെങ്കില്‍ മന്ദബുദ്ധികള്‍, കുട്ടികള്‍, സം‌സാര ശേഷിയില്ലാത്തവര്‍, താല്‍‌പര്യമില്ലാത്തവര്‍, മൃഗങ്ങള്‍, ആദിവാസികള്‍ എന്നിവര്‍‌ക്ക് നിയമപരമായ പരിരക്ഷ ഉണ്ടാകുന്നത് തെറ്റല്ലേ..? (അവര്‍ ചര്‍‌ച്ചകളില്‍ പങ്കെടുക്കാറില്ലല്ലോ..‌ )

സം‌ശയം 7 : കൃത്യമായി പറഞ്ഞാല്‍ നിയമനിര്‍‌മാണ സഭകള്‍ ചര്‍‌ച്ച ചെയ്യുന്നതിനു മുന്‍പു തന്നെ ജനാഭിപ്രായം രൂപീകരിക്കപ്പെടേണ്ടതല്ലേ..

സം‌ശയം 8 : സതിയെ കൊലപാതകമെന്നെങ്ങിനെ പറയാം. സ്വന്തം ഇച്ഛയാല്‍ ഉടന്തടി അനുഷ്ടിച്ചിരുന്നവരെ പറ്റി അങ്ങിനെ പറയുന്നത് പൂര്‍‌ണമായും ശരിയാവുമോ?

സം‌ശയം 9 : കൊലപാതകം, മോഷണം, ബലാല്‍‌സംഗം, ഭവന ഭേദനം തുടങ്ങി എണ്ണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ സാമൂഹ്യ തിന്മകളായുള്ളോ..? (മനുഷ്യനെ മതങ്ങളുടേയും മറ്റു വിശ്വാസ സം‌ഹിതകളുടേയും പേരില്‍ അകറ്റി നിര്‍‌ത്തുന്നത് നന്മയവും അല്ലേ..?)

സം‌ശയം 10 : പിന്നെ പറയാം..

nalan::നളന്‍ said...

മന്ത്രി സുധാകരന്റെ ഒരു പ്രസ്ഥാവനയെ പിടിച്ചാ‍ണോ ഇത്രയും ഓഫ് ടോപ്പിക്കടിച്ചത്, അതും പ്രിന്റ് മീഡിയയില്‍.
ഇത് കേരള കൌമുദിയിലാണോ അച്ചടിച്ചത് ? അവിടെ എഡിറ്റിങ്ങും പ്രൂഫ് റീഡിങ്ങുമൊന്നുമില്ലേ ?

അത്താഴ പൂജയ്ക്കു ബിരിയാണി തൊട്ട് ബെന്‍സു കാറും തുടങ്ങിയ ഭാവനാവിലാസങ്ങള്‍ക്കു, സുധാകരന്റെ പ്രസ്ഥവനയുമായി എന്തേലും ബന്ധമുണ്ടോ?
ബ്ലോഗില്‍ ഞങ്ങളിതിനെ ഓഫ് ടോപ്പിക്ക് എന്നാണു വിശേഷിപ്പിക്കാറുള്ളത്.
ഒരു ലേഖനം മൊത്തത്തില്‍ ഓഫ് ടോപ്പിക്ക്, പ്രിന്റ് മീഡിയയുടെ ഗതി ഇതാണെങ്കില്‍... ബൂലോകരെ നമോവാഗം!

കാളിയമ്പി said...

തന്ത്രിയും, ദേവസ്വം ഭരണാധികാരികളും,മമ്പലം വിഴുങ്ങികളും കഴിഞ്ഞ് കോടതിയും നിയമ നിര്‍മ്മാണ സഭയും വരെയെത്തിയത് ഈ ചര്‍ച്ചയുടെ പുരോഗതിയെ കുറിയ്ക്കുന്നു..നന്നായി..തീരമാനിയ്ക്കട്ടെ..
ഇനി പൊന്നപ്പന്‍ ചോദിച്ചതു തന്നെ എന്റേയും ചോദ്യങ്ങള്‍..പിന്നെ അനാചാരങ്ങളായി നമ്മള്‍ മാറ്റിയത് സതി മാത്രമല്ല..
തൊട്ടുകൂടായ്മ തുടങ്ങിയതുകള്‍ക്കിനിയും ഒരു വിശദീകരണമായില്ല..

padmanabhan namboodiri said...

പ്രിയ അമ്പി,
തൊട്ടു കൂടയ്മ ഉള്‍പ്പെടെ എല്ലാം മാറ്റിയതു അതതു കാലത്തെ നിയമനിര്‍മ്മാണങ്ങളിലൂടെയാണു.ആരെങ്കിലും ഏക പക്ഷീയമായി നടപ്പാക്കുക ആയിരുന്നില്ല

പൊന്നപ്പന്‍ - the Alien said...

അല്ല ചങ്ങാതീ..

അംബി ജാതി വെളിപ്പെടുത്തിയതു കൊണ്ടാണോ അദ്ദേഹത്തിനു മാത്രം മറുപടി കൊടുക്കുന്നത്. :)
എന്റെ പത്തു ചോദ്യങ്ങള്‍ പൂജക്കെടുക്കാത്ത പൂക്കള്‍ പോലെ കിടക്കുന്നതു കണ്ടില്ലേ?
വെളിപ്പെടുത്താന്‍ അന്യഗ്രഹജീവികള്‍‌ക്കു ജാതീം മതോം ഒന്നും ഇല്ല.. അല്ലെങ്കില്‍ ഞാനും പറയാമായിരുന്നു.

Pramod.KM said...

ഹഹഹ
പൊന്നപ്പന്‍ തന്നെ അളിയന്‍..
ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നു വിചാരിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.
ഒരു ചെറീയ ഉത്തരം കൊടുത്തേക്കു പത്മനാഭന്‍ മാഷേ..
പൊന്നപ്പാ..സിമ്പിള്‍ ഉത്തരമായിരിക്കും.പിന്നെ അതു കോംപ്ലക്സ് ആക്കരുത് കെട്ടാപ്പാ...;);)

Anonymous said...

ഒരു വിശ്വാസിയെങ്കിലും എതിര്‍ത്താല്‍ ഞാന്‍ അംബലത്തില്‍ കേറില്ല. --- യേശുദാസ്
മൂന്നു കുണ്ടാമണ്ടി നേതാകന്മാരാണ് ഇതിനൊക്കെ കാരണം.യേശുദാസ് കേറണ്ടാ എന്നു തീരുമാനിച്ച സ്ഥിതിക്ക് ഇതൊരു അടഞ്ഞ അധ്യായമാണ്. ---സുധാകരന്‍.
ഹീറൊ ആകാന്‍ നോക്കിയ മന്ത്രി സീറൊ ആയി --- വെള്ളാപ്പിള്ളി.

നിനക്കൊക്കെ എന്തിന്റെ കേടാടാ ജാതിപ്പേരു പറഞ്ഞ് തല്ലുപിടിക്കാന്‍. തുടങ്ങി വച്ചൊന്മാരൊക്കെ സ്കൂട്ടായ കണ്ടാ.
അമ്മച്ചിയാണേ, ഈ ബൂലോകത്ത് ഇനിയാരെങ്കിലും ഇതും പറഞ്ഞു തല്ലുപിടിച്ചാല്‍ ഞാനവന്റെ കൂമ്പിടിച്ചു വാട്ടും. ഈ ചര്‍ച്ച ഇവിടെ അവസാനിച്ചതായി പ്രഖ്യാപിച്ചു കൊള്ളുന്നു.
---സ്വന്തം ഗുരുവായൂരപ്പന്‍.

ഓടൊ: ഞാനവിടെ അനന്തന്റെ പുറത്ത് കിടന്നൊറങ്ങുകയായിരുന്നു. ഒരാഴ്ചയായി ഈ ബ്ലോഗില്‍ നിന്നും എന്നെ വിളിച്ചു തുടങ്ങിയിട്ടു. ഒന്നൊറങ്ങാനും സമ്മതിക്കില്ല. @#$%^&**&^%$

കാളിയമ്പി said...

മാഷേ ആ നിയമ നിര്‍മ്മാണങ്ങളെല്ലാം ഏകപക്ഷീയം തന്നെ ആയിരുന്നല്ലോ..സതി നിര്‍ത്തലാക്കിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏകപക്ഷീയമായിത്തന്നെയായിരുന്നു. തൊട്ടുകൂടായ്മ നിര്‍ത്തിയതും ഏകപക്ഷീയമായ നിയമ നിര്‍മ്മാണങ്ങളിലൂടെയാണ്.ഒരു സര്‍വേ അന്ന് (ഇന്നും?)നടത്തിയിരുന്നെങ്കില്‍ അന്ന് അത് ആചരിച്ചിരുന്നവരില്‍ ഭൂരിപക്ഷവും അതിനെ എതിര്‍ത്തേനേ..

ക്ഷേത്ര പ്രവേശന വിളംബരം രാജാവും രാമസാമിയും ഏകപക്ഷീയമായി നടപ്പാക്കിയ വിളംബരമാണ്. തന്ത്രിമാരോടും പോറ്റിമാരോടും അന്ന് ചോദിച്ചിട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഭൂരിഭാഗവും എതിര്‍ത്തേനേ.

പിന്നീട് ജന്മികുടിയാന്‍ (അനാ)ആചാരത്തെ തകര്‍ത്ത ഭൂപരിഷ്കരണ നിയമം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ ഒരു നിയമമാണ്..

അവസാനം കനകദാസന്‍ പാടിയപ്പൊ പടിഞ്ഞാട്ട് തിരിഞ്ഞ ഉഡുപ്പി കണ്ണനും ആരോടും ചോദിച്ചല്ല അത് ചെയ്തത്..വെറും ഏകപക്ഷീയം..:)

കാളിയമ്പി said...

ഒരു ഓടോ..
പൊന്നപ്പന്‍ ദ അളിയന്‍ എന്ന പേരിന്‍ പരാജിയണ്ണനോട് കടപ്പാടുണ്ട്..:)
ആ പേര് ഹിറ്റായാല്‍ പരാജിയണ്ണന് പൊന്നപ്പന്‍ കപ്പം കൊടുക്കേണ്ടതാകുന്നു..

Anonymous said...

ഡാ അമ്പീ, നിനക്കിപ്പോ എന്താ വേണ്ടേ യേശുദാസിനെ ഗുരുവായൂര് കേറ്റണാ? നമ്പൂരിച്ചനെ ഞാന്‍ സമ്മതിപ്പിച്ചേക്കാമടാ, വിളിച്ചു കൊണ്ടുവാടാ അയാളെ. അല്ലാണ്ട് അരിയെത്രയാ എന്നു ചോദിച്ചാ പയറഞ്ഞാഴീന്നാ പറയാ, ശുംഭന്‍.

കാളിയമ്പി said...

ഗുരുവായൂരപ്പാ..
ഒരു പൊടിയ്ക്കും വേണ്ടിയങ്ങടങ്ങ്..മരപ്രഭോ..:)
കൂടോത്രം എനിയ്ക്കും വശം..ചില്ലറനിഴല്‍‍ക്കുത്തും..കേട്ടോ ..ചേട്ടാ

Anonymous said...

ഒന്നു പോട ചെക്കാ അവിടന്ന്. ഗുരുവായൂരപ്പനെ പേടിപ്പിക്കണാ. എന്താ നിന്റെ പോയന്റ്? യേശുദാസിനെ കേറ്റണാ? പോയി വിളിച്ചോണ്ടുവാടാ നിന്ന് ചെലക്കാണ്ട്.

ദേവന്‍ said...

മരപ്രഭോയോ? ദാരുവിഗ്രഹമാണോ ഗുരുവായൂരില്‍?

Anonymous said...

മകനേ ദേവാ, ഈ പുലയാട്ടു നിര്‍ത്താന്‍ വേറെ വഴിയില്ലാഞ്ഞിട്ടാ

കാളിയമ്പി said...

മരപ്രഭുവും അമരപ്രഭുവും നമ്മളുതന്നല്ലേ ദേവേട്ടാ..:)

ഗുരുവായൂരപ്പന്‍ തൃശ്ശൂരുന്ന് വരണ വഴിയാണല്ലേ..:) ..പുരം കഴിഞ്ഞതല്ലേയുള്ളൂ ..ഒന്നുറങ്ങിത്തെളിയട്ടെ..എല്ലാം ശരിയാവും..ട്ടോ..:)

Anonymous said...

അപ്പൊ നിനക്ക് കാര്യം മനസ്സിലായല്ലോ. അത്രേയുള്ളൂ. ചത്ത കുട്ടീടെ ജാതകത്തെക്കുറിച്ച് പറഞ്ഞ് തല്ലിണ്ടാക്കാണ്ട് പരസ്പര ബഹുമാനത്തോടെ ജീവിച്ചു പോകാന്‍ നോക്ക്. ഇതൊക്കെ ആര്‍ക്കും പറ്റും. നിനക്കു മാത്രമൊന്നുമല്ല. ഒരിത്തിരി താഴേക്കു വരണം എന്നു മാ‍ത്രം. കേട്ടൊടാ കുട്ടാ.

കാളിയമ്പി said...

അപ്പൊ പദ്മനാഭന്‍ മാഷേ നമ്മുടെ "ഏകപക്ഷീയ"ത്തിനുള്ള മറുപടി മറക്കണ്ടാ..

Anonymous said...

ഉവ്വ.. ഉവ്വ... അതൊക്കെ ഞാനങ്ങോട്ടെത്തിച്ചേക്കാടാ.. നീ പോ...
പദ്മനാഭനും ഞാന്‍ തന്നെ.. എനിക്കു വയ്യ. എടാ അതെന്റെ പര്യായമാടാ, പര്യായം.

വേണു venu said...

സ്വയമേ വാതിലടച്ചു വച്ചു് എനിക്കിഷ്ടമുള്ളവരെ എന്‍റെ അനുവാദമില്ലാതെ ഇവിടെ കാണരുതെന്നൊക്കെ നിബന്ധന വക്കാവ്വുന്ന ബ്ലോഗില്‍‍, ഏതൊരു കുന്തം വിഴുങ്ങിയ എന്നെ പോലെയുള്ള ബ്ലോഗരേയും, ഉള്‍പ്പെടുത്തിക്കോണ്ടുള്ള ഈ ചര്‍ച്ചയ്ക്കു് ഒരു സമര്‍ദ്ദവുമില്ലാതെ നില്‍ക്കുന്ന നമ്പൂതിരീ, ഞാന്‍‍ ശ്രി. ഈ.എം.എസു്. ന്റ്റെ ഒരു ഉപമ എഴുതുന്നു.
പടവലങ്ങാ കുഞ്ഞിന്‍റെ അറ്റത്തു് കെട്ടുന്ന കല്ലു` വിചാരിക്കുന്നു. ഞാനാണു് വളരുന്നതു്.
തെറ്റു്.... വളരുന്നതു് പടവലങ്ങ തന്നെ. താങ്കളുടെ ചിന്താധാര എന്തോ, അതിനെ താങ്കള്‍‍ പാവം കമന്‍റുകളിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിധവും, താങ്കളുടെ കമന്‍റുകളും ബൂലോകത്തിതു് നടാടെയാണു്.
കൊഞ്ഞനം കാണിക്കുന്ന മറുപടികളുടേയും വാതല്‍ കൊട്ടിയടയ്ക്കുന്ന പ്രവണതകളുടേയും സാക്ഷി പത്രമായി മാറി ക്കൊണ്ടിരിക്കുന്ന ബ്ലോഗിങ്ങ് മാധ്യമത്തില്‍ പലതിലും യോജിക്കാനൊക്കാത്ത ലോജിക്കുകള്‍ ഉണ്ടെങ്കിലും, ഞാന്‍ താങ്കളെ എന്തിനൊക്കെയോ അനുമോദിക്കുന്നു.
ഒരു പക്ഷേ എന്‍റെ അനുമോദനം വെള്ളത്തില്‍‍ വരച്ചവരയാണെന്നു് , താങ്കള്‍ക്കു് അറിയാമായിരിക്കും എന്നു് ഞാന്‍ അറിയുന്നതു കൊണ്ടു് :)

padmanabhan namboodiri said...

പ്രിയ വേണു,
അതെല്ലാം നടക്കട്ടെ.തുറന്ന ചര്‍ച്ച നല്ലതാണു. അനോനികളായി നില കൊണ്ടു ആയാലും നന്നായി പ്രതികരിക്കുന്നു ബ്ലോഗര്‍മാര്. എനിക്കു ഇഷ്ടമായി.

Anonymous said...

മകനേ വേണൂ, നീ പറഞ്ഞതാ അതിന്റെ ശരി. നമ്പൂതിരിപ്പാട് ശരിയാ തെറ്റാ അല്ലെങ്കില്‍ വേറെ എന്തൂട്ട് മാങ്ങാത്തൊലിയെങ്കിലും ആയിക്കോട്ടെ. എന്നാലും ഈ സൈസ് പിള്ളേരുടെ കൂടെ മുട്ടിയാ അങ്ങേരുടെ പല്ലും നഖവും മാത്രമേ ബാക്കിയുണ്ടാവുള്ളൂ. അതു കൊണ്ടാ എനിക്കൊരു ലാത്തിച്ചാര്‍ജ് നടത്തണ്ട വന്നേ. ജാതി, മതം ... പിന്നേം എന്തൂട്ടാണാവൊ. മരത്തലയന്മാര്. അമ്മച്ചിയാണേ ആ പാവം നാരായണ ഗുരുവിനെ എവിടന്നു പൊക്കിയെടുത്തോണ്ടു വന്നൂ ആ ചെക്കന്‍ന്ന് എനിക്ക് ഇപ്പളും മനസ്സിലായില്ല.

കാളിയമ്പി said...

സന്തോഷത്തിനിടയിലും പദ്മനാഭന്‍ സാറേ, നമ്മുടെ "ഏകപക്ഷീയ"ത്തിനുള്ള മറുപടി മറക്കണ്ടാ..

Anonymous said...

ഡാ, അതു ഞാനങ്കട് എത്തിച്ചേക്കാടാ, അഡ്ഡ്രസ്സ് ഇമ്മടേലുണ്ടല്ലോ.

വേണു venu said...

ഗുരുവായൂരപ്പോ...
മകനെയെന്നോ ചേട്ടനെന്നോ മോനെന്നോ എന്നൊന്നും അറിയാത്തതു കൊണ്ടു് അങ്ങനെ തന്നെ സംബോധന ചെയ്യുന്നു. ഞാനെഴുതിയതു് ബൂലോകത്തു് ഇന്നു നടന്നു വരുന്ന ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും കണ്ടു വരുന്ന പ്രവണതകളെ ക്കുറിച്ചാണ്‍. ഇവിടെ ശ്രീ.പത്മനാഭന്‍‍ പറഞ്ഞ പലതിനോടും എനിക്കു് യോജിപ്പില്ലെങ്കിലും ശ്രീമാന്‍.നമ്പൂതിരിയുടെ ശൈലിയെ മറുപടികളുടെ കൈയ്യടക്കത്തിനെ ,ബ്ലോഗിലെ പുതിയ ഈ രീതി ,അതൊക്കെ ശ്ലാഘനീയം എന്നാണു് പറഞ്ഞതു്.:)

Anonymous said...

എന്തുട്ട് വേണെങ്കിലും വിളിക്കിഷ്ടാ, ഗുരുവായൂരപ്പന്‍ എല്ലാമാണ്.
നമ്പൂതിരിയുടെ ക്ഷമ ഗുരുവായൂരപ്പന്‍ സമ്മതിച്ചിരിക്കുന്നു. ഗുരുവായൂരപ്പന് പോലും അത്രക്കും ക്ഷമയില്ല.
നമ്പൂതിരിയുടെ ചില അഭിപ്രായങ്ങളോട്, മറുപടി പറയുന്ന രീതിയോട് ഗുരുവായൂരപ്പനും ഉണ്ട് വിയോജിപ്പ്. പക്ഷേ ഈ പിള്ളേരുടെ ഇത്രക്ക് ജാതീയമായ വര്‍ഗ്ഗീയമായ മറുപടിയെക്കാളും നൂറിരട്ടി ഭേദം.
ആ സുധാകരന്‍ പറഞ്ഞ പോലെ ഇതൊരു അടഞ്ഞ അധ്യായമാണ്. ഈ ബൂലോകത്ത് അറിഞ്ഞോ അറിയാതയോ വര്‍ഗ്ഗീയ വിഷം പരത്താന്‍ ഗുരുവായൂരപ്പന്‍ ഒരു ചാവാലിയെയും അനുവദിക്കില്ല.

Anonymous said...

ഗുരുവായൂരപ്പന്‍ കുത്തിയിരുന്ന് രണ്ട് പോസ്റ്റിലെ കമന്റുകളും മുഴുവനും വായിച്ചു. എന്തൂട്ടാ ഇവന്റെയൊക്ക് സാഹിത്യം, എന്തൂട്ടാ ഭാഷ. ഇതൊക്കെ വീട്ടീന്ന് പഠിപ്പിച്ച് വിടണത് തന്നേ. വായിച്ചിട്ട് നാറീട്ട് വയ്യ. ലക്സല്ലാ, നല്ല ഇഞ്ച തേച്ചു കുളിച്ചട്ട് വരാം.
ഇനി മുതല്‍ ഒരാഴ്ച ഈ പോസ്റ്റില്‍ ഗുരുവായൂരപ്പന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതായിരിക്കും. താല്പര്യമുള്ളവര്‍ക്ക് മാലയിട്ടു പൂജിക്കാം, ദീപാരാധന നടത്താം, നിലവിളക്കു കത്തിക്കാം, മെഴുകുതിരി കത്തിക്കാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിധത്തില്‍ ആരാധിക്കാം. യേശുദാസിനും ആരാധിക്കാം. ബൂലോകരേ, എനിക്ക് നിങ്ങളുടെ ഭാഷയിലെ ജാതിയും മതവും ഇല്ല.
യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ അദ്ദേഹവുമായി അമ്പലനടയില്‍ വരേണ്ടതാകുന്നു. ഇനി അതിനു വിരോധമുള്ളവര്‍ മനസ്സിലാക്കുക, എല്ലാം ഗുരുവായൂരപ്പന്‍ തീരുമാനിക്കും.
ചൊറിച്ചിലുള്ള കൊച്ചു പിള്ളേര്‍ മുരിക്കില്‍ കയറി നിരങ്ങി ഇറങ്ങേണ്ടതാകുന്നു. ഇത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടു കൂടിയാകുന്നു. മുരുക്കില്ലെങ്കില്‍ മുള്ളുള്ള വേറെ ഏതെങ്കിലും മരമായാലും മതി.
അപ്പൊ ഗുരുവായൂരപ്പന്‍ കുളിക്കാന്‍ പോകുന്നു. എന്തൂട്ടാ നാറ്റം. ഛെ....

രാജ് said...

വളരെ ഓഫ് ടോപിക്:

ബെര്‍ളി
ബാലചന്ദ്രന്‍
നമ്പൂതിരി

സുജിത് കൂട്ടത്തില്‍ രക്ഷപ്പെട്ടു നിന്നു. ആര്‍ക്ക് ആരോടാണ് ചിറ്റമ്മ നയം?

Inji Pennu said...

ഒരു നൂറിവിടെയുള്ളപ്പോള്‍ എങ്ങിനെ മിസ്സക്കും :)

padmanabhan namboodiri said...

പ്രിയമുള്ളവരെ സുപ്രഭാതം,
ഇന്നു വിശദമായ മറുപടി നല്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണു മന്ത്രി സുധാകരന് തന്നെ ഈ വിഷത്തിലെ നിലപാടു മാറ്റി പ്രസ്താവന ചെയ്തതു.

നിങ്ങളില് പലരും ആഗ്രഹിക്കുന്ന പോലെ യേശുദാസിനെ ഗുരുവായൂരില് പ്രവേശിപ്പിക്കാ‍ന്‍ അദ്ദേഹവും ആഗ്രഹിച്ചു. 2007 ല് തന്നെ നല്ല ദിവസം നോക്കി ഇതു ചെയ്യാന് അദ്ദേഹം ദേവസ്വം ചെയര്‍മാനോടു ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ, ഇപ്പോള് മന്ത്രിക്കു മനസ്സിലായി അതു നടപ്പാക്കാന് പറ്റില്ലെന്നു.ഹിന്ദു മൂരാച്ചികള് എത്ര്ക്കുന്നതു കൊണ്ടല്ല മറിച്ചു അതു ഭരണ ഘടനാ‍ ലംഘനമാവും എന്നതു കൊണ്ടു.

മന്ത്രി പറഞ്ഞതു ഇതാണു:
ഗുരുവായൂര് അമ്പലത്തില് വിശ്വാസികളായ എല്ലാവര്‍ക്കും കയറാന്‍ അനുവാദം കൊടുത്തു കൊണ്ടു വിളംബരം ഇറക്കണമെന്ന ചിലരുടെ അഭിപ്രായം ഭരണഘടനാ വിരുദ്ധവും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയുമായതിനാല് അംഗീകരിക്കാന്‍ ആവില്ല

ഇതാണു ഞാന്‍ ഉന്നയിച്ച വാദത്തിലും കാതലായുള്ളതു.
എല്ലാവരെയും കയറ്റുന്നതാണു പുരോഗന ആശയം എന്നു ചിലര് കരുതുന്നു.
1.അങ്ങനെ കരുതുന്നവര്‍ക്കാണു ഭൂരിപക്ഷമെങ്കില് വിശ്വാസ്ത്തിന്റെ കാര്യത്തില്‍ ഇടപെടാനുള്ള വകുപ്പു ഭരണഘടനയില്‍ ഉള്പ്പെടുത്താം.
2.ആ ഭരണ ഘടന അനുസരിച്ചു നിയമ നിര്‍മ്മാണം നടത്താം.
3.ആ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏതൊരാളേയും അമ്പലത്തില് കടത്താം.
4.ആരെങ്കിലും തടസ്സം നിന്നാല് നീതിക്കു വേണ്ടി കോടതിയില്‍ പോവാം.
5.ഭരണ ഘടനാ അനുസ്ര്തമായ നിയമമായതിനാല് കോടതിയില്‍ നിന്നു അനുകൂല വിധിയും ലഭിക്കും.
6.ആ വിധി പോലീസ് സഹായത്തോടെ നടപ്പാക്കാം.
7.ഇങ്ങനെയൊക്കെയാണ്‍ കാര്യങ്ങള്.ഏതൊരു പിന്തിപ്പന് വിശ്വാസവും വച്ചു പുലര്ത്താം. എന്നാല് സതിയും നരബലിയും മറ്റും ഈ വകുപ്പില് വരുന്നതല്ല.മറ്റൊരാളെ ബാധിക്കുന്ന കാര്യമാണു.
8.ഇന്ത്യന് പ്രസിഡണ്ട് പോലും ഗുരുവായൂര്‍ നടവരെ വന്നു മടങ്ങിപ്പോയിട്ടുണ്ടു.തലപ്പാവു അഴിച്ചാല് എന്തോ സംഭവിക്കുമെനു അദ്ദേഹം വിശ്വസിച്ചു.തന്രെ വിശ്വാസം പോലെ പ്രധാനമാണു ഗുരുവായൂരിലെ ഭക്തരുടെ വിശ്വാസവും എന്നു അദ്ദേഹം മനസ്സിലാക്കി.
9.ഇതേ ഗുരുവായൂരപ്പനു ഡല്ഹിയില് അമ്പലമുണ്ടു.ഈതൊരാല്ല്ക്കും പാന്സും ഷര്‍ട്ടും ധരിച്ചു കടക്കാം.
10.ഇതേ ഗുരുവായൂരപ്പനു അമേരിക്കയില് അമ്പലം പണിയുന്നു.മുന് ഗുരുവായൂര്‍ മേല്ശാന്തി കരിയന്നൂര് ദിവാകരന് നമ്പൂതിരിയുടെ മാര്ഗ്ഗനിര്‍ദ്ദേശത്തില്.ഞാന്‍ മനസ്സിലാക്കുന്നതു അവിടെ സായ്പ്പന്മാര്‍ക്കു പോലും പ്രവേശനം ഉണ്ടാവുമെന്നാണ്‍.
11.ഇപ്പോള് ചോദിക്കാം,ഇതു ഗുരുവായൂരിലും പറ്റില്ലേ എന്നു. പറ്റും.വിശ്വാസി സമൂഹത്തിന്രെ പിന്തുണയോടെ ദേവഹിതം മനസ്സിലാക്കി തന്ത്രി നടപ്പാക്കുമ്പോള്.നടപ്പാക്കിയിട്ടുണ്ടു പലതും.ബ്രാഹ്മണന്മാരെ മാത്രം ഊട്ടിയിരുന്ന ഊട്ടു പുര എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തതു തന്ത്രിയാണു.മന്ത്രിയല്ല.
12.ഒന്നു കൂടി.ഭരണഘടനാ ഭേദഗതിക്കും വലിയ തടസ്സമൊന്നുമില്ല.ഒരു തടസ്സമേയുള്ളൂ.അങ്ങനെ ഭേദഗതി ചെയ്യുമ്പോള് ഒരു മതത്തിനു മാത്രമായി പറ്റില്ല. പല മതത്തിലും പലതരത്തിലുള്ള മൂരാച്ചിത്തരങ്ങളുണ്ടു. ഒക്കെ മാറ്റേണ്ടി വരും. വോട്ടു പോവുന്ന ഏര്പ്പാടാണു അതു.
13. ഇപ്പോള് എല്ലാം വേണ്ട വിധമായി.മന്ത്രി പുരോഗമനക്കാരനെന്നു വന്നു.ചില മൂരാച്ചികള് കാരണമാണു നടപ്പാക്കാന് കഴിയാത്തതെന്നു വന്നു.പ്രത്യേകിച്ചു ഒന്നും ചെയ്യാതെ തന്നെ. ഒരു പ്രസ്താവന ആദ്യം. മറ്റൊരു പ്രസ്താവന അവസാനവും.സുഖം സ്വസ്തം.
14.മന്ത്രിയുടെ നിലപാടു ആത്മാര്‍തമാണെങ്കില് എന്തു കൊണ്ടു ഭരണ ഘടനാ ഭേദഗതിക്കായി ശ്രമിച്ചു കൂടാ. ഏറ്റവും ചുരുങ്ങിയതു 90 പ്രാവശ്യമെങ്കിലും ഭേദഗതി വരുത്തിയതാണു നമ്മുടെ ഭരണഘടന.

padmanabhan namboodiri said...

Ambi said...
മാഷേ ആ നിയമ നിര്‍മ്മാണങ്ങളെല്ലാം ഏകപക്ഷീയം തന്നെ ആയിരുന്നല്ലോ..സതി നിര്‍ത്തലാക്കിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏകപക്ഷീയമായിത്തന്നെയായിരുന്നു. തൊട്ടുകൂടായ്മ നിര്‍ത്തിയതും ഏകപക്ഷീയമായ നിയമ നിര്‍മ്മാണങ്ങളിലൂടെയാണ്.
Ambi said...
അപ്പൊ പദ്മനാഭന്‍ മാഷേ നമ്മുടെ "ഏകപക്ഷീയ"ത്തിനുള്ള മറുപടി മറക്കണ്ടാ..

April 27, 2007 11:20 PM
പ്രിയ അമ്പി,
ഏകപക്ഷീയം സാധ്യമാവാത്തതിനു സുധാകരന് തന്നെ മറുപടി പറഞ്ഞില്ലേ. അതു പോരേ?
അങ്ങനെ ഏകപക്ഷീയം സാധ്യമാവുമെങ്കില് ഇവരെല്ലാം വെറുതേയിരിക്കുമെന്നു അമ്പി കരുതുന്നുവോ?

Anonymous said...

ഉം. നന്നായി.
ഞാന്‍ ഹിന്ദുമത വിശ്വാസിയല്ല. എന്നെകയറ്റാത്ത അമ്പത്തിലെ വിശ്വാസം ഞാന്‍ തീര്‍ച്ചയായും അംഗീകരിക്കുന്നു. മതമൈത്രി എന്നു പറയുന്നത് എന്റെ വിശ്വാസത്തില്‍, എല്ലാവരും ഒരേ പോലെ വിശ്വാസം ഉണ്ടാവുമ്പോള്‍ ഉണ്ടാവുന്നതല്ല. When we learn to live with the differences. When we dont mind a nun or a burqa clad lady amongst us and when we respect her beliefs. Just like I wouldnt eat meat infront of a vegan if they are uncomfortable. I need some space and I would respect others space too. മനുഷ്യന്‍ പല തരത്തില്‍ ഉള്ളതാണ്, ആ ഡിഫ്രന്‍സോട് കൂടി തന്നെ അവനെ അംഗീകരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അനാചാരങ്ങളില്‍ സാരി ധരിക്കുന്നത് വരെ ഉള്‍പ്പെടുത്താം വേണമെങ്കില്‍.
പുരോഗമനവാദം എല്ലാം അവനവന്റെ പടിവരെയാണ് മിക്കവര്‍ക്കും.
qw_er_ty

കുതിരവട്ടന്‍ | kuthiravattan said...

ഇതാണ് മന്ത്രി പറഞ്ഞത്. ഒരു issue ആക്കുന്നതിനു മുമ്പ് ഇതൊക്കെ ആലോചിക്കേണ്ടതായിരുന്നു. മന്ത്രിക്ക് അന്ന് അങ്ങനെ വെളിപാട് ഉണ്ടാവാനും ഇന്ന് ഇങ്ങനെ വേളിപാടുണ്ടാവാനും ഉള്ള കാരണം അഞ്ജാതം. നമ്മുടെ ജനപ്രതിനിധികളുടെ ഒരു കാര്യം!!! ഈ നാട് എങ്ങനെ നന്നാവാനാ :-(

ബിന്ദു said...

ഗുരുവായൂര്‍ അമ്പലം അമേരിക്കയില്‍ അല്ല സാര്‍, ക്യാനഡയില്‍ ആണ്.
qw_er_ty

വിചാരം said...

ഓ.ടോ

ബ്ലോഗുകള്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നു

ഉത്തരേന്ത്യന്‍ ബ്ലോഗുകളുടെ നിലവാരം എന്നത് തികച്ചും വര്‍ഗ്ഗീയപരം എന്നുപറയാം അതുകൊണ്ടാണല്ലോ ഒരിക്കല്‍ ധൃതിപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ബ്ലോഗുകള്‍ നിരോധിച്ചത് എന്നാല്‍ ആ സമയം മലയാള ബ്ലോഗുകള്‍ കഥകള്‍ കൊണ്ടും കവിതകള്‍ കൊണ്ടും ജാതി മത മതില്‍കെട്ടുകള്‍ ഭേദിച്ചുകൊണ്ടിരിന്നു എന്നാല്‍ ഇന്നോ തികച്ചും വര്‍ഗ്ഗീകരിച്ചുകൊണ്ടിരിക്കുന്നു മലയാള ബ്ലോഗുകള്‍ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഈ പോസ്റ്റ് തന്നെ സ്വന്തം സമുദായത്തിന്‍റെ എല്ലാം നഷ്ടപ്പെട്ടിട്ടും അഹങ്കാരത്തിന് യാതൊരു കുറവും ഇല്ലാ എന്നാണ് നമ്പൂതിരിയുടെ ബിരിയാണി പോസ്റ്റും ഇതിന് മുന്‍പത്തെ പോസ്റ്റും , സ്വന്തം സമുദായത്തിന്‍റെ നിലപാടുകള്‍ അടിച്ചേല്‍‍പ്പിക്കുക എന്ന ഗൂഢോദ്ദേശം തികച്ചും ഉണ്ടന്ന് നമ്പൂതിരിയുടെ മറുപടികളില്‍ ദൃശ്യമാണ്
നമ്പൂതിരി ഇവിടെ വര്‍ഗ്ഗീകരണ പ്രക്രിയ തുടരുമ്പോള്‍ തലയില്‍ “കുറഞ്ഞ വെളിച്ചമുള്ളൊരാള്‍“ തന്‍റെ സമുദായത്തിലെ ചിലരെ കൂട്ടുപിടിച്ച് തന്‍റെ സമുദായ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വര്‍ഗ്ഗീകരണം പൂര്‍ത്തിയാക്കുന്നു ഇങ്ങനെ ഓരോരുത്തര്‍ അവനവന്‍റെ വിശ്വാസങ്ങളും മതഭ്രാന്തും ഇവിടെ ഇറക്കി വെയ്ക്കുന്നു കലാ സൃഷ്ടികളുടെ സ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് വെറും വര്‍ഗ്ഗീയ ജാതീയ വിഷയങ്ങള്‍ മാത്രം ഈ പോക്ക് തുടര്‍ന്നാല്‍ തീര്‍ച്ചയായും മലയാള ബ്ലോഗുകള്‍ വര്‍ഗ്ഗീയവാദികളുടെ കൂത്തരങ്ങായി മാറും എന്നതില്‍ ഒട്ടും സംശയമില്ല, വരമൊഴിയും കീമാനും ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടവര്‍ പോലും തലയില്‍ കൈവെച്ച് ദു:ഖിക്കേണ്ട അവസ്ഥയിലേക്കാണ് മലയാള ബ്ലോഗുകളുടെ നിലവാര തകര്‍ച്ചയിലേക്കുള്ള സഞ്ചാരം
മതേതര നിലപാടുകള്‍ വളരെ ആത്മാര്‍ത്ഥതയോടെ വിളിച്ചോതുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം അവരെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല വളരെ മോശമായ രീതിയില്‍ അവരെ അവഹേളിക്കുന്നു ഇതിലൊരു കാര്യം മനസ്സിലാക്കാം അങ്ങനെയുള്ളവര്‍ ഏതു വിശ്വാസിയായിരുന്നാലും നെട്ടെല്ലില്ലാത്തവരും സ്വന്തം വിശ്വാസം നികൃഷ്ടവും സഹിഷ്ണതയില്ലാത്തതുമാണന്ന് സ്വയം പറയുന്നു ഇവര്‍ക്ക് അനോണി വേഷമല്ലാതെ സ്വന്തം വേഷത്തില്‍ ഒരിക്കലും വരാനാവില്ല ശ്രീമാന്‍
പദ്മനാഭന്‍ സ്വയം കെട്ടിയാടുന്ന ഈ വേഷം കേരള ജനതയുടെ മനസ്സില്‍ ജാതീയ വേര്‍തിരുവുകള്‍ സൃഷ്ടിക്കുന്നു എന്ന നഗ്നമായ സത്യം മനസ്സിലാക്കുക ദയവ് ചെയ്ത് മത ജാതി ചിന്തയിലധിഷ്ടിതമല്ലാത്ത വിഷയങ്ങള്‍ അവതരിപ്പിക്കുക എന്തെല്ലാം വിഷയങ്ങള്‍ നമ്മുക്ക് മുന്‍പിലുണ്ട് ഇതൊരു അഭ്യര്‍ത്ഥനായി കാണുക

വിചാരം said...

ഓ.ടോ

ബ്ലോഗുകള്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നു

ഉത്തരേന്ത്യന്‍ ബ്ലോഗുകളുടെ നിലവാരം എന്നത് തികച്ചും വര്‍ഗ്ഗീയപരം എന്നുപറയാം അതുകൊണ്ടാണല്ലോ ഒരിക്കല്‍ ധൃതിപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ബ്ലോഗുകള്‍ നിരോധിച്ചത് എന്നാല്‍ ആ സമയം മലയാള ബ്ലോഗുകള്‍ കഥകള്‍ കൊണ്ടും കവിതകള്‍ കൊണ്ടും ജാതി മത മതില്‍കെട്ടുകള്‍ ഭേദിച്ചുകൊണ്ടിരിന്നു എന്നാല്‍ ഇന്നോ തികച്ചും വര്‍ഗ്ഗീകരിച്ചുകൊണ്ടിരിക്കുന്നു മലയാള ബ്ലോഗുകള്‍ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഈ പോസ്റ്റ് തന്നെ സ്വന്തം സമുദായത്തിന്‍റെ എല്ലാം നഷ്ടപ്പെട്ടിട്ടും അഹങ്കാരത്തിന് യാതൊരു കുറവും ഇല്ലാ എന്നാണ് നമ്പൂതിരിയുടെ ബിരിയാണി പോസ്റ്റും ഇതിന് മുന്‍പത്തെ പോസ്റ്റും , സ്വന്തം സമുദായത്തിന്‍റെ നിലപാടുകള്‍ അടിച്ചേല്‍‍പ്പിക്കുക എന്ന ഗൂഢോദ്ദേശം തികച്ചും ഉണ്ടന്ന് നമ്പൂതിരിയുടെ മറുപടികളില്‍ ദൃശ്യമാണ്
നമ്പൂതിരി ഇവിടെ വര്‍ഗ്ഗീകരണ പ്രക്രിയ തുടരുമ്പോള്‍ തലയില്‍ “കുറഞ്ഞ വെളിച്ചമുള്ളൊരാള്‍“ തന്‍റെ സമുദായത്തിലെ ചിലരെ കൂട്ടുപിടിച്ച് തന്‍റെ സമുദായ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വര്‍ഗ്ഗീകരണം പൂര്‍ത്തിയാക്കുന്നു ഇങ്ങനെ ഓരോരുത്തര്‍ അവനവന്‍റെ വിശ്വാസങ്ങളും മതഭ്രാന്തും ഇവിടെ ഇറക്കി വെയ്ക്കുന്നു കലാ സൃഷ്ടികളുടെ സ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് വെറും വര്‍ഗ്ഗീയ ജാതീയ വിഷയങ്ങള്‍ മാത്രം ഈ പോക്ക് തുടര്‍ന്നാല്‍ തീര്‍ച്ചയായും മലയാള ബ്ലോഗുകള്‍ വര്‍ഗ്ഗീയവാദികളുടെ കൂത്തരങ്ങായി മാറും എന്നതില്‍ ഒട്ടും സംശയമില്ല, വരമൊഴിയും കീമാനും ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടവര്‍ പോലും തലയില്‍ കൈവെച്ച് ദു:ഖിക്കേണ്ട അവസ്ഥയിലേക്കാണ് മലയാള ബ്ലോഗുകളുടെ നിലവാര തകര്‍ച്ചയിലേക്കുള്ള സഞ്ചാരം
മതേതര നിലപാടുകള്‍ വളരെ ആത്മാര്‍ത്ഥതയോടെ വിളിച്ചോതുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം അവരെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല വളരെ മോശമായ രീതിയില്‍ അവരെ അവഹേളിക്കുന്നു ഇതിലൊരു കാര്യം മനസ്സിലാക്കാം അങ്ങനെയുള്ളവര്‍ ഏതു വിശ്വാസിയായിരുന്നാലും നെട്ടെല്ലില്ലാത്തവരും സ്വന്തം വിശ്വാസം നികൃഷ്ടവും സഹിഷ്ണതയില്ലാത്തതുമാണന്ന് സ്വയം പറയുന്നു ഇവര്‍ക്ക് അനോണി വേഷമല്ലാതെ സ്വന്തം വേഷത്തില്‍ ഒരിക്കലും വരാനാവില്ല ശ്രീമാന്‍
പദ്മനാഭന്‍ സ്വയം കെട്ടിയാടുന്ന ഈ വേഷം കേരള ജനതയുടെ മനസ്സില്‍ ജാതീയ വേര്‍തിരുവുകള്‍ സൃഷ്ടിക്കുന്നു എന്ന നഗ്നമായ സത്യം മനസ്സിലാക്കുക ദയവ് ചെയ്ത് മത ജാതി ചിന്തയിലധിഷ്ടിതമല്ലാത്ത വിഷയങ്ങള്‍ അവതരിപ്പിക്കുക എന്തെല്ലാം വിഷയങ്ങള്‍ നമ്മുക്ക് മുന്‍പിലുണ്ട് ഇതൊരു അഭ്യര്‍ത്ഥനായി കാണുക

padmanabhan namboodiri said...

വിചാരത്തോടു ഒരു അപേക്ഷ.ഇഞ്ചിപ്പെണ്ണു പറഞ്ഞതോ സുധാകരന് ഏറ്റവും ഒടുവില് പറഞ്ഞതോ വായിക്കുക. അത്രയേ എനിക്കു പറയാനുള്ളൂ.

myexperimentsandme said...

വളരെ പ്രകോപനപരവും വ്യക്തിപരമായിത്തന്നെ അവഹേളിക്കുന്ന തരത്തിലും പലരും പ്രതികരിച്ചിട്ടും തികച്ചും സംയമനത്തോടുകൂടി, ഒട്ടും വികാരം കൊള്ളാതെ മാന്യമായി മാത്രം പ്രതികരിച്ച താങ്കളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നു.

രണ്ടുകൈ കൂട്ടിയടിക്കുമ്പോഴേ ശബ്‌ദമുണ്ടാകൂ എന്നതിന്റെ നല്ലൊരുദാഹരണം. ഈ character ബ്ലോഗില്‍ ഇനിയും നിലനിര്‍ത്താന്‍ സാധിക്കട്ടെ, താങ്കള്‍ക്ക്.

Mr. K# said...

വിചാരം... വളരെ വലിയ കമന്റ്. അതില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കാന്‍ വലിയ പാടാ. ആ വലിയ രണ്ടു കമന്റും മായ്ച്ചു കളഞ്ഞ് എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ എന്തെങ്കിലും പറയാമൊ?
വിചാരം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് പടിഞ്ഞാട്ടാണ് ചായ്‌വ് എന്നു പറഞ്ഞപ്പോള്‍ വര്‍ഗ്ഗീയമായില്ല അല്ലേ? സ്വാതന്ത്ര്യ സമരക്കാലത്തെ അച്ചന്മാരെക്കുറിച്ചും പള്ളിയെക്കുറിച്ചും പറഞ്ഞപ്പോള്‍?

myexperimentsandme said...

വിചാരം, കേന്ദ്രസര്‍ക്കാര്‍ ബ്ലോഗുകള്‍ നിരോധിച്ചപ്പോള്‍ ആ നിരോധനം എത്രയും പെട്ടെന്ന് നീക്കണമെന്ന് പറഞ്ഞായിരുന്നല്ലോ നമ്മളെല്ലാവരും പ്രതികരിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ചില ബ്ലോഗുകള്‍ വഴി ആള്‍ക്കാര്‍ പ്രചരിപ്പിക്കുന്നു എന്നതല്ലായിരുന്നോ അന്ന് നിരോധനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്?

qw_er_ty

Anonymous said...

ബ്ലോഗില്‍ നിന്ന് പിരിഞ്ഞ വിചാരം പിന്നേം വന്നോ ? മാസങ്ങള്‍ ഇത്രപെട്ടൊന്ന് ഓടിമറഞ്ഞോ ? അതോ വിചാരത്തിന് നിര്‍ത്താന്‍ തോന്നിയ വട്ട് മാറി വേറെ വട്ട് തുടങ്ങിയോ ? ഇത്തരം വട്ടന്മാരാണ് നമ്മുടെ ഏറ്റവും വലിയ ശാപം. വട്ടുണ്ടങ്കില്‍ അവനവന്റെ കാര്യം നോക്കി വീട്ടിലിരുക്കണം. അല്ലെങ്കില്‍ അതേക്കുറിച്ച് നന്നായി പഠിക്കണം. ഈ വിചാരം തന്നെ അത്തരം പോസ്റ്റുകളില്‍ അടിപൊളിയായി എന്ന് കമന്റിട്ടുണ്ടല്ലോ. നാണമില്ലാത്തവന്റെ ... ബ്ലോഗ് കിട്ടിയാല്‍ എന്നാണൊ വിചാരത്തെക്കുറിച്ച് പറയേണ്ടത്.

തന്നോടൊന്നും സ്വന്തം പേരില്‍ പറയാന്‍ മാത്രമുള്ള മാന്യത ബ്ലോഗേഴ്സ് തന്നെ തരുന്നില്ല ഒരു വിചാരവുമില്ലാത്ത വിചാരമേ.

സുശീലന്‍ said...

വിചാരം, പദ്മനാഭന്‍ നമ്പൂതിരിയോട് ജാതിമത ചിന്തകള്‍ക്കതീതമായ വിഷയങ്ങള്‍ അവതരിപ്പിക്കൂയെന്ന് താങ്കള്‍ പറഞ്ഞതിനോട് യോജിക്കാന്‍ നിവൃത്തിയില്ല. ഇന്ന് ജാതിയും മതവുമാണ് നാടു ഭരിക്കുന്നത്. ജാതി മത ചിന്തകള്‍ക്കതീതമായി ജീവിക്കുക സാമൂഹിക ജീവിതത്തില്‍ ഏറെ ദുഷ്കരമാണ്. എണ്‍പതുകളുടെ ആരംഭത്തിലൊന്നും വര്‍ഗ്ഗീയത എന്നത് ഒരു വിഷയമായിരുന്നില്ലെങ്കില്‍, ഇന്ന് ഏവരുടെയും ഇഷ്ടവിഷയം അതുമാത്രമാണ്. അതിനു പല കാരണങ്ങളാണ്. എങ്കിലും ഇതില്‍ പ്രധാന വില്ലന്‍ മാധ്യമങ്ങളുടെ പെരുപ്പമാണ്. ഈ മാധ്യമങ്ങള്‍ തന്നെയാണ് വര്‍ഗ്ഗീയത എന്ന ഫോര്‍മുലയും പിടിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ സുധാകരന്റെ മുന്നണിയെ അധികാരത്തില്‍ കയറ്റിയത്. ആ സുധാകരനു വര്‍ഗ്ഗീയത എന്ന തന്റെ വിന്നിങ് ഫോര്‍മുലയെ മുറുകെ പിടിക്കാതെ മുന്നോട്ട് യാത്രചെയ്യാനാവില്ലെന്ന വ്യക്തമായ അജണ്ടയുണ്ട്. അതിനുവേണ്ടി ഇടക്കിടെ ആ കുടത്തിലെ ഭൂതമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സാധനത്തെ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നിടേണ്ടത് അത്യാവശ്യവുമാണ്. അത് ഏറ്റുപിടിക്കേണ്ട ചുമതല പദ്മനാഭന്‍ നമ്പൂതിരിയുടെ മാത്രമല്ല, പാര്‍ട്ടിയോട് കൂറും വിശ്വാസ്യതയുമുള്ള ഏതൊരു വ്യക്തിയുടെയും കടമയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അവതരിപ്പിച്ച ഈ വിഷയം കാലികപ്രസക്തിയുള്ളതാണ്.

Pramod.KM said...

തന്റെ ബ്ലോഗ്ഗില്‍ ഏത് വിഷയം അവതരിപ്പിക്കണം ഏത് വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശവും വിവേകവും പദ്മനാഭന്‍ മാഷിനുണ്ട്.ഏത് വായിക്കണം വേണ്ട എന്നത് താന്‍കള്‍ക്ക് തീരുമാനിക്കാം വിചാരം.ആരും താങ്കളെ പിടിച്ചു കെട്ടി വായിപ്പിക്കുന്നില്ലല്ലൊ?
കള്ള്‍ എവൈലബിള്‍ ആയതിനാലാണ്‍ കുടിക്കുന്നത് അതിനാല്‍ കള്ള് നിരോധിക്കണം എന്ന പോലെ ബാലിശമായ ഒരു ആവശ്യമാണ്‍ വിചാരത്തിന്റെത്.

Mr. K# said...

ഈ വിഷയങ്ങള്‍ സമചിത്തതയോടെ വികാരം കൊള്ളാതെ കൈകാര്യം ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിവരമുണ്ടെന്നും അവരെ അങ്ങനെയൊന്നും മണ്ടന്മാരാക്കാന്‍ പറ്റില്ല എന്നുമാണ് പദ്മനാഭന്‍ നമ്പൂതിരിയുടെ കഴിഞ്ഞ പോസ്റ്റുവരെ ഞാന്‍ വിചാരിച്ചിരുന്നത്.
മലയാളികള്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. പ്രബുദ്ധരായ മലയാളികള്‍ തന്നെ ഇത്തരത്തിലായ സ്ഥിതിക്ക് മറ്റു സംസ്ഥാനങ്ങളേക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.
അഭിപ്രായങ്ങള്‍ പറയുമ്പോള്‍ വിചാരത്തോടൊപ്പം(ബ്ലോഗ്ഗറല്ലാ) ഒരലപ്പം വികാരവും നല്ലതു തന്നെ. പക്ഷെ വികാരത്തോടൊപ്പമാണ് വിചാരമെങ്കില്‍, വളരെ മോശം.

വിചാരം said...

ഓ.ടോ
കുതിരവട്ടന്‍
സഖാവേ ഞാനും നിങ്ങളില്‍ പെട്ടൊരു സാധാരണക്കാരന്‍ തന്നെ ഏവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ തന്നെയാണ് എഴുതിയതും .. എന്‍റെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവും ഇല്ല (ഇന്ത്യയേക്കാള്‍ പടിഞ്ഞാറിനോട് കൂറ് ഉള്ളവര്‍ എന്നതും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിനായ് ഒന്നും സംഭാവന ചെയ്യാത്തവര്‍ എന്നതുമെല്ലാം ) ഞാനൊരു മതത്തിന്‍റെ വക്താവല്ല അതൊരു വര്‍ഗ്ഗീയപരമായ നിലപാടാണന്ന് എനിക്ക് തോന്നുന്നില്ല മതത്തിന്‍റെ പേരില്‍ ആരെന്ത് തെമ്മാടിത്തരം ചെയ്താലും അതിനെ എതിര്‍ക്കും അതിനൊരായിരം വര്‍മ്മമാര്‍ ഇറങ്ങിയാലും അതിനെ ഭയന്നോടുന്നവനല്ല ഞാന്‍
വകാരി
വകാരിക്ക് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ ഉത്തരേന്ത്യയില്‍ ബ്ലോഗുകള്‍ മത സ്പര്‍ദ്ധ വളര്‍ത്താനാണ് കൂടുതലും ഉപയോഗിക്കുന്നത് മാത്രമല്ല ദേശദ്രോഹപരമായ കാര്യങ്ങള്‍ക്കും പണ്ട് ബോംബെയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു ഇന്ത്യ പാക്കിസ്ഥാന്‍ കളിയില്‍ ഇന്ത്യ തോറ്റാല്‍ ചില വര്‍ഗ്ഗീയ കോമരങ്ങള്‍ (ഇന്നിവിടെ വര്‍മ്മയായി വന്നവന്‍റെ ആളുകള്‍) പടക്കം പൊട്ടിച്ചിരുന്നത് ഇന്നത് കേരളത്തിലും അങ്ങിങ്ങ് തുടങ്ങിയിരിക്കുന്നു എന്നത് ദു:ഖ സത്യമാണ് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോഗുകള്‍ നിരോധിക്കുമ്പോഴൊന്നും മലയാള ബ്ലോഗുകള്‍ വര്‍ഗ്ഗീയ ചിന്തയില്‍ വേര്‍ത്തിരിഞ്ഞിട്ടില്ല എന്നാല്‍ ഇന്നതല്ല സ്ഥിതി ഇവിടെ വര്‍മ്മയായി വന്ന വര്‍ഗ്ഗീയ വാദി (ഞാന്‍ പറഞ്ഞത് വര്‍മ്മയായി വന്ന് തികച്ചും ശരി വെച്ചു)യെ പോലുള്ള ഒത്തിരി മേലങ്കി അണിഞ്ഞവര്‍ മലയാള ബ്ലോഗില്‍ നിലയുറപ്പിച്ചു കഴിഞ്ഞു “കുറഞ്ഞ വെളിച്ചം” പോലും തലയില്‍ ഇല്ലാത്ത വര്‍ഗ്ഗീയവാദി ഇതിലും വലിയ വേഷത്തില്‍ വന്ന് മലയാള ബ്ലോഗുകളെ ഇല്ലായ്മ ചെയ്യും
സുശീലന്‍
താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു നമ്മുടെ ബൂലോകമെങ്കിലും ഇതില്‍ നിന്നല്ലാം മോചിതമായികൂടെ , സുശീലാ താങ്കള്‍ കണ്ടില്ലേ ഒരു വര്‍മ്മ തന്‍റെ സ്വരൂപത്തില്‍ വരില്ല
വര്‍മ്മയ്ക്
ഈ വര്‍മ്മ ആരാണന്ന് എനിക്ക് മനസ്സിലായി മോനെ തന്നെ പോലുള്ളവരാണ് ഈ നാടിന്‍റെ ബൂലോകത്തിന്‍റെ ശാപം

padmanabhan namboodiri said...

വക്കാരിമഷ്‌ടാ said...
വളരെ പ്രകോപനപരവും വ്യക്തിപരമായിത്തന്നെ അവഹേളിക്കുന്ന തരത്തിലും പലരും പ്രതികരിച്ചിട്ടും തികച്ചും സംയമനത്തോടുകൂടി, ഒട്ടും വികാരം കൊള്ളാതെ മാന്യമായി മാത്രം പ്രതികരിച്ച താങ്കളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നു.

രണ്ടുകൈ കൂട്ടിയടിക്കുമ്പോഴേ ശബ്‌ദമുണ്ടാകൂ എന്നതിന്റെ നല്ലൊരുദാഹരണം. ഈ character ബ്ലോഗില്‍ ഇനിയും നിലനിര്‍ത്താന്‍ സാധിക്കട്ടെ, താങ്കള്‍ക്ക്.

April 28, 2007 11:57 AM
പ്രിയ വക്കാരിമഷ്ടാ,
എനിക്കു വികാരം കൊള്ളേണ്ട ആവശ്യം തോന്നിയില്ല.എന്റെ നിലപാടുകളില് കോണ്ഫിഡന്സ് ഉണ്ടു എനിക്കു.എന്തെങ്കിലും തരത്തില് മറ്റു മാര്ഗമുണ്ടെങ്കില് സുധാകരന് നിലപാടു മാറ്റുമോ? 2007 ല് നല്ലൊരു ദിവസം നോക്കി യേശുദാസിനെ അകത്തു കയറ്റണമെന്നു ചെയര്മാനു ഫാക്സ് അയക്കുമ്പോള് അദ്ദേഹം ഭരണ ഘടനയെപ്പറ്റി ഓര്‍ത്തില്ല.‍
ഈ ബ്ലോഗു ചര്‍ചയില് പങ്കെടുത്ത പലരും അതു തന്നെയാണു ചെയ്തതു.ഒരു എതിര് വാദം ഉന്നയിക്കുമ്പോള് അല്ലെങ്കില് സിദ്ധാന്ത പക്ഷം അവതരിപ്പിക്കുമ്പോള് ആദ്യം മനസ്സിലാക്കേണ്ടതു അതിന്റെ പൂര്വ പക്ഷമാണു.
മാത്രമല്ല, എതിര്‍ വാദങ്ങളെ സൈദ്ധാന്തികമായി തോല്‍പ്പിക്കുക എന്നതൂ നല്ലൊരു ബ്രെയിന്‍ exercice ആണു.നമുക്ക് അറിവു വര്‍ദ്ധിക്കും.ചീത്ത പറയുന്ന ഭാഷയില് ആവുമ്പോള് വസ്തുതകള് മറന്നു പോവും.

പൊന്നപ്പന്‍ - the Alien said...

പ്രിയ നമ്പൂതിരീ,

വക്കാരി പറഞ്ഞതു പോലെ താങ്കളുടെ ക്ഷമശീലത്തെ അഭിനന്ദിക്കാതിരിക്കാന്‍ എനിക്കും കഴിയുന്നില്ല. ഒട്ടും പ്രകോപനപരമല്ലാതെ താങ്കള്‍ മറുപടിയെഴുതുന്നു. പക്ഷേ ആശയങ്ങള്‍ അങ്ങേയറ്റം പ്രകോപനപരങ്ങള്‍ കൂടെയാണ്.എന്തായാലും ചര്‍‌ച്ചയെ അനുവദിക്കാനുള്ള ഈ മനോഭാവം നന്ന്

ഇനി..സൈദ്ധാന്തികമായി എതിര്‍‌പക്ഷത്തെ എതിര്‍‌ത്തു തോല്‍‌പ്പിക്കുന്നതാണ് താങ്കള്‍‌ക്കിഷ്ടമെങ്കില്‍ എന്തു കൊണ്ട് എനിക്കു മറുപടി പറയുന്നില്ല. രണ്ടു ദിവസമായി ഞാന്‍ പിറകേ നടക്കുവല്ലേ? അക്കമിട്ടു നമുക്കു ചോദ്യോത്തര പംക്തി നടത്താം. താങ്കള്‍ അക്കമിട്ടെഴുതിയ 14 ഉത്തരങ്ങളും ഞാന്‍ കണ്ടു. അതൊന്നും എന്റെ ചോദ്യങ്ങളെ സം‌ബന്ധിക്കുന്നതേയല്ല. കാടടച്ചു വെടി വച്ചിട്ടു സിദ്ധാന്തം എന്നു അഭിമാനിക്കുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ദയവു ചെയ്ത് മറുപടി തരിക.

കാളിയമ്പി said...

മാഷേ
എന്റെ അഭിപ്രായത്തില്‍ സുധാകരനെ ഈ കാര്യത്തില്‍ കണ്‍സിഡര്‍ ചെയ്യേണ്ട ആവശ്യം തന്നെയില്ല..സുധാകരന്‍ എന്തു പറഞ്ഞു എന്നതും ഇവിടെ വിഷയമല്ല..ഈ ചര്‍ച്ച തുടങ്ങാന്‍ അങ്ങോര്‍ പറഞ്ഞ ഒരു കമന്റ് കാരണമായി എന്നു വിചാരിച്ചാല്‍ മതി..അതുകൊണ്ട് തന്നെ അങ്ങൊരിത് അടഞ്ഞെന്ന് പറഞ്ഞാല്‍ എങ്ങനെ ചര്‍ച്ച് നില്‍ക്കും?
ഞാന്‍ എതിര്‍ത്തത് പദ്മനാഭന്‍ നമ്പൂതിരിയുടെ വാദങ്ങളെയാണ് .അതില്‍ അങ്ങ് - തന്ത്രി, പൂജാരി ,കയ്യൂക്കുള്ള ഭക്തര്‍ തീരുമാനിയ്ക്കും എന്ന ആദ്യത്തെ നയത്തില്‍ നിന്ന് നിയമ നിര്‍മ്മാണ സഭയും കോടതിയും വരെ എത്തിനില്‍ക്കുന്നുമുണ്ട്.അപ്പോഴും പൊന്നപ്പന്റെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു.

പിന്നെ പൂര്വ പക്ഷത്തെ ചില ചോദ്യങ്ങളില്‍ ഒരു പത്രപ്രവര്‍ത്തകന്റെ സാമൂഹ്യ ബാധ്യതയെപ്പറ്റിയും എഴുതുന്ന ഭാഷയെപ്പറ്റിയും(തന്ത്രി തീരുമാനിയ്ക്കും, പുലവാലായ്മക്കാരെപ്പോലെയാണ് അന്യമതസ്ഥര്‍) ഉപയോഗിയ്ക്കുന്ന ബിംബങ്ങളേപ്പറ്റിയുമുള്ള(ഒപ്പന, ബിരിയാണി,) ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു.അതിന് മറുപടി പ്രതീക്ഷിയ്ക്കുന്നുമില്ല.

ദില്‍ബാസുരനോട് പറഞ്ഞ ചര്‍ച്ച തന്നെ..അക്കാഡമിയ്ക്കലായത്

Anonymous said...

മകനേ അമ്പീ, ഗുരുവായൂരപ്പന്‍ ഇവിടെ തന്നെയ്ണ്ട്. ഈ കമന്റ് നീയിട്ടത് തന്നേ? എന്തൂട്ടാടാ ചെക്കാ എഴുതി വച്ചേക്കണേ. നാലാളു വായിക്കുന്നതാന്നുള്ള ബോധം കൂടില്ലാണ്ട്. വിവരമുള്ളവരു ചര്‍ച്ച ചെയ്യുന്നോടത്ത് പൂരപ്പാട്ട് പാടിയാണാടാ വിവരം കാണിക്കുന്നത്. ഇതൊന്നു വായിച്ചിട്ട് പറയടാ, നിന്റെ അത്ര ജാതി ചിന്ത ഇവിടെ ആര്‍ക്കാടാ ഉള്ളത്. ഗുരുവായൂരപ്പനെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്.
പൊന്നപ്പനും ദില്‍ബനും വിവരമുള്ളോരാടാ, അവരുടെ വാലു പിടിച്ച് നീ ഞെളിയണ്ടാ. സുധാകരനും യേശുദാസിനും വേണ്ടെങ്കില്‍ നിനക്കെന്തിന്റെ കേടാടാ. നിനക്കത്ര വാശിയാണെങ്കില്‍ വിളിച്ചോണ്ടുവാടാ യേശുദാസിനെ അമ്പലനടക്ക്. ഞാന്‍ കേറ്റാടാ.
നിനക്കെന്താ വേണ്ടേന്ന് ഗുരുവായൂരപ്പനു പോലും മനസ്സിലാവുന്നില്ലല്ലോടാ. നീ ചോദിക്ക്. ഞാന്‍ തരാം വരം.

Radheyan said...

ചര്‍ച്ചക്കൊടുവില്‍ യുക്തിഭദ്രമായ വാദങ്ങള്‍ വരുമ്പോള്‍ ഇത് ആചാരമാണ്,വിശ്വാസത്തിന്റെ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞ് ഒഴിയാനാണെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കാതിരിക്കുകയാണ് നല്ലത്.വിശ്വാസം വിശ്വാസം മാത്രമാണ്.അതിന് യുക്തിയുടെ പിന്‍ബലമില്ല എന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ആചാരവും വിശ്വാസവും ഒന്നു തന്നെയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

വൈക്കത്തപ്പന്റെ ചുറ്റുവഴികളില്‍ കൂടി അവര്‍ണ്ണന്‍ നടന്ന് കൂടാ എന്നത് ആചാരമായിരുന്നു.അതിന് അന്നും ഇന്നും യുക്തിയുടെ ബലമില്ല.സമരങ്ങളുണ്ടായി ചര്‍ച്ചകളുണ്ടായി,അന്നത്തെ രാഷ്ട്രീയാധികാരം നിക്ഷിപ്തമായിരുന്ന തിരുവതാംകൂറ് രാജാവ് ഒരു വിളംബരത്തിലൂടെ അവര്‍ണ്ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയും നല്‍കി.(ശ്രദ്ധിക്കുക തന്ത്രിയല്ല,പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ്).അതോടെ ആചാരം അനാചാരമായി.ബ്രാഹ്മണ്യത്തോടല്ല വിശ്വാസികളോടാണ് തന്റെ കൂറ് എന്ന് പ്രഖ്യാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന് ഒരു ദൈവമാണ് ഗുരുവായൂരപ്പന്‍.അദ്ദേഹത്തെ ബ്രാഹ്മണ്യം വയറ്റിപിഴപ്പിനായി ഉണ്ടാക്കിയിട്ട ദുരാചാരങ്ങളില്‍ കുടുക്കിയിടുന്നത് കഷ്ടം തന്നെ.
പക്ഷെ ഹിന്ദു സമൂഹം ഉടന്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം താന്ത്രിക ജ്ഞാനമുള്ള സകല ഹിന്ദുക്കളെയും പൂജ ചെയ്യാന്‍ അനുവദിക്കുന്ന കാര്യമാണ്.എത്ര സവര്‍ണ്ണര്‍ ഒരു അവര്‍ണ്ണ പൂജാരിയുടെ കൈയ്യില്‍ നിന്ന് തീര്‍ത്ഥവും പ്രസാദവും വാങ്ങും എന്നത് കണ്ടറിയേണ്ട കാര്യമാണ്.ഹിന്ദുപുലയനെ പോറ്റിയാക്കിയാല്‍ സുധാകരന്‍ സഖാവ് പ്രസാദം വാങ്ങുമോ?പത്മനാഭന്‍ നമ്പൂതിരി വാങ്ങുമോ?

മറ്റൊന്ന് ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങളാണ്.ഹിന്ദു സമൂഹത്തില്‍ ഉള്ള ഒരു ആചാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ബിരിയാണി,ഒപ്പന തുടങ്ങിയ സംജ്ഞകള്‍ കടന്നു വരുന്നത് തികച്ചും നിര്‍ദ്ദോഷമല്ല എന്നു കരുതുന്നു.ആക്ഷേപഹാസ്യത്തിനപ്പുറം മറ്റൊരു ജനവിഭാഗത്തിന്റെ ഇഷ്ട ആഹാരത്തോടുള്ള ഒരു അസഹിഷ്ണുത ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാമോ?

padmanabhan namboodiri said...

മറുപടി വേണമെന്നു താങ്കള് പറഞ്ഞു
ഇതാ മറുപടികള്
പൊന്നപ്പന്‍ - the Alien said...
പ്രിയപ്പെട്ട പദ്മനാഭന്‍ നമ്പൂതിരീ..
താങ്കളുടെ പോസ്റ്റും അതിന്റെ കമന്റുകളും ഒക്കെ കണ്ടു.
എല്ലാര്‍‌ക്കും എല്ലാം മനസ്സിലായിട്ടുമുണ്ടാവും.
എനിക്കു മനസ്സിലാകാത്തത് താങ്കള്‍ എഴുതിയ ഈ ഒരൊറ്റ വരിയാ..

"ഓരോ ഇടത്തും ഓരോ ആചാരമുണ്ട്.യുക്തിയുടെ അളവുകോല് വച്ചു അളന്നാല് പിടികിട്ടണമെന്നില്ല. യുക്തിക്കു നിരക്കാത്തതായാല് പോലും അതെല്ലാം വച്ചു പുലര്‍ത്താന് അവകാശം നല്‍കിയിട്ടുണ്ടു.അതില് ഇടപെടാമോ എന്ന സിമ്പിള് ചോദ്യമാണു കാടു കയറി സങ്കീര്ണ്ണമാക്കുന്നതു "

സംശയം ഒന്ന് : ഇതു സിമ്പിള്‍ ചോദ്യമാണോ..?
ഉത്തരം:അതേ.
സംശയം രണ്ട് : ഇതിന്‍ പ്രകാരം സതിക്കും മനുഷ്യബലിക്കും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എന്തായിരുന്നു കുഴപ്പം? അവയൊക്കെ യുക്തിക്കു നിരക്കാത്തതാണെങ്കിലും ചില ജനതതികളുടെ ആചാരങ്ങളായിരുന്നല്ലോ..
ഉത്തരം:സതി പോലെ ഒന്നല്ല ഇതു.
സംശയം മൂന്ന് : ഒരു ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു കൊണ്ടു തന്നെ യുക്തിയെ തള്ളിപ്പറയുന്നതില്‍ എന്തോ അയുക്തിയില്ലേ ? (എനിക്കയുക്തിയാവാം. എന്റെ വാക്കുകള്‍ ബ്രേക്ക്ഫാസ്റ്റ് ആവാറില്ല.. കുട്ടികള്‍ വായിക്കുന്നതും കുറവാണ്..)
ഉത്തരം:യുക്തി കൊണ്ടു വിശദീകരിക്കാന് പറ്റുന്നതാണോ വിശ്വാസ സംബന്ധിയായ കാര്യങള്?
സംശയം നാല് : ഇല്ല.. അതെനിക്കു ചുമ്മാ തോന്നിയതാ... :)
ഉത്തരം:എങ്കില്‍ ഉത്തരം വേണ്ടല്ലൊ.
സം‌ശയം 5 : നിയമ നിര്‍‌മാണ സഭ എന്നത് ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് ഒരു തെരഞ്ഞെടുക്കപ്പെട്ട സഭയല്ലേ..? അപ്പോള്‍ ആ സഭയില്‍ ച‌ര്‍‌ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ജനപ്രതിനിധികളോ അല്ലെങ്കില്‍ പൊതുജനങ്ങളോ ചര്‍‌ച്ച ചെയ്യുന്നതെങ്ങിനെ തെറ്റാവും?
ഉത്തരം:തെറ്റല്ല.

സം‌ശയം 6 : അതോ ചര്‍‌ച്ച ചെയ്യുന്നത് അതാത് വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമേ ആകാവൂ എന്നുണ്ടോ..? അങ്ങിനെയെങ്കില്‍ മന്ദബുദ്ധികള്‍, കുട്ടികള്‍, സം‌സാര ശേഷിയില്ലാത്തവര്‍, താല്‍‌പര്യമില്ലാത്തവര്‍, മൃഗങ്ങള്‍, ആദിവാസികള്‍ എന്നിവര്‍‌ക്ക് നിയമപരമായ പരിരക്ഷ ഉണ്ടാകുന്നത് തെറ്റല്ലേ..? (അവര്‍ ചര്‍‌ച്ചകളില്‍ പങ്കെടുക്കാറില്ലല്ലോ..‌ )
ഉത്തരം:ചര്‍ച്ച ആര്‍ക്കും ചെയ്യാം.ശരീ അത്തു വിവാദം അക്കാലത്ത് എല്ലാവരും ചര്‍ച്ച ചെയ്തല്ലൊ.

സം‌ശയം 7 : കൃത്യമായി പറഞ്ഞാല്‍ നിയമനിര്‍‌മാണ സഭകള്‍ ചര്‍‌ച്ച ചെയ്യുന്നതിനു മുന്‍പു തന്നെ ജനാഭിപ്രായം രൂപീകരിക്കപ്പെടേണ്ടതല്ലേ..
ഉത്തരം:വേണം. അതാണു വേണ്ടതു.എന്നാലേ അഭിപ്രായ സമവായം ഉണ്ടാവൂ.

സം‌ശയം 8 : സതിയെ കൊലപാതകമെന്നെങ്ങിനെ പറയാം. സ്വന്തം ഇച്ഛയാല്‍ ഉടന്തടി അനുഷ്ടിച്ചിരുന്നവരെ പറ്റി അങ്ങിനെ പറയുന്നത് പൂര്‍‌ണമായും ശരിയാവുമോ?
ഉത്തരം:ആത്മ്ഹത്യ കുറ്റകരമായ രാജ്യമാണു നമ്മുടേതു.

സം‌ശയം 9 : കൊലപാതകം, മോഷണം, ബലാല്‍‌സംഗം, ഭവന ഭേദനം തുടങ്ങി എണ്ണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ സാമൂഹ്യ തിന്മകളായുള്ളോ..? (മനുഷ്യനെ മതങ്ങളുടേയും മറ്റു വിശ്വാസ സം‌ഹിതകളുടേയും പേരില്‍ അകറ്റി നിര്‍‌ത്തുന്നത് നന്മയവും അല്ലേ..?)
ഉത്തരം:എന്നു ഞാന് പറഞിട്ടില്ല.

സം‌ശയം 10 : പിന്നെ പറയാം..
ഉത്തരം:ആയ്ക്കോട്ടെ.അപ്പോള് ഉത്തരവുമാവാം.അതു പോരേ?
സ്നേഹപൂര്‍വം
പദ്മനാഭന് നമ്പൂതിരി

പൊന്നപ്പന്‍ - the Alien said...

ഹാവൂ..
തികച്ചും സൈദ്ധാന്തികമായിരുന്നു ആ ഉത്തരങ്ങള്‍.! നന്‍‌ട്രി..
ക്ഷമിക്കൂ നമ്പൂതിരി.. ഞാന്‍ പിന്‍‌വാങ്ങുന്നു.
ഇമ്മാതിരി സിദ്ധാന്തം ഞാന്‍ പഠിച്ചിട്ടേയില്ല.


പോകുന്നതിനു മുന്‍പ് താങ്കള്‍ തന്ന ഉത്തരങ്ങളിലെ ചില പൊരുത്തക്കേടുകള്‍ മാത്രം ചൂണ്ടിക്കാണിക്കാം.

ഒറ്റ വാക്കില്‍ ഉത്തരം തരുന്നത് ഒരു തരം ഡിഫന്‍‌സീവ് മെക്കാനിസമാണ്. സൈദ്ധാന്തികമായി ചര്‍‌ച്ച നടത്താറുള്ള താങ്കള്‍‌ക്ക് അതറിയാമായിരിക്കുമല്ലോ?

എന്റെ ചോദ്യങ്ങളും താങ്കളുടെ ഉത്തരങ്ങളും അവയ്ക്കുള്ള എന്റെ കമന്റും താഴെ കൊടുക്കുന്നു :

സംശയം രണ്ട് : ഇതിന്‍ പ്രകാരം സതിക്കും മനുഷ്യബലിക്കും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എന്തായിരുന്നു കുഴപ്പം? അവയൊക്കെ യുക്തിക്കു നിരക്കാത്തതാണെങ്കിലും ചില ജനതതികളുടെ ആചാരങ്ങളായിരുന്നല്ലോ..
താങ്കളുടെ ഉത്തരം :സതി പോലെ ഒന്നല്ല ഇതു.

സതി പോട്ടെ. അപ്പോ തൊട്ടു കൂടായ്മ ശരിയാണെന്നാണോ താങ്കള്‍ പറയുന്നത്. മാത്രവുമല്ല എന്റെ ഒന്‍പതാമത്തെ സംശയവും ഈ ചോദ്യവുമായി ബന്ധമുണ്ടായിരുന്നു. അതിനും കൃത്യമായ ഉത്തരം തന്നില്ല.ഒരു നിഷേധക്കുറിപ്പു മാത്രം.


സംശയം മൂന്ന് : ഒരു ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു കൊണ്ടു തന്നെ യുക്തിയെ തള്ളിപ്പറയുന്നതില്‍ എന്തോ അയുക്തിയില്ലേ ? (എനിക്കയുക്തിയാവാം. എന്റെ വാക്കുകള്‍ ബ്രേക്ക്ഫാസ്റ്റ് ആവാറില്ല.. കുട്ടികള്‍ വായിക്കുന്നതും കുറവാണ്..)
ഉത്തരം:യുക്തി കൊണ്ടു വിശദീകരിക്കാന് പറ്റുന്നതാണോ വിശ്വാസ സംബന്ധിയായ കാര്യങള്?

ദിനപ്പത്രത്തിന്റെ സാമൂഹ്യ കടമകളെ പറ്റിയായിരുന്നു എന്റെ ചോദ്യം. അയുക്തിയെ ആയുധമാക്കുന്ന ഒരാള്‍ ഒരു ജനതയെ സ്വാധീനിക്കുന്ന ദിനപ്പത്രങ്ങളെ ദുഷിപ്പിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.(ഇതു സം‌ശയമല്ല.)


സം‌ശയം 5 : നിയമ നിര്‍‌മാണ സഭ എന്നത് ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് ഒരു തെരഞ്ഞെടുക്കപ്പെട്ട സഭയല്ലേ..? അപ്പോള്‍ ആ സഭയില്‍ ച‌ര്‍‌ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ജനപ്രതിനിധികളോ അല്ലെങ്കില്‍ പൊതുജനങ്ങളോ ചര്‍‌ച്ച ചെയ്യുന്നതെങ്ങിനെ തെറ്റാവും?
ഉത്തരം:തെറ്റല്ല.

കൊള്ളാം. സമ്മതിച്ചല്ലോ. എനിക്കൊന്നും പറയാനില്ല.


സം‌ശയം 6 : അതോ ചര്‍‌ച്ച ചെയ്യുന്നത് അതാത് വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമേ ആകാവൂ എന്നുണ്ടോ..? അങ്ങിനെയെങ്കില്‍ മന്ദബുദ്ധികള്‍, കുട്ടികള്‍, സം‌സാര ശേഷിയില്ലാത്തവര്‍, താല്‍‌പര്യമില്ലാത്തവര്‍, മൃഗങ്ങള്‍, ആദിവാസികള്‍ എന്നിവര്‍‌ക്ക് നിയമപരമായ പരിരക്ഷ ഉണ്ടാകുന്നത് തെറ്റല്ലേ..? (അവര്‍ ചര്‍‌ച്ചകളില്‍ പങ്കെടുക്കാറില്ലല്ലോ..‌ )
ഉത്തരം:ചര്‍ച്ച ആര്‍ക്കും ചെയ്യാം.ശരീ അത്തു വിവാദം അക്കാലത്ത് എല്ലാവരും ചര്‍ച്ച ചെയ്തല്ലൊ.


എനിക്കു ശരീ അത്ത് വിവാദത്തിനെ പറ്റി കൃത്യമായി അറിയില്ല. എന്തു കൊണ്ട് താങ്കള്‍ ശരീ അത്തിനെ പിടിക്കുന്നു.? മറുകണ്ടം ചാടാതെ തന്നെ ഇവിടെ പശുവിനെ തീറ്റാന്‍ ആവശ്യത്തിനു പുല്ലുണ്ടല്ലോ. ഇതു നമ്മുടെ ചര്‍‌ച്ചാ കേന്ദ്രത്തില്‍ നിന്നുള്ള വ്യക്തമായ ഡൈവേഷന്‍ തന്നെയല്ലേ നമ്പൂതിരി?



സം‌ശയം 7 : കൃത്യമായി പറഞ്ഞാല്‍ നിയമനിര്‍‌മാണ സഭകള്‍ ചര്‍‌ച്ച ചെയ്യുന്നതിനു മുന്‍പു തന്നെ ജനാഭിപ്രായം രൂപീകരിക്കപ്പെടേണ്ടതല്ലേ..
ഉത്തരം:വേണം. അതാണു വേണ്ടതു.എന്നാലേ അഭിപ്രായ സമവായം ഉണ്ടാവൂ.

അതും നന്നായി. അപ്പോ കോടതിയും നിയമനിര്‍‌മാണ സഭകളും ചര്‍‌ച്ച ചെയ്യുന്നതിനു മുന്‍പ് അഭിപ്രായങ്ങള്‍ - അത് ഏത് വിടുവായന്‍ മന്ത്രിയാണെങ്കിലും - പറയാമെന്നു താങ്കള്‍ തത്വത്തില്‍ സമ്മതിച്ചു


സം‌ശയം 8 : സതിയെ കൊലപാതകമെന്നെങ്ങിനെ പറയാം. സ്വന്തം ഇച്ഛയാല്‍ ഉടന്തടി അനുഷ്ടിച്ചിരുന്നവരെ പറ്റി അങ്ങിനെ പറയുന്നത് പൂര്‍‌ണമായും ശരിയാവുമോ?
ഉത്തരം:ആത്മ്ഹത്യ കുറ്റകരമായ രാജ്യമാണു നമ്മുടേതു.

ആത്മഹത്യ കുറ്റകരമാക്കിയത് എന്തു കൊണ്ടെന്നു താങ്കള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
നിയമങ്ങള്‍ വെറുതേ പൊട്ടി മുളക്കില്ലെന്നും അവയ്ക്കു പിന്നില്‍ കൃത്യമായ മനന പ്രക്രിയ നടക്കുമെന്നും
(ചുരുങ്ങിയത് അങ്ങിനെ നടക്കണമെന്നാണ് സങ്കല്‍പ്പനമെന്നും) താങ്കള്‍‌ക്കറിയുമല്ലോ?



സം‌ശയം 9 : കൊലപാതകം, മോഷണം, ബലാല്‍‌സംഗം, ഭവന ഭേദനം തുടങ്ങി എണ്ണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ സാമൂഹ്യ തിന്മകളായുള്ളോ..? (മനുഷ്യനെ മതങ്ങളുടേയും മറ്റു വിശ്വാസ സം‌ഹിതകളുടേയും പേരില്‍ അകറ്റി നിര്‍‌ത്തുന്നത് നന്മയവും അല്ലേ..?)
ഉത്തരം:എന്നു ഞാന് പറഞിട്ടില്ല.


ഈ ഉത്തരം വ്യം‌ഗ്യത്തില്‍ എന്നോട് ഇറങ്ങിപ്പോടോ എന്നു പറഞ്ഞതാണെന്നു മനസ്സിലായി. പോകാം.

sandoz said...

ഈ വഞ്ചി ഒരു കരക്കടുത്തില്ലേ ഇതു വരെ......
ഉണ്ടാപ്രീടെ പോസ്റ്റീന്നു കുറച്ച്‌ പേരേ വിളിക്കട്ടെ......

കാളിയമ്പി said...

പദ്മനാഭന്‍ നമ്പൂതിരി സാന്‍
എല്ലാം മനസ്സിലായി..ഞാന്‍ കളിയും കളവും വിട്ടു:)

Anonymous said...

പദ്മനാഭന്‍ മാഷേ...ചില ചെറിയ സംശയങ്ങള്‍ -

ബിരിയാണി എന്നതിന് പകരം കപ്പപ്പുഴുക്ക് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല? ലക്സിനുപകരം ലൈഫ്ബോയ് എന്ന് എന്തുകൊണ്ട് ഉപയോഗിച്ചില്ല? ഒപ്പനയ്ക്കുപകരം സിനിമാറ്റിക് ഡാന്‍സ് എന്ന് എന്തേ പറഞ്ഞില്ല? ബെന്‍സ് എന്നതിനുപകരം ഓട്ടോറിക്ഷ എന്ന് എന്തേ ഉപയോഗിച്ചില്ല?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ താങ്കള്‍ക്കറിയാം, താങ്കള്‍ക്കറിയാമെന്ന് എനിക്ക് തോന്നുന്നു..

നാഴികയ്ക്ക് നാല്പത് വട്ടം ‘ഞാന്‍ ട്രാന്‍സ്പേരന്റ് ആണ്‘ എന്ന് പറയുന്നതിന് മുന്‍പ് എഴുതുന്ന വാക്കുകള്‍ എവിടെ നിന്ന് വരുന്നു എന്ന് നോക്കൂ എന്നിട്ട് എഴുതൂ. കൃഷ്ണന്‍ തരുന്ന അമൃതാണ് എഴുതാനുള്ള സിദ്ധി...അത് കാളകൂടമാക്കല്ലേ!!...

(ഒ.ടോ. വാക്ക് മനസ്സിന്റെ കണ്ണാടി...ഇത് കമന്റ് എഴുതിയ പലരോടും പറയണം എന്നുണ്ടായിരുന്നു... താങ്കളുടെ ബ്ലോഗ് ആയതിനാല്‍ അഭിപ്രായം എവിടെയിടുന്നുവെന്ന് മാത്രം...)

padmanabhan namboodiri said...

മലമൂടന്‍ said...
പദ്മനാഭന്‍ മാഷേ...ചില ചെറിയ സംശയങ്ങള്‍ -

ബിരിയാണി എന്നതിന് പകരം കപ്പപ്പുഴുക്ക് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല? ലക്സിനുപകരം ലൈഫ്ബോയ് എന്ന് എന്തുകൊണ്ട് ഉപയോഗിച്ചില്ല? ഒപ്പനയ്ക്കുപകരം സിനിമാറ്റിക് ഡാന്‍സ് എന്ന് എന്തേ പറഞ്ഞില്ല? ബെന്‍സ് എന്നതിനുപകരം ഓട്ടോറിക്ഷ എന്ന് എന്തേ ഉപയോഗിച്ചില്ല?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ താങ്കള്‍ക്കറിയാം, താങ്കള്‍ക്കറിയാമെന്ന് എനിക്ക് തോന്നുന്നു..

you can substitute lux with life bouy,oppana can be replaced by any art that u like. i do noy know the answers. can you say the answers slso.

padmanabhan namboodiri said...

പൊന്നപ്പന്‍ - the Alien said...
ഹാവൂ..
തികച്ചും സൈദ്ധാന്തികമായിരുന്നു ആ ഉത്തരങ്ങള്‍.! നന്‍‌ട്രി..
ക്ഷമിക്കൂ നമ്പൂതിരി.. ഞാന്‍ പിന്‍‌വാങ്ങുന്നു.
ഇമ്മാതിരി സിദ്ധാന്തം ഞാന്‍ പഠിച്ചിട്ടേയില്ല.


പോകുന്നതിനു മുന്‍പ് താങ്കള്‍ തന്ന ഉത്തരങ്ങളിലെ ചില പൊരുത്തക്കേടുകള്‍ മാത്രം ചൂണ്ടിക്കാണിക്കാം.

ഒറ്റ വാക്കില്‍ ഉത്തരം തരുന്നത് ഒരു തരം ഡിഫന്‍‌സീവ് മെക്കാനിസമാണ്. സൈദ്ധാന്തികമായി ചര്‍‌ച്ച നടത്താറുള്ള താങ്കള്‍‌ക്ക് അതറിയാമായിരിക്കുമല്ലോ?

എന്റെ ചോദ്യങ്ങളും താങ്കളുടെ ഉത്തരങ്ങളും അവയ്ക്കുള്ള എന്റെ കമന്റും താഴെ കൊടുക്കുന്നു :

സംശയം രണ്ട് : ഇതിന്‍ പ്രകാരം സതിക്കും മനുഷ്യബലിക്കും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എന്തായിരുന്നു കുഴപ്പം? അവയൊക്കെ യുക്തിക്കു നിരക്കാത്തതാണെങ്കിലും ചില ജനതതികളുടെ ആചാരങ്ങളായിരുന്നല്ലോ..
താങ്കളുടെ ഉത്തരം :സതി പോലെ ഒന്നല്ല ഇതു.

സതി പോട്ടെ. അപ്പോ തൊട്ടു കൂടായ്മ ശരിയാണെന്നാണോ താങ്കള്‍ പറയുന്നത്. മാത്രവുമല്ല എന്റെ ഒന്‍പതാമത്തെ സംശയവും ഈ ചോദ്യവുമായി ബന്ധമുണ്ടായിരുന്നു. അതിനും കൃത്യമായ ഉത്തരം തന്നില്ല.ഒരു നിഷേധക്കുറിപ്പു മാത്രം.
answer; thoyyu kuudaayama pala alavilum ippoozum undu. palayidathum.


സംശയം മൂന്ന് : ഒരു ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു കൊണ്ടു തന്നെ യുക്തിയെ തള്ളിപ്പറയുന്നതില്‍ എന്തോ അയുക്തിയില്ലേ ? (എനിക്കയുക്തിയാവാം. എന്റെ വാക്കുകള്‍ ബ്രേക്ക്ഫാസ്റ്റ് ആവാറില്ല.. കുട്ടികള്‍ വായിക്കുന്നതും കുറവാണ്..)
ഉത്തരം:യുക്തി കൊണ്ടു വിശദീകരിക്കാന് പറ്റുന്നതാണോ വിശ്വാസ സംബന്ധിയായ കാര്യങള്?

ദിനപ്പത്രത്തിന്റെ സാമൂഹ്യ കടമകളെ പറ്റിയായിരുന്നു എന്റെ ചോദ്യം. അയുക്തിയെ ആയുധമാക്കുന്ന ഒരാള്‍ ഒരു ജനതയെ സ്വാധീനിക്കുന്ന ദിനപ്പത്രങ്ങളെ ദുഷിപ്പിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.(ഇതു സം‌ശയമല്ല.)
ans; ivide charcha cheyyunna kaaryam allaallo athu .vyakthiparamaaya kaaryangalkku ivide marupadi nalkunnayhu sariyaavilla.


സം‌ശയം 5 : നിയമ നിര്‍‌മാണ സഭ എന്നത് ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് ഒരു തെരഞ്ഞെടുക്കപ്പെട്ട സഭയല്ലേ..? അപ്പോള്‍ ആ സഭയില്‍ ച‌ര്‍‌ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ജനപ്രതിനിധികളോ അല്ലെങ്കില്‍ പൊതുജനങ്ങളോ ചര്‍‌ച്ച ചെയ്യുന്നതെങ്ങിനെ തെറ്റാവും?
ഉത്തരം:തെറ്റല്ല.

കൊള്ളാം. സമ്മതിച്ചല്ലോ. എനിക്കൊന്നും പറയാനില്ല.
ans; charcha cheyyaan veendiyallee ii blogil ithellaam post cheyyunnathu thanne.abhipraaya svaathanthryam ellaavarkkum undalloo.


സം‌ശയം 6 : അതോ ചര്‍‌ച്ച ചെയ്യുന്നത് അതാത് വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമേ ആകാവൂ എന്നുണ്ടോ..? അങ്ങിനെയെങ്കില്‍ മന്ദബുദ്ധികള്‍, കുട്ടികള്‍, സം‌സാര ശേഷിയില്ലാത്തവര്‍, താല്‍‌പര്യമില്ലാത്തവര്‍, മൃഗങ്ങള്‍, ആദിവാസികള്‍ എന്നിവര്‍‌ക്ക് നിയമപരമായ പരിരക്ഷ ഉണ്ടാകുന്നത് തെറ്റല്ലേ..? (അവര്‍ ചര്‍‌ച്ചകളില്‍ പങ്കെടുക്കാറില്ലല്ലോ..‌ )
ഉത്തരം:ചര്‍ച്ച ആര്‍ക്കും ചെയ്യാം.ശരീ അത്തു വിവാദം അക്കാലത്ത് എല്ലാവരും ചര്‍ച്ച ചെയ്തല്ലൊ.


എനിക്കു ശരീ അത്ത് വിവാദത്തിനെ പറ്റി കൃത്യമായി അറിയില്ല. എന്തു കൊണ്ട് താങ്കള്‍ ശരീ അത്തിനെ പിടിക്കുന്നു.? മറുകണ്ടം ചാടാതെ തന്നെ ഇവിടെ പശുവിനെ തീറ്റാന്‍ ആവശ്യത്തിനു പുല്ലുണ്ടല്ലോ. ഇതു നമ്മുടെ ചര്‍‌ച്ചാ കേന്ദ്രത്തില്‍ നിന്നുള്ള വ്യക്തമായ ഡൈവേഷന്‍ തന്നെയല്ലേ നമ്പൂതിരി?
ans; enkil veere eeyjenkilum vishayam aavaam .sarii athu veenda. silent vaalley aayaalum mathi. charcha aarrkkumaavaam. ennaal thiirumaanam aar edukkum ennathaanu vishayam.

ivide sudhaakaran enna manthri aanoo athoo, thanthri aanoo thiirumaanikkeendathu enna thaanallo vishayam.



സം‌ശയം 7 : കൃത്യമായി പറഞ്ഞാല്‍ നിയമനിര്‍‌മാണ സഭകള്‍ ചര്‍‌ച്ച ചെയ്യുന്നതിനു മുന്‍പു തന്നെ ജനാഭിപ്രായം രൂപീകരിക്കപ്പെടേണ്ടതല്ലേ..
ഉത്തരം:വേണം. അതാണു വേണ്ടതു.എന്നാലേ അഭിപ്രായ സമവായം ഉണ്ടാവൂ.

അതും നന്നായി. അപ്പോ കോടതിയും നിയമനിര്‍‌മാണ സഭകളും ചര്‍‌ച്ച ചെയ്യുന്നതിനു മുന്‍പ് അഭിപ്രായങ്ങള്‍ - അത് ഏത് വിടുവായന്‍ മന്ത്രിയാണെങ്കിലും - പറയാമെന്നു താങ്കള്‍ തത്വത്തില്‍ സമ്മതിച്ചു
ans; athu thanneyaanu vishayam. manthri viduvaayatharam parayunnathu. manthri aavumpool angane viduvaayatharam parayaruthu.


സം‌ശയം 8 : സതിയെ കൊലപാതകമെന്നെങ്ങിനെ പറയാം. സ്വന്തം ഇച്ഛയാല്‍ ഉടന്തടി അനുഷ്ടിച്ചിരുന്നവരെ പറ്റി അങ്ങിനെ പറയുന്നത് പൂര്‍‌ണമായും ശരിയാവുമോ?
ഉത്തരം:ആത്മ്ഹത്യ കുറ്റകരമായ രാജ്യമാണു നമ്മുടേതു.

ആത്മഹത്യ കുറ്റകരമാക്കിയത് എന്തു കൊണ്ടെന്നു താങ്കള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
നിയമങ്ങള്‍ വെറുതേ പൊട്ടി മുളക്കില്ലെന്നും അവയ്ക്കു പിന്നില്‍ കൃത്യമായ മനന പ്രക്രിയ നടക്കുമെന്നും
(ചുരുങ്ങിയത് അങ്ങിനെ നടക്കണമെന്നാണ് സങ്കല്‍പ്പനമെന്നും) താങ്കള്‍‌ക്കറിയുമല്ലോ?
ans; niyamangal potti mulakkilla.enikkarayiyaam. rajani kettidathil ninnu chaadi aathmahathya cheythaaleee, swaasraya fees prasnam charkku varuu.saamuuhyamaaya aavayathil ninnaanu niyamangal undaavunnathu. ippool thanne sudhaakaran oru abhipraayam, allenkil viduvaayatham ,paranju. charcha vannu.oduvil addeeham thanne parayunnu,ii paripaadi bharanaghatanaa virudhamaanennu.
enkil, akkaaryam enthee neerathe thoonnathirunnathu? aavasyamillaatha oru charcha thudangi vechu athu bharana ghatanakku nirakkaaathathaanennu parayuka.angane viduvaayatham paranja sudhaakarane aanu vimarsichathu.anganeyokke vimarsikkaan itharam pamkthiyil svaathathryamundu.


സം‌ശയം 9 : കൊലപാതകം, മോഷണം, ബലാല്‍‌സംഗം, ഭവന ഭേദനം തുടങ്ങി എണ്ണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ സാമൂഹ്യ തിന്മകളായുള്ളോ..? (മനുഷ്യനെ മതങ്ങളുടേയും മറ്റു വിശ്വാസ സം‌ഹിതകളുടേയും പേരില്‍ അകറ്റി നിര്‍‌ത്തുന്നത് നന്മയവും അല്ലേ..?)
ഉത്തരം:എന്നു ഞാന് പറഞിട്ടില്ല.


ഈ ഉത്തരം വ്യം‌ഗ്യത്തില്‍ എന്നോട് ഇറങ്ങിപ്പോടോ എന്നു പറഞ്ഞതാണെന്നു മനസ്സിലായി. പോകാം.
ans; ingane okke svayam nigamanangalil ethunnathinu thakalkku svaathathryamundu. ennaal athu njaan irangippoovaan paranjathu kondaanennu parayunnathu uchithamallennaanu ente paksham.ഇറങ്ങിപ്പോടോ എന്നു njaan parajittilla, angane orikkalum parayaatha aalaanu njaan ennu kuudi ivide rekhappeduthatte.

lovingly yours
padmanabhan namboodiri

April 28, 2007 7:30 PM

pragathimol said...

Hmmm... I liked the way of presentation. Good Sense of HUMOUR ....

Enthaa cheyyaa... Oru jaathi wittukal!!!!! :)


Good Post . Keep it up.